കെ റെയിൽ അട്ടിമറിക്കാൻ കോഴ; വി ഡി സതീശനെതിരായ പരാതി നാളെ പരിഗണിക്കും
കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിൽ അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് കോഴ വാങ്ങിയെന്ന പരാതി വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു. കേസ് ചൊവ്വാഴ്‌ച 11 മണിക്ക് പരിഗണിക്കും. സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ…

കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിൽ അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് കോഴ വാങ്ങിയെന്ന പരാതി വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു. കേസ് ചൊവ്വാഴ്‌ച 11 മണിക്ക് പരിഗണിക്കും. സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ കർണാടകയിൽനിന്ന് 150 കോടി വാങ്ങിയെന്നാണ് പരാതി. സതീശനെതിരെ പി വി അൻവർ എംഎൽഎയാണ് നിയമസഭയിൽ പരാതി ഉന്നയിച്ചത്. പൊതുപ്രവർത്തകൻ എ എച്ച് ഹാഫിസാണ് കോടതിയെ സമീപിച്ചത്.
സിൽവർ ലൈൻ പദ്ധതി തടസപ്പെടുത്താൻ ചില കമ്പനികളിൽ നിന്ന് 150 കോടി രൂപ വിഡി സതീശൻ കോഴ വാങ്ങി എന്നായിരുന്നു പി വി അൻവർ എംഎൽഎയുടെ ആരോപണം. കർണാടകയിൽ ഈ പണം നിക്ഷേപിച്ചെന്നുമാണ് അൻവർ ആരോപിച്ചത്. പ്രതിപക്ഷ നേതാവിന്റെ യാത്രാരേഖകൾ പരിശോധിക്കണമെന്നും അൻവർ ആവശ്യപ്പെട്ടിരുന്നു.
സിൽവർ ലൈൻ പദ്ധതി തടസപ്പെടുത്താൻ ചില കമ്പനികളിൽ നിന്ന് 150 കോടി രൂപ വിഡി സതീശൻ കോഴ വാങ്ങി എന്നായിരുന്നു പി വി അൻവർ എംഎൽഎയുടെ ആരോപണം. കർണാടകയിൽ ഈ പണം നിക്ഷേപിച്ചെന്നുമാണ് അൻവർ ആരോപിച്ചത്. പ്രതിപക്ഷ നേതാവിന്റെ യാത്രാരേഖകൾ പരിശോധിക്കണമെന്നും അൻവർ ആവശ്യപ്പെട്ടിരുന്നു.




