The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

ബേക്കൽ ടൂറിസം വില്ലേജ് പദ്ധതി: കേരള ടൂറിസം മോറെക്‌സ് ഗ്രൂപ്പുമായി കരാർ ഒപ്പിട്ടു

മന്ത്രി മുഹമ്മദ് റിയാസ് കരാർ ലൈസൻസ് കൈമാറിബേക്കൽ ടൂറിസം വില്ലേജ് പദ്ധതിയുടെ വികസനത്തിന് മോറെക്‌സ് ഗ്രൂപ്പുമായി കരാർ ഒപ്പുവച്ച് കേരള ടൂറിസത്തിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ബേക്കൽ റിസോർട്ട്സ് ഡെവലപ്മ…

Kerala07 Mar 2024, 4:45 AM 19,520
ബേക്കൽ ടൂറിസം വില്ലേജ് പദ്ധതി: കേരള ടൂറിസം മോറെക്‌സ് ഗ്രൂപ്പുമായി കരാർ ഒപ്പിട്ടു

മന്ത്രി മുഹമ്മദ് റിയാസ് കരാർ ലൈസൻസ് കൈമാറി


ബേക്കൽ ടൂറിസം വില്ലേജ് പദ്ധതിയുടെ വികസനത്തിന് മോറെക്‌സ് ഗ്രൂപ്പുമായി കരാർ ഒപ്പുവച്ച് കേരള ടൂറിസത്തിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ബേക്കൽ റിസോർട്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്. പദ്ധതിയുടെ കരാർ ലൈസൻസ് ടുറിസം മന്ത്രി പി എ. മുഹമ്മദ് റിയാസ് മോറെക്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഷെരീഫ് മൗലക്കിരിയത്തിന് കൈമാറി.


കേരള ടൂറിസം സംഘടിപ്പിച്ച ടൂറിസം നിക്ഷേപസംഗമത്തിന്റെ (ടിഐഎം) ഭാഗമായി ലഭിച്ച നിക്ഷേപ നിർദേശങ്ങളിൽ ആദ്യം നടപ്പിലാക്കുന്ന പദ്ധതിയെന്ന പ്രത്യേകതയും ബേക്കൽ ടൂറിസം വില്ലേജ് പദ്ധതിയ്ക്കുണ്ട്. 15,000 കോടി രൂപയുടെ നിക്ഷേപ നിർദേശങ്ങൾ ഉയർന്നുവന്ന ടിഐഎമ്മിൽ സർക്കാർ പദ്ധതി വിഭാഗത്തിലാണ് ബേക്കൽ ടൂറിസം വില്ലേജ് പദ്ധതി അവതരിപ്പിച്ചതെന്ന് ചടങ്ങിൽ സംസാരിച്ച മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.


നിരവധി നിക്ഷേപകർ ഈ പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ചതിനാൽ അവരിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. അപേക്ഷകരുടെ രേഖകൾ സൂക്ഷ്മമായി പരിശോധിച്ച് ഓദ്യോഗിക നടപടിക്രമങ്ങൾ പാലിച്ചാണ് മോറെക്‌സ് ഗ്രൂപ്പിനെ തിരഞ്ഞെടുത്തതെന്ന് മന്ത്രി പറഞ്ഞു. ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികൾക്ക് ആസ്വദിക്കാൻ കഴിയുന്ന ടൂറിസം ആക്ടിവിറ്റി സോണുകൾ ഉൾപ്പെടുന്ന ബേക്കൽ ടൂറിസം വില്ലേജ് പദ്ധതിക്കായി മോറെക്‌സ് ഗ്രൂപ്പ് രണ്ട് ഘട്ടങ്ങളിലായി 250 കോടി രൂപ നിക്ഷേപിക്കും. ബേക്കലിന്റെയും മലബാർ മേഖലയുടെയും മൊത്തത്തിലുള്ള ടൂറിസം സാധ്യതകൾ വർധിപ്പിക്കാൻ പദ്ധതി സഹായകമാകും.


\"\"


ടിഐഎമ്മിന്റെ തുടർച്ചയായി സജ്ജീകരിച്ച ഫെസിലിറ്റേഷൻ സെന്റർ വഴിയുള്ള നിക്ഷേപ നിർദ്ദേശങ്ങളുടെ സുക്ഷ്മ പരിശോധന നടത്തി വരികയാണ്. വരും മാസങ്ങളിൽ കൂടുതൽ പദ്ധതികൾ പ്രാവർത്തികമാകും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന വിനോദസഞ്ചാര മേഖലയുടെ വികസനത്തിനുള്ള നവീന പദ്ധതികളിൽ കൂടുതൽ സ്വകാര്യ നിക്ഷേപം ആവശ്യമാണ്.


ബേക്കൽ പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയെ ശക്തിപ്പെടുത്തും. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.


കരാർ പ്രകാരം കാസർകോട് ജില്ലയിലെ ഹൊസ്ദുർഗ് താലൂക്കിലെ അജാനൂർ പഞ്ചായത്തിലെ കൊളവയലിലെ 33.18 ഏക്കർ ഭൂമി മോറെക്സ് ഗ്രൂപ്പിന് കൈമാറും. 30 വർഷമാണ് ലൈസൻസ് കാലാവധി.


കാഞ്ഞങ്ങാട് എം.എൽ.എ ഇ. ചന്ദ്രശേഖരൻ, കേരള ടൂറിസം ഡയറക്ടർ പി ബി. നൂഹ്, ബിആർഡിസി മാനേജിംഗ് ഡയറക്ടർ പി. ഷിജിൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ബിആർഡിസി ഡയറക്ടറുമായ മണികണ്ഠൻ .കെ, അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ, വൈസ് പ്രസിഡന്റ് സബീഷ് .കെ, കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടർ ശിഖ സുരേന്ദൻ, മോറെക്‌സ് ഗ്രുപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ. മുഹമ്മദ് നിഫെ, കെടിഐഎൽ മാനേജിംഗ് ഡയറക്ടർ മനോജ് കുമാർ.കെ, മോറെക്‌സ് ഗ്രൂപ്പ് സ്‌പോൺസർ ഖാലിദ് അലി എം എ. ഷാഹീൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.



Share this story

Share

Related Stories