The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികടലാറിൽ കടുവ പശുവിനെ കടിച്ചുകൊന്നുകോക്രോച്ച് ജനതാ പാര്‍ട്ടി ഏറ്റെടുത്ത് ജെന്‍സി!; 11 മില്യൺ ഫോള്ളോവെർസ് കടന്നുഫസല്‍ വധക്കേസിലെ തൊണ്ടിമുതലായ തൂവാല കോടതിയില്‍ നിന്ന് കാണാതായി59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനംഎബോള വൈറസ്: ആഫ്രിക്കയിൽ മരണസംഖ്യ ഉയരുന്നുസണ്ണി ജോസഫിന് വൈദ്യുതി, ആരോഗ്യം മുരളീധരന്, വിദ്യഭ്യാസം ലീഗിന്സ്വർണവിലയിൽ വീണ്ടും വർധനവ്; ഒരു പവൻ സ്വർണം വാങ്ങാൻ ഒന്നേകാൽ ലക്ഷംപി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിസംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപചാർട്ടേഡ് വിമാനത്തില്‍ ഗള്‍ഫിലേക്ക് മാമ്പഴം എത്തിക്കാന്‍ ലുലുബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ ഇന്ത്യയിലേക്ക്സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും; മുഖ്യമന്ത്രി വി ഡി സതീശൻ‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികടലാറിൽ കടുവ പശുവിനെ കടിച്ചുകൊന്നുകോക്രോച്ച് ജനതാ പാര്‍ട്ടി ഏറ്റെടുത്ത് ജെന്‍സി!; 11 മില്യൺ ഫോള്ളോവെർസ് കടന്നുഫസല്‍ വധക്കേസിലെ തൊണ്ടിമുതലായ തൂവാല കോടതിയില്‍ നിന്ന് കാണാതായി59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനംഎബോള വൈറസ്: ആഫ്രിക്കയിൽ മരണസംഖ്യ ഉയരുന്നുസണ്ണി ജോസഫിന് വൈദ്യുതി, ആരോഗ്യം മുരളീധരന്, വിദ്യഭ്യാസം ലീഗിന്സ്വർണവിലയിൽ വീണ്ടും വർധനവ്; ഒരു പവൻ സ്വർണം വാങ്ങാൻ ഒന്നേകാൽ ലക്ഷംപി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിസംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപചാർട്ടേഡ് വിമാനത്തില്‍ ഗള്‍ഫിലേക്ക് മാമ്പഴം എത്തിക്കാന്‍ ലുലുബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ ഇന്ത്യയിലേക്ക്സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും; മുഖ്യമന്ത്രി വി ഡി സതീശൻ‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽ

പാക് വ്യോമതാവളത്തിന് നേരെ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ആക്രമണം

പാക്കിസ്ഥാനിലെ രണ്ടാമത്തെ വലിയ വ്യോമതാവളമായ തുർബത്തിലെ പിഎൻഎസ് സിദ്ദിഖിന് നേരെ ആക്രമണം. വ്യോമതാവളത്തിൽ ഒന്നിലധികം സ്‌ഫോടനങ്ങളും വെടിവയ്പും ഉണ്ടായതായി പാക് മാധ്യമ റിപ്പോർട്ടുകൾ. ഏറ്റുമുട്ടൽ മൂന്ന്…

Kerala26 Mar 2024, 5:08 PM 18,465
പാക് വ്യോമതാവളത്തിന് നേരെ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ആക്രമണം

പാക്കിസ്ഥാനിലെ രണ്ടാമത്തെ വലിയ വ്യോമതാവളമായ തുർബത്തിലെ പിഎൻഎസ് സിദ്ദിഖിന് നേരെ ആക്രമണം. വ്യോമതാവളത്തിൽ ഒന്നിലധികം സ്‌ഫോടനങ്ങളും വെടിവയ്പും ഉണ്ടായതായി പാക് മാധ്യമ റിപ്പോർട്ടുകൾ. ഏറ്റുമുട്ടൽ മൂന്ന് മണിക്കൂറിലേറെ നീണ്ടുനിന്നതായും വിവരം. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം നിരോധിത ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ (BLA) മജീദ് ബ്രിഗേഡ് ഏറ്റെടുത്തു.

ബലൂചിസ്ഥാനിലെ ചൈനീസ് നിക്ഷേപത്തോടുള്ള എതിർപ്പാണ് ആക്രമണത്തിന് കാരണമെന്ന് BLA. ചൈനയും പാകിസ്ഥാനും മേഖലയിലെ വിഭവങ്ങൾ ചൂഷണം ചെയ്യുകയാണ്. തങ്ങളുടെ അംഗങ്ങൾ വ്യോമതാവളത്തിൽ നുഴഞ്ഞുകയറിയതായും BLA അവകാശപ്പെടുന്നു. കൂടാതെ, ചൈനീസ് ഡ്രോണുകളും വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ ഒരു ഡസനിലധികം പാക് സൈനികർ കൊല്ലപ്പെട്ടതായും BLA അവകാശപ്പെട്ടു.

ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ തുർബത്തിലെക്കുള്ള റോഡുകൾ അടച്ചു. ഫ്രോണ്ടിയർ കോർപ്സ് ഉദ്യോഗസ്ഥരുടെ ഒരു വലിയ സംഘം വ്യോമതാവളത്തിലേക്ക് എത്തുന്നുണ്ട്. തുർബത്തിലെ ഹോസ്പിറ്റലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മുഴുവൻ ഡോക്ടർമാരോടും ഉടൻ ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യാൻ ജില്ലാ ഹെൽത്ത് ഓഫീസർ കെച്ച് നിർദ്ദേശം നൽകി. ബിഎൽഎ മജീദ് ബ്രിഗേഡ് ഈ ആഴ്ച തുർബത്തിൽ നടത്തുന്ന രണ്ടാമത്തെയും ഈ വർഷം നടത്തുന്ന മൂന്നാമത്തെയും ആക്രമണമാണിത്.

Share this story

Share

Related Stories