The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

കുടുംബശ്രീ മത്സരങ്ങളുടെ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

കേരളീയ സ്‍ത്രീ ജീവിതത്തെ സമഗ്രമായി പരിഷ്‌ക്കരിക്കുന്ന പ്രസ്ഥാനമാണ് കുടുംബശ്രീ: മന്ത്രി എം.ബി. രാജേഷ്കുടുംബശ്രീ ഫോട്ടോഗ്രഫി, ചെറുകഥ, ഉപന്യാസ മത്സരവിജയികൾക്കുള്ള പുരസ്‌കാരങ്ങൾ തദ്ദേശസ്വയംഭരണ വകുപ…

Kerala19 Mar 2025, 4:55 PM 17,113
കുടുംബശ്രീ മത്സരങ്ങളുടെ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

കേരളീയ സ്‍ത്രീ ജീവിതത്തെ സമഗ്രമായി പരിഷ്‌ക്കരിക്കുന്ന പ്രസ്ഥാനമാണ് കുടുംബശ്രീ: മന്ത്രി എം.ബി. രാജേഷ്


കുടുംബശ്രീ ഫോട്ടോഗ്രഫി, ചെറുകഥ, ഉപന്യാസ മത്സരവിജയികൾക്കുള്ള പുരസ്‌കാരങ്ങൾ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് വിതരണം ചെയ്തു. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലടക്കം സ്ത്രീജീവിതത്തെ കാൽ നൂറ്റാണ്ടിലേറെയായി നിർണ്ണായകമായി സ്വാധീനിക്കുകയും പരിഷ്‌കരിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് മന്ത്രി പറഞ്ഞു. കേരളീയ സ്‍ത്രീ ജീവിതത്തെ കുടുംബശ്രീക്ക് മുൻപും പിൻപും എന്ന് വിഭജിക്കാം. സംരംഭകത്വ വികസനം ഉൾപ്പെടെ എല്ലാ മേഖലകളിലും സർവതല സ്പർശിയായി പ്രവർത്തിക്കാൻ കുടുംബശ്രീ പ്രസ്ഥാനത്തിന് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.


ഇതിനുള്ള അംഗീകാരമായാണ് കുടുംബശ്രീയുടെ രജതജൂബിലി ഉദ്ഘാടനത്തിന് ഇന്ത്യൻ പ്രസിഡന്റ് കേരളത്തിലെത്തിയത്. ദേശീയ അന്തർദേശീയ തലത്തിലടക്കം ശ്രദ്ധയാകർഷിച്ച കുടുംബശ്രീ പ്രസ്ഥാനം കഴിഞ്ഞ രണ്ടു വർഷമായി സാഹിത്യോത്സവം സംഘടിപ്പിച്ചുവരുന്നു. സാഹിത്യ ആസ്വാദകരെ സൃഷ്ടിക്കുകയും എഴുത്തിന്റെയും സാഹിത്യത്തിന്റെയും വഴികളിൽ വനിതകൾക്ക് പ്രോത്സാഹനം നൽകുകയുമാണ് ഇതിന്റെ ലക്ഷ്യം. ഇതുപോലെ നിരവധി പുതിയ മേഖലകളിലേക്ക് കുടുംബശ്രീ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.


18നും 40നും ഇടയിൽ പ്രായമുള്ള കൂടുതൽ യുവതികളെ കുടുംബശ്രീയുടെ ഭാഗമാക്കുന്നതിനായി 19000 ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിച്ചു. ഇതിലൂടെ മൂന്നു ലക്ഷത്തിലധികം വനിതകൾ കുടുംബശ്രീയുടെ ഭാഗമാവുകയും കുടുംബശ്രീ കൂടുതൽ ചെറുപ്പമായി മാറുകയും ചെയ്തു. ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ, വയോജനങ്ങൾ എന്നീ വിഭാഗങ്ങൾക്ക് പ്രത്യേക കുടുംബശ്രീകൾ രൂപീകരിച്ചു. കഴിഞ്ഞ ഒൻപത് വർഷമായി 36000 കോടി രൂപയുടെ ലിങ്കേജ് വായ്പ അനുവദിച്ചു. 636 കോടി രൂപ പലിശ സബ്സിഡി ഇനത്തിൽ നൽകി 9000 കോടി രൂപയോളം ആസ്തി നിക്ഷേപമുള്ള പ്രസ്ഥാനമായും കുടുംബശ്രീ മാറി. 96000 ലധികം സംഘകൃഷി ഗ്രൂപ്പുകളിലൂടെ മൂന്നു ലക്ഷത്തിലധികം വനിതാ കർഷകരാണ് ഇന്ന് സംസ്ഥാനത്തുള്ളത്. 19,000 ഹെക്ടർ ഭൂമിയിൽ വനിതകൾ കാർഷികവൃത്തിയിൽ ഏർപ്പെടുന്നു എന്നത് അഭിമാനകരമാണ്.


\"\"


സംസ്ഥാന വ്യാപകമായി നടത്തിയ പൂകൃഷി, നേച്ചർ ഫ്രഷ് എന്ന ബ്രാൻഡിൽ പുറത്തിറക്കിയ പച്ചക്കറി ഉൽപന്നങ്ങളും മാതൃകാ സംരംഭങ്ങളായിരുന്നു. കൊച്ചി മെട്രോ, കോഴിക്കോട് വിമാനത്താവളം തുടങ്ങിയ വിവിധ സ്ഥാപനങ്ങളിൽ ഇന്ന് കുടുംബശ്രീയുടെ ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നു. വാട്ടർ മെട്രോ അടക്കം സംസ്ഥാനത്തെ വിവിധ പദ്ധതികളുമായി നിലവിൽ കുടുംബശ്രീ സഹകരിക്കുകയും ചെയ്യുന്നു.


കുടുംബശ്രീയുടെ വൈവിധ്യമാർന്ന നൂറുകണക്കിന് ഉൽപ്പന്നങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഇന്ന് ലഭ്യമാണ്. പ്രാദേശിക ഭരണ നേതൃത്വത്തിലടക്കം വനിതകളെ ഉയർത്തിക്കൊണ്ടു വരുന്നതിനും കൂടുതൽ ശാക്തീകരിക്കുന്നതിനും കുടുംബശ്രീ പ്രസ്ഥാനം മാതൃകാപരമായ പങ്കു വഹിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മറ്റൊരു ശ്രദ്ധേയമായ ചുവടുവെയ്പ്പായ ഫോട്ടോഗ്രഫി, ചെറുകഥ, ഉപന്യാസ മൽസരങ്ങളിൽ പങ്കെടുത്ത് വിജയികളായ കുടുംബശ്രീ അംഗങ്ങളെ അഭിനന്ദിക്കുന്നതായും മന്ത്രി അറിയിച്ചു.


ഫോട്ടോഗ്രാഫിയിൽ പതിമൂന്നും ചെറുകഥാ രചനയിൽ ഏഴും ഉപന്യാസ രചനയിൽ അഞ്ചു പേർക്കും ഉൾപ്പെടെ ആകെ ഇരുപത്തിയഞ്ച് പേർക്കാണ് പുരസ്‌കാരം സമ്മാനിച്ചത്.


തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗങ്ങളായ ഗീത നസീർ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ സ്വാഗതമാശംസിച്ചു. കുടുംബശ്രീ ഡയറക്ടർ കെ.എസ്. ബിന്ദു ആശംസകളർപ്പിച്ചു. സ്മിത സുന്ദരേശൻ മുഖ്യാതിഥിയായി. ജി. ബിനുലാൽ, റോസ്മേരി, ആർ. പാർവതീദേവി, കെ.എ. ബീന എന്നിവർ സംബന്ധിച്ചു. പബ്ളിക് റിലേഷൻസ് ഓഫീസർ ഡോ.അഞ്ചൽ കൃഷ്ണകുമാർ നന്ദി അറിയിച്ചു.


Share this story

Share

Related Stories