കുവൈത്തിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു
കുവൈത്തിൽ അനധികൃത താമസക്കാർക്ക് 3 മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. മാർച്ച് 17 മുതൽ ജൂൺ 17 വരെയാണ് ഇതിനായി സമയ പരിധി അനുവദിച്ചിരിക്കുന്നത്. ഈ കാലയളവിൽ അനധികൃത താമസക്കാർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്…

കുവൈത്തിൽ അനധികൃത താമസക്കാർക്ക് 3 മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. മാർച്ച് 17 മുതൽ ജൂൺ 17 വരെയാണ് ഇതിനായി സമയ പരിധി അനുവദിച്ചിരിക്കുന്നത്. ഈ കാലയളവിൽ അനധികൃത താമസക്കാർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാവുന്നതാണ്. രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് പിഴയടച്ചാൽ താമസാനുമതി രേഖ സാധുതയുള്ളതാക്കാമെന്നും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞു. റമദാൻ മാസം പ്രമാണിച്ചും അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് നേതൃത്വം ഏറ്റെടുക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനമെന്ന് ഉത്തരവിൽ പറയുന്നു.
ക്രിമിനൽ, സാമ്പത്തിക കുറ്റകൃത്യങ്ങളിൽ അകപ്പെട്ട് രാജ്യത്ത് യാത്ര വിലക്ക് നേരിട്ടു കഴിയുന്നവർക്ക് ഈ കാലയളവിൽ കേസിൽ തീർപ്പ് ഉണ്ടായാൽ മാത്രമേ പൊതു മാപ്പ് ബാധകമാകുകയുള്ളു. ഇതിനായി താമസ കാര്യ വിഭാഗത്തിൽ നിന്ന് പ്രത്യേക അനുമതി വാങ്ങണം. നിശ്ചിത കാലയളവിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിൽ പരാജയപ്പെടുന്നവരെ അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യുമെന്നും കുവൈത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്ക് നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
രാജ്യത്ത് ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം അനധികൃത താമസക്കാർ ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. തീരുമാനം ആയിരക്കണക്കിന് പ്രവാസികൾക്ക് പ്രയോജനം ചെയ്യും.
ക്രിമിനൽ, സാമ്പത്തിക കുറ്റകൃത്യങ്ങളിൽ അകപ്പെട്ട് രാജ്യത്ത് യാത്ര വിലക്ക് നേരിട്ടു കഴിയുന്നവർക്ക് ഈ കാലയളവിൽ കേസിൽ തീർപ്പ് ഉണ്ടായാൽ മാത്രമേ പൊതു മാപ്പ് ബാധകമാകുകയുള്ളു. ഇതിനായി താമസ കാര്യ വിഭാഗത്തിൽ നിന്ന് പ്രത്യേക അനുമതി വാങ്ങണം. നിശ്ചിത കാലയളവിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിൽ പരാജയപ്പെടുന്നവരെ അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യുമെന്നും കുവൈത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്ക് നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
രാജ്യത്ത് ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം അനധികൃത താമസക്കാർ ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. തീരുമാനം ആയിരക്കണക്കിന് പ്രവാസികൾക്ക് പ്രയോജനം ചെയ്യും.




