The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ ഭൂമിയുടെ അവകാശിയായി ബിജു

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ ഭൂമിയുടെ അവകാശിയായതിന്റെ സന്തോഷത്തിലാണ്‌ വാണിമേൽ പന്നിയേരി പട്ടികവർഗ കോളനിയിലെ ബിജു. അരനൂറ്റാണ്ടിലേറെക്കാലമായി ബിജുവിന്റെ അച്ഛൻ പറക്കാടൻ കുഞ്ഞന്റെ കൈവശമുണ്ടായിരുന്…

Kerala23 Feb 2024, 7:20 PM 37,966
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ ഭൂമിയുടെ അവകാശിയായി ബിജു

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ ഭൂമിയുടെ അവകാശിയായതിന്റെ സന്തോഷത്തിലാണ്‌ വാണിമേൽ പന്നിയേരി പട്ടികവർഗ കോളനിയിലെ ബിജു. അരനൂറ്റാണ്ടിലേറെക്കാലമായി ബിജുവിന്റെ അച്ഛൻ പറക്കാടൻ കുഞ്ഞന്റെ കൈവശമുണ്ടായിരുന്ന രണ്ട് ഏക്കർ ഭൂമിയാണ് ബിജുവിന് ലഭിച്ചത്. ഈ ഭൂമിക്ക് കൈവശാവകാശരേഖകൾ ഉണ്ടായിരുന്നില്ല. രേഖകൾക്കായി ബിജു വിവിധ ഓഫീസുകളിൽ അപേക്ഷ നൽകിയെങ്കിലും നിരാശയായിരുന്നു ഫലം. എന്നാൽ ഈ സർക്കാർ പ്രഖ്യാപിച്ച ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് ‘ എന്ന പദ്ധതിയിൽ വടകര ലാൻഡ് ട്രിബ്യൂണലിൽ അപേക്ഷ നൽകി. തുടർന്ന് ലാൻഡ് ട്രിബ്യൂണൽ തഹസിൽദാർ വി കെ സുധീർകുമാറിന്റെ നിർദേശപ്രകാരം വിലങ്ങാട് വില്ലേജ് ഓഫീസർ പരിശോധന പൂർത്തിയാക്കി ബിജുവിനും കുടുംബ ത്തിനും പട്ടയം അനുവദിക്കുകയായിരുന്നു.


സംസ്ഥാന തല പട്ടയമേളയുടെ ഭാഗമായി കോവൂർ പി കൃഷ്ണപിള്ള മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് ബിജുവിന് പട്ടയം കൈമാറിയത്. പട്ടയം ലഭിച്ചതിൽ സർക്കാരിനോട് അത്യധികം നന്ദിയും അതിലേറെ സന്തോഷവും ഉണ്ടെന്ന് പട്ടയ രേഖ ഏറ്റുവാങ്ങിക്കൊണ്ട് ബിജു പറഞ്ഞു.


ഇത്തരത്തിൽ വിവിധ വില്ലേജുകളിലായി അരനൂറ്റാണ്ടിലേറെ കാലമായി കൂടികിടപ്പായി ലഭിച്ചതും കൈവശം വച്ച് വീടു നിർമ്മിച്ചും കൃഷി ചെയ്തും വന്നിരുന്നതുമായ കൈവശരേഖകൾ ലഭിക്കാതിരുന്നതുമായ ഭൂമിക്കാണ് ജില്ലയിൽ പട്ടയ മേളയിലൂടെ ഭൂരേഖ ലഭ്യമായത്.


Share this story

Share

Related Stories