The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികോക്രോച്ച് ജനതാ പാര്‍ട്ടി ഏറ്റെടുത്ത് ജെന്‍സി!; 11 മില്യൺ ഫോള്ളോവെർസ് കടന്നുഫസല്‍ വധക്കേസിലെ തൊണ്ടിമുതലായ തൂവാല കോടതിയില്‍ നിന്ന് കാണാതായി59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനംഎബോള വൈറസ്: ആഫ്രിക്കയിൽ മരണസംഖ്യ ഉയരുന്നുസണ്ണി ജോസഫിന് വൈദ്യുതി, ആരോഗ്യം മുരളീധരന്, വിദ്യഭ്യാസം ലീഗിന്സ്വർണവിലയിൽ വീണ്ടും വർധനവ്; ഒരു പവൻ സ്വർണം വാങ്ങാൻ ഒന്നേകാൽ ലക്ഷംപി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിസംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപചാർട്ടേഡ് വിമാനത്തില്‍ ഗള്‍ഫിലേക്ക് മാമ്പഴം എത്തിക്കാന്‍ ലുലുബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ ഇന്ത്യയിലേക്ക്സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും; മുഖ്യമന്ത്രി വി ഡി സതീശൻ‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികോക്രോച്ച് ജനതാ പാര്‍ട്ടി ഏറ്റെടുത്ത് ജെന്‍സി!; 11 മില്യൺ ഫോള്ളോവെർസ് കടന്നുഫസല്‍ വധക്കേസിലെ തൊണ്ടിമുതലായ തൂവാല കോടതിയില്‍ നിന്ന് കാണാതായി59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനംഎബോള വൈറസ്: ആഫ്രിക്കയിൽ മരണസംഖ്യ ഉയരുന്നുസണ്ണി ജോസഫിന് വൈദ്യുതി, ആരോഗ്യം മുരളീധരന്, വിദ്യഭ്യാസം ലീഗിന്സ്വർണവിലയിൽ വീണ്ടും വർധനവ്; ഒരു പവൻ സ്വർണം വാങ്ങാൻ ഒന്നേകാൽ ലക്ഷംപി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിസംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപചാർട്ടേഡ് വിമാനത്തില്‍ ഗള്‍ഫിലേക്ക് മാമ്പഴം എത്തിക്കാന്‍ ലുലുബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ ഇന്ത്യയിലേക്ക്സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും; മുഖ്യമന്ത്രി വി ഡി സതീശൻ‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽജയത്തോടെ മടക്കം; ഗോവയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്

മനുഷ്യന് പ്രകൃതിയോട് വേണ്ട ഇഴയടുപ്പം ഉയര്‍ത്തിക്കാട്ടി ‘ഒറ്റ ഞാവല്‍മരം’

കല്‍ക്കട്ടയില്‍ പോകുന്ന കൊച്ചുമകള്‍ അമ്മുവിന് അമ്മമലയാളവും നാടിന്റെ ചൂരും സമ്മാനിക്കാന്‍ വെമ്പുന്ന ഏകപാത്രനാടകം ഒറ്റ ഞാവല്‍മരം നിയമസഭാ പുസ്തകോത്സവത്തിന് മിഴിവേകി. മി…

Kerala13 Jan 2025, 1:50 AM 12,759
മനുഷ്യന് പ്രകൃതിയോട് വേണ്ട ഇഴയടുപ്പം ഉയര്‍ത്തിക്കാട്ടി ‘ഒറ്റ ഞാവല്‍മരം’

കല്‍ക്കട്ടയില്‍ പോകുന്ന കൊച്ചുമകള്‍ അമ്മുവിന് അമ്മമലയാളവും നാടിന്റെ ചൂരും സമ്മാനിക്കാന്‍ വെമ്പുന്ന ഏകപാത്രനാടകം ഒറ്റ ഞാവല്‍മരം നിയമസഭാ പുസ്തകോത്സവത്തിന് മിഴിവേകി. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ബീന ആര്‍ ചന്ദ്രനായിരുന്നു മാധവിക്കുട്ടിയുടെ കഥ ഒഴിവിനെ ഏകപാത്രനാടകമായി അരങ്ങിലെത്തിച്ച് ആസ്വാദക പ്രശംസനേടിയത്. പരിസ്ഥിതിയും മനുഷ്യനുമായുള്ള പാരസ്പര്യത്തിന്റെ അനിവാര്യതയും ഒറ്റപ്പെടലിലുള്ളവര്‍ക്ക് നല്ല ഒര്‍മകള്‍ സന്തോഷത്തിന്റെ കലവറയാണെന്നുമാണ് നാടകം പങ്കുവച്ചത്.


കൊച്ചുമകള്‍ അമ്മുവിനെ റെയില്‍വേ സ്‌റ്റേഷനില്‍ യാത്രയാക്കി പിന്നീട് ഏകാകിയായി ഓര്‍മകളില്‍ ജീവിക്കുന്ന അരങ്ങിലെ മുത്തശ്ശി തന്നെ വിട്ടുപോയ മകള്‍ കമലയെ, കൃഷി ഭൂമി കര്‍ഷകര്‍ക്കെന്നു വിളിച്ചു പറഞ്ഞ ഏട്ടനെ, ഏട്ടനെ പൊലീസുകാര്‍ പിടിച്ചു കൊണ്ടുപോയി തിരികെ മൃതശരീരമായി വീട്ടിയെത്തിയപ്പോള്‍ മകന്‍ സത്യത്തിനായി പോരാടിയതിനാല്‍ കരയാത്ത ധീരയായ അമ്മയെ, കഷ്ടപ്പെട്ടു പണിയെടുത്തു പോറ്റിയ അച്ഛനെയൊക്കെ കാലത്തിനതീതമായ ഓര്‍മകളിലൂടെ അനശ്വരമാക്കുന്നുണ്ട്. ഉറ്റവര്‍ കാലയവനികയില്‍ മറഞ്ഞിട്ട് വേദനയോടെ ജീവിക്കേണ്ടിവന്നാലും ജീവിതം ഒടുക്കാതെ ഓര്‍മകളില്‍ സന്തോഷിക്കുകയാണവര്‍. ഭൗതിക ശരീരം വിട്ടുപോയതിനുശേഷം പ്രകൃതിയില്‍ അവശേഷിപ്പുകളുണ്ടാകുമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.


വെയിലില്‍ അല്‍പം തണല്‍ കിട്ടിയപ്പോഴും ഞാവല്‍പ്പഴം തലയില്‍ വീണപ്പോഴും കമ്പുകൊണ്ട് പഴങ്ങള്‍ അടിച്ചു വീഴ്ത്തുമ്പോഴും കൊച്ചുകുട്ടിയെപ്പോലെ തുള്ളിച്ചാടി സന്തോഷിക്കുന്ന മുത്തശ്ശി ചെറിയ കാര്യങ്ങളിലും സന്തോഷം കണ്ടെത്തണമെന്ന പാഠം പകരുന്നു. ഗന്ധവെളിച്ചെണ്ണക്കായി പൊട്ടിച്ച തേങ്ങവെള്ളം ആവേശത്തില്‍ കുടിക്കാനെടുക്കുമ്പോള്‍ കൊടുംവേനലിന്റെ കാഠിന്യമനുഭവിക്കുന്ന വൃക്ഷങ്ങളെ ഓര്‍ത്ത് അവയ്ക്ക് വെള്ളമൊഴിക്കാന്‍ ഓടുന്നത് മനുഷ്യന്‍ പ്രകൃതിയുടെ ദാഹം മനസ്സിലാക്കണമെന്ന് ഓര്‍മപ്പെടുത്തുന്നു.


ആറങ്ങോട്ടുകര ശ്രീജയുടേയാണ് രചന. നാരായണനാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 30 വര്‍ഷമായി നാടക രംഗത്തുള്ള തനിക്ക് നാടകമാണ് വഴങ്ങുന്നതെന്നും അതിനാലാണ് പുസ്തകോത്സവത്തില്‍ സെഷനില്‍ പങ്കെടുക്കാന്‍ വിളിച്ചപ്പോള്‍ നാടകവുമായി അരങ്ങിലെത്താമെന്നേറ്റതെന്നും ബീന ആര്‍ ചന്ദ്രന്‍ പറഞ്ഞു. ഈ വേദി ലഭിച്ചത് അംഗീകാരമായി കാണുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.


Share this story

Share

Related Stories