The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

മനുഷ്യന് പ്രകൃതിയോട് വേണ്ട ഇഴയടുപ്പം ഉയര്‍ത്തിക്കാട്ടി ‘ഒറ്റ ഞാവല്‍മരം’

കല്‍ക്കട്ടയില്‍ പോകുന്ന കൊച്ചുമകള്‍ അമ്മുവിന് അമ്മമലയാളവും നാടിന്റെ ചൂരും സമ്മാനിക്കാന്‍ വെമ്പുന്ന ഏകപാത്രനാടകം ഒറ്റ ഞാവല്‍മരം നിയമസഭാ പുസ്തകോത്സവത്തിന് മിഴിവേകി. മി…

Kerala13 Jan 2025, 1:50 AM 12,795
മനുഷ്യന് പ്രകൃതിയോട് വേണ്ട ഇഴയടുപ്പം ഉയര്‍ത്തിക്കാട്ടി ‘ഒറ്റ ഞാവല്‍മരം’

കല്‍ക്കട്ടയില്‍ പോകുന്ന കൊച്ചുമകള്‍ അമ്മുവിന് അമ്മമലയാളവും നാടിന്റെ ചൂരും സമ്മാനിക്കാന്‍ വെമ്പുന്ന ഏകപാത്രനാടകം ഒറ്റ ഞാവല്‍മരം നിയമസഭാ പുസ്തകോത്സവത്തിന് മിഴിവേകി. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ബീന ആര്‍ ചന്ദ്രനായിരുന്നു മാധവിക്കുട്ടിയുടെ കഥ ഒഴിവിനെ ഏകപാത്രനാടകമായി അരങ്ങിലെത്തിച്ച് ആസ്വാദക പ്രശംസനേടിയത്. പരിസ്ഥിതിയും മനുഷ്യനുമായുള്ള പാരസ്പര്യത്തിന്റെ അനിവാര്യതയും ഒറ്റപ്പെടലിലുള്ളവര്‍ക്ക് നല്ല ഒര്‍മകള്‍ സന്തോഷത്തിന്റെ കലവറയാണെന്നുമാണ് നാടകം പങ്കുവച്ചത്.


കൊച്ചുമകള്‍ അമ്മുവിനെ റെയില്‍വേ സ്‌റ്റേഷനില്‍ യാത്രയാക്കി പിന്നീട് ഏകാകിയായി ഓര്‍മകളില്‍ ജീവിക്കുന്ന അരങ്ങിലെ മുത്തശ്ശി തന്നെ വിട്ടുപോയ മകള്‍ കമലയെ, കൃഷി ഭൂമി കര്‍ഷകര്‍ക്കെന്നു വിളിച്ചു പറഞ്ഞ ഏട്ടനെ, ഏട്ടനെ പൊലീസുകാര്‍ പിടിച്ചു കൊണ്ടുപോയി തിരികെ മൃതശരീരമായി വീട്ടിയെത്തിയപ്പോള്‍ മകന്‍ സത്യത്തിനായി പോരാടിയതിനാല്‍ കരയാത്ത ധീരയായ അമ്മയെ, കഷ്ടപ്പെട്ടു പണിയെടുത്തു പോറ്റിയ അച്ഛനെയൊക്കെ കാലത്തിനതീതമായ ഓര്‍മകളിലൂടെ അനശ്വരമാക്കുന്നുണ്ട്. ഉറ്റവര്‍ കാലയവനികയില്‍ മറഞ്ഞിട്ട് വേദനയോടെ ജീവിക്കേണ്ടിവന്നാലും ജീവിതം ഒടുക്കാതെ ഓര്‍മകളില്‍ സന്തോഷിക്കുകയാണവര്‍. ഭൗതിക ശരീരം വിട്ടുപോയതിനുശേഷം പ്രകൃതിയില്‍ അവശേഷിപ്പുകളുണ്ടാകുമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.


വെയിലില്‍ അല്‍പം തണല്‍ കിട്ടിയപ്പോഴും ഞാവല്‍പ്പഴം തലയില്‍ വീണപ്പോഴും കമ്പുകൊണ്ട് പഴങ്ങള്‍ അടിച്ചു വീഴ്ത്തുമ്പോഴും കൊച്ചുകുട്ടിയെപ്പോലെ തുള്ളിച്ചാടി സന്തോഷിക്കുന്ന മുത്തശ്ശി ചെറിയ കാര്യങ്ങളിലും സന്തോഷം കണ്ടെത്തണമെന്ന പാഠം പകരുന്നു. ഗന്ധവെളിച്ചെണ്ണക്കായി പൊട്ടിച്ച തേങ്ങവെള്ളം ആവേശത്തില്‍ കുടിക്കാനെടുക്കുമ്പോള്‍ കൊടുംവേനലിന്റെ കാഠിന്യമനുഭവിക്കുന്ന വൃക്ഷങ്ങളെ ഓര്‍ത്ത് അവയ്ക്ക് വെള്ളമൊഴിക്കാന്‍ ഓടുന്നത് മനുഷ്യന്‍ പ്രകൃതിയുടെ ദാഹം മനസ്സിലാക്കണമെന്ന് ഓര്‍മപ്പെടുത്തുന്നു.


ആറങ്ങോട്ടുകര ശ്രീജയുടേയാണ് രചന. നാരായണനാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 30 വര്‍ഷമായി നാടക രംഗത്തുള്ള തനിക്ക് നാടകമാണ് വഴങ്ങുന്നതെന്നും അതിനാലാണ് പുസ്തകോത്സവത്തില്‍ സെഷനില്‍ പങ്കെടുക്കാന്‍ വിളിച്ചപ്പോള്‍ നാടകവുമായി അരങ്ങിലെത്താമെന്നേറ്റതെന്നും ബീന ആര്‍ ചന്ദ്രന്‍ പറഞ്ഞു. ഈ വേദി ലഭിച്ചത് അംഗീകാരമായി കാണുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.


Share this story

Share

Related Stories