The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ചെങ്ങന്നൂർ പെരുമയ്ക്ക് മാറ്റ് കൂട്ടി കുടുലിൽ ജോർജിന് സ്മാരകം

ആലപ്പുഴ: ചെങ്ങന്നൂരിലെ സ്വാത്ര്യസമര പ്രക്ഷോഭ ചരിത്രത്തിന് മാറ്റ് കൂട്ടി കുടിലിൽ ജോർജിന് സ്മാരകമുയർന്ന തോടെ നാടിന്റെ ഏറെ നാളത്തെ ആവശ്യമാണ് നിറവേറിയത്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത…

Kerala27 Jan 2024, 11:20 PM 22,832
സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ചെങ്ങന്നൂർ പെരുമയ്ക്ക് മാറ്റ് കൂട്ടി കുടുലിൽ ജോർജിന് സ്മാരകം

ആലപ്പുഴ: ചെങ്ങന്നൂരിലെ സ്വാത്ര്യസമര പ്രക്ഷോഭ ചരിത്രത്തിന് മാറ്റ് കൂട്ടി കുടിലിൽ ജോർജിന് സ്മാരകമുയർന്ന തോടെ നാടിന്റെ ഏറെ നാളത്തെ ആവശ്യമാണ് നിറവേറിയത്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ സാംസ്കാരിക വകുപ്പാണ് സ്മാരകം യാഥാർത്ഥ്യമാക്കിയത്.

ഗാന്ധിജി രണ്ടുതവണ സന്ദർശിക്കുകയും പെരുംകുളം പാടത്തും മിൽസ് മൈതാനത്തും യോഗങ്ങളിൽ സംസാരിക്കുകയും ചെയ്‌തു എന്നതുകൊണ്ട് തന്നെ സ്വാതന്ത്ര്യ സമരത്തിൽ ചെങ്ങന്നൂരിനുള്ള പ്രാധാന്യം മനസ്സിലാക്കാമെന്ന് സ്മാരകം നാടിന് സമർപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.


നാട്ടുരാജ്യങ്ങളുടെ ജനവിരുദ്ധനയങ്ങളിൽ പ്രതിഷേധിക്കുന്നതിനായി പ്രത്യേക രാഷ്ട്രീയ പാർട്ടികൾ രൂപീകരിച്ച് ഉത്തരവാദിത്വ ഭരണത്തിനായി സമരം സംഘടിപ്പിക്കണമെന്ന നെഹ്‌റുവിൻ്റേയും സുഭാഷ് ചന്ദ്രബോസിൻ്റെയും ആഹ്വാനം അനുസരിച്ച്y തിരുവിതാംകൂറിൽ പട്ടം താണുപിള്ളയും ചെങ്ങന്നൂർകാരനായ എം.ആർ. മാധവവാര്യരും ഉൾപ്പെടെയുള്ള 11 അംഗ സമിതിയുടെ നേതൃത്വത്തിൽ രൂപീകൃതമായ തിരുവിതാംകൂർ സ്‌റ്റേറ്റ് കോൺഗ്രസ് ആസൂത്രണം ചെയ്‌ത ഉത്തരവാദിത്വ ഭരണ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ചെങ്ങന്നൂർ ലഹള അരങ്ങേറിയത്.


1938 സെപ്റ്റംബർ 18 മുതൽ സ്‌റ്റേറ്റ് കോൺഗ്രസിന്റെ ആഹ്വാനപ്രകാരം നടത്തിയ സമസ്‌ത തിരുവിതാംകൂർ സ്‌കൂൾ സമരം ചെങ്ങന്നൂരിൽ വിജയകരമായി നടപ്പാക്കിയതോടെ പ്രക്ഷോഭകാരികൾ കൂടുതൽ ഊർജ്ജസ്വലരായി. പോലീസിന്റെ ശക്തമായ നടപടികൾ മൂലം സ്‌കൂൾ സമരം വിജയിക്കാതിരുന്ന ചെങ്ങന്നൂർ ഇംഗ്ലീഷ് ഹൈസ്‌കൂളിന് മുന്നിൽ സെപ്റ്റംബർ 29 ന് സമരാനുകൂലികൾ പിക്കറ്റിങ് ആരംഭിച്ചു. പോലീസ് ലാത്തിച്ചാർജിനെ തുടർന്ന് ക്ഷുഭിതരായ ജനങ്ങൾ പോലീസിന് നേരെ കല്ലെറിഞ്ഞു.


തുടർന്ന് പുത്തൻകാവ് പരിസരത്ത് തമ്പടിച്ചിരുന്ന പട്ടാളം സമരത്തെ അടിച്ചമർത്തുവാൻ രംഗത്തിറങ്ങി. തുടർന്ന് ഉണ്ടായ വെടിവെപ്പിൽ കുടിലിൽ ജോർജ് എന്ന ധീര സമര സേനാനിക്ക് വെടിയേറ്റു. വെടിയേറ്റ് വീണ കുടിലിൽ ജോർജിനെ പോലീസ് എടുത്തുകൊണ്ടു പോയി. അദ്ദേഹത്തിൻ്റെ മൃതശരീരം പോലും പിന്നീട് നാട്ടുകാർക്കോ ബന്ധുക്കൾക്കോ വിട്ടു നൽകിയില്ല.

വെടിവെപ്പിൽ പരിക്കേറ്റ ജോർജിനെ പോലീസ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നും തെളിവ് നശിപ്പിക്കുവാനായി സർക്കാർ ഭൂമിയിൽ എവിടെയോ മൃതദേഹം സംസ്‌കരിച്ചുവെന്നുമാണ് ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുള്ളുതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.


1938 സെപ്റ്റംബർ 29 മുതൽ ഒക്ടോബർ ഒന്നു വരെ ചെങ്ങന്നൂരും പരിസര പ്രദേശങ്ങളും പ്രക്ഷുബ്ധമായ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു. നിരവധി ആൾക്കാർ ഈ സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിൻ്റെ ഭാഗമായി തുറങ്കിലടക്കപ്പെട്ടു. ഭരണാനുകൂലികൾ ആയിരുന്ന ഉദ്യോഗസ്ഥർക്ക് വിരോധമുണ്ടായിരുന്ന പലരുടെയും പേരുകൾ അവർ പ്രതിപ്പട്ടികയിൽ എഴുതിച്ചേർത്തു. ആ വീടുകളിൽ പോലീസ് തേർവാഴ്‌ച നടത്തി.


Share this story

Share

Related Stories