മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട
മലപ്പുറം അരിക്കോട് കിഴിശ്ശേരിയില്‍ വൻ കുഴല്‍പണ വേട്ട. 30.47 ലക്ഷം രൂപയുമായി എട്ട് പേർ അറസ്റ്റിലായി. കുഴല്‍പണ ഇടപാടില്‍ ഭാരതീയ ന്യായസംഹിത (ബി.എൻ.എസ്.) നിയമപ്രകാരം മലപ്പുറം ജില്ലയില്‍ രേഖപ്പെടുത്തിയ രണ്…

മലപ്പുറം അരിക്കോട് കിഴിശ്ശേരിയില്‍ വൻ കുഴല്‍പണ വേട്ട. 30.47 ലക്ഷം രൂപയുമായി എട്ട് പേർ അറസ്റ്റിലായി. കുഴല്‍പണ ഇടപാടില്‍ ഭാരതീയ ന്യായസംഹിത (ബി.എൻ.എസ്.) നിയമപ്രകാരം മലപ്പുറം ജില്ലയില്‍ രേഖപ്പെടുത്തിയ രണ്ടാമത്തെ കേസാണിത്.
പുളിയക്കോട് മേല്‍മുറി സ്വദേശികളായ മുള്ളൻചക്കിട്ടകണ്ടിയില്‍ വീട്ടില്‍ യൂസുഫ് അലി (26), കൊട്ടേക്കാടൻ വീട്ടില്‍ കോലാർക്കുന്ന് ഇസ്മായില്‍ (36), ഒട്ടുപാറ വീട്ടില്‍ മുതീരി സലാഹുദ്ധീൻ (21), മലയൻ വീട്ടില്‍ മുതീരി ഫാഹിദ് (23), മേല്‍മുറി ചാത്തനാടിയില്‍ ഫൈസല്‍ (22), കണ്ണൻകുളവൻ വീട്ടില്‍ കുന്നുപുറത്ത് മുഹമ്മദ് ഷാക്കിർ (22), കടുങ്ങല്ലൂർ സ്കൂള്‍പടി കൊട്ടേക്കാടൻ വീട്ടില്‍ സല്‍മാനുല്‍ ഫാരിസ് (23), കാളിക്കാവ് അടക്കാക്കുണ്ട് സ്വദേശി തെന്നാടൻ വീട്ടില്‍ ജാബിർ (35) എന്നിവരെയാണ് ജില്ലാ പൊലിസ് മേധാവി എസ്. ശശിധരൻ്റെ നേതൃത്വത്തിലുള്ള സ്ക്വാഡും അരീക്കോട് പൊലീസും ചേർന്ന് പിടികൂടിയത്.
രാവിലെ 10.30ന് തുടങ്ങിയ പരിശോധന വൈകിട്ട് 3.30 വരെ നീണ്ടു. 3045300 രൂപ, നോട്ട് എണ്ണുന്ന യന്ത്രം, അഞ്ച് കാല്‍ക്കുലേറ്റർ, ആറു ബൈക്കുകള്‍, പേപ്പർ മുറിക്കുന്ന യന്ത്രം, 14 മൊബൈല്‍ ഫോണുകള്‍, പണം എത്തിക്കുന്നതുമായി ബന്ധപ്പെട്ട യാത്രാ വിവരങ്ങള്‍, പണം കൈമാറാനുള്ള ആളുകളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ പുസ്തകങ്ങള്‍ തുടങ്ങിയവ പോലീസ് കസ്റ്റഡിയിലെടുത്തു.
പുളിയക്കോട് മേല്‍മുറി സ്വദേശികളായ മുള്ളൻചക്കിട്ടകണ്ടിയില്‍ വീട്ടില്‍ യൂസുഫ് അലി (26), കൊട്ടേക്കാടൻ വീട്ടില്‍ കോലാർക്കുന്ന് ഇസ്മായില്‍ (36), ഒട്ടുപാറ വീട്ടില്‍ മുതീരി സലാഹുദ്ധീൻ (21), മലയൻ വീട്ടില്‍ മുതീരി ഫാഹിദ് (23), മേല്‍മുറി ചാത്തനാടിയില്‍ ഫൈസല്‍ (22), കണ്ണൻകുളവൻ വീട്ടില്‍ കുന്നുപുറത്ത് മുഹമ്മദ് ഷാക്കിർ (22), കടുങ്ങല്ലൂർ സ്കൂള്‍പടി കൊട്ടേക്കാടൻ വീട്ടില്‍ സല്‍മാനുല്‍ ഫാരിസ് (23), കാളിക്കാവ് അടക്കാക്കുണ്ട് സ്വദേശി തെന്നാടൻ വീട്ടില്‍ ജാബിർ (35) എന്നിവരെയാണ് ജില്ലാ പൊലിസ് മേധാവി എസ്. ശശിധരൻ്റെ നേതൃത്വത്തിലുള്ള സ്ക്വാഡും അരീക്കോട് പൊലീസും ചേർന്ന് പിടികൂടിയത്.
രാവിലെ 10.30ന് തുടങ്ങിയ പരിശോധന വൈകിട്ട് 3.30 വരെ നീണ്ടു. 3045300 രൂപ, നോട്ട് എണ്ണുന്ന യന്ത്രം, അഞ്ച് കാല്‍ക്കുലേറ്റർ, ആറു ബൈക്കുകള്‍, പേപ്പർ മുറിക്കുന്ന യന്ത്രം, 14 മൊബൈല്‍ ഫോണുകള്‍, പണം എത്തിക്കുന്നതുമായി ബന്ധപ്പെട്ട യാത്രാ വിവരങ്ങള്‍, പണം കൈമാറാനുള്ള ആളുകളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ പുസ്തകങ്ങള്‍ തുടങ്ങിയവ പോലീസ് കസ്റ്റഡിയിലെടുത്തു.




