കടലാറിൽ കടുവ പശുവിനെ കടിച്ചുകൊന്നു
ഹൈറേഞ്ചിനെ ഭീതിയിലാഴ്ത്തി മൂന്നാറിലെ ജനവാസ മേഖലകളിൽ വന്യജീവി ആക്രമണം തുടരുന്നു. മൂന്നാർ കടലാർ വെസ്റ്റ് ഡിവിഷനിൽ വളർത്തുപശുവിനെ കടുവ ആക്രമിച്ചു കൊന്നതാണ് ഒടുവിലത്തെ സംഭവം. കടലാർ വെസ്റ്റ് സ്വദേശി പഴനിസ്…

ഹൈറേഞ്ചിനെ ഭീതിയിലാഴ്ത്തി മൂന്നാറിലെ ജനവാസ മേഖലകളിൽ വന്യജീവി ആക്രമണം തുടരുന്നു. മൂന്നാർ കടലാർ വെസ്റ്റ് ഡിവിഷനിൽ വളർത്തുപശുവിനെ കടുവ ആക്രമിച്ചു കൊന്നതാണ് ഒടുവിലത്തെ സംഭവം. കടലാർ വെസ്റ്റ് സ്വദേശി പഴനിസ്വാമിയുടെ പശുവിനെയാണ് കടുവ പിടികൂടിയത്. തോട്ടം തൊഴിലാളികളുടെ ഏക അധിക വരുമാനമാർഗമായ കന്നുകാലികളെ ലക്ഷ്യമിട്ട് കടുവയും പുലിയും ജനവാസ മേഖലകളിൽ പതിവായി ഇറങ്ങുന്നത് തോട്ടം മേഖലയെ കടുത്ത ആശങ്കയിലാഴ്ത്തുകയാണ്.
മൂന്നാറിലെ കടലാർ, നയമക്കാട്, പാമ്പൻമല തുടങ്ങിയ പ്രദേശങ്ങളിൽ കടുവയുടെ ആക്രമണം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 12 ലധികം കന്നുകാലികളെയാണ് കടുവ കൊന്നൊടുക്കിയത്. തൊഴിലാളികളുടെ നിത്യ ജീവിതത്തെ രൂക്ഷമായിതന്നെ ബാധിക്കുന്ന പ്രശ്‌നമായി വന്യജീവി ആക്രമണം മാറിയിരിക്കുകയാണ്.




