The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിആരോഗ്യവകുപ്പ് ഡയറക്ടർ കെ ജെ റീനയെ മാറ്റി: നടപടി മന്ത്രിയുടെ അതൃപ്തിയെ തുടർന്ന് എന്ന് റിപ്പോർട്ട്അഷ്ടമിച്ചിറയിൽ 3 പേരെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു11 കോടി രൂപയുടെ ലഹരി കടത്ത്; മലയാളിയായ മോഡല്‍ അറസ്റ്റിൽമലപ്പുറത്തും ഷിഗെല്ല മരണം; വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീയ്ക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി പരിശോധനാ ഫലംചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ആകുംകോളയാടി സ്‌കൂളില്‍ ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചുഇന്ത്യൻ ഷൂട്ടിംഗ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചുദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ​ഗോളിന് തോൽപ്പിച്ച് മെക്സിക്കോമാസപ്പടി കേസ്: വീണയ്ക്ക് വീണ്ടും ED സമൻസ്KSRTC ഓർഡിനറി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ഉത്തരവിറക്കി ഗതാഗത സെക്രട്ടറിവെള്ളപ്പൊക്കം: കുറ്റാലം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നത് നിരോധിച്ചുഫിഫ ലോകകപ്പ് 2026 കിക്കോഫ് ഇന്ന്വൈകിവന്നതിന്റെ വിരോധത്തിൽ ഭാര്യയെ മര്‍ദ്ദിച്ചു; BJP നേതാവിനെതിരെ കേസ്മലപ്പുറത്ത് സഹോദരങ്ങളായ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചുപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിആരോഗ്യവകുപ്പ് ഡയറക്ടർ കെ ജെ റീനയെ മാറ്റി: നടപടി മന്ത്രിയുടെ അതൃപ്തിയെ തുടർന്ന് എന്ന് റിപ്പോർട്ട്അഷ്ടമിച്ചിറയിൽ 3 പേരെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു11 കോടി രൂപയുടെ ലഹരി കടത്ത്; മലയാളിയായ മോഡല്‍ അറസ്റ്റിൽമലപ്പുറത്തും ഷിഗെല്ല മരണം; വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീയ്ക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി പരിശോധനാ ഫലംചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ആകുംകോളയാടി സ്‌കൂളില്‍ ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചുഇന്ത്യൻ ഷൂട്ടിംഗ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചുദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ​ഗോളിന് തോൽപ്പിച്ച് മെക്സിക്കോമാസപ്പടി കേസ്: വീണയ്ക്ക് വീണ്ടും ED സമൻസ്KSRTC ഓർഡിനറി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ഉത്തരവിറക്കി ഗതാഗത സെക്രട്ടറിവെള്ളപ്പൊക്കം: കുറ്റാലം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നത് നിരോധിച്ചുഫിഫ ലോകകപ്പ് 2026 കിക്കോഫ് ഇന്ന്വൈകിവന്നതിന്റെ വിരോധത്തിൽ ഭാര്യയെ മര്‍ദ്ദിച്ചു; BJP നേതാവിനെതിരെ കേസ്മലപ്പുറത്ത് സഹോദരങ്ങളായ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

അങ്കണവാടികളിലൂടെ കുരുന്നുകൾക്ക് മികച്ച ഭാവി

വനിതാ ശിശുവികസന വകുപ്പ് കേരളത്തിലെ കുരുന്നുകൾക്കായി അങ്കണവാടികളിൽ നടപ്പാക്കിയത് ദേശീയ ശ്രദ്ധനേടിയ ഇടപെടലുകളാണ്. കുട്ടികളുടെ സമഗ്ര വികാസവും പോഷകാഹാരവും ഉറപ്പാക്കുന്നതിനൊപ്പം ലിംഗസമത്വത്തെക്കുറിച്ചുള്ള…

Kerala09 Jun 2025, 6:45 AM 29,844
അങ്കണവാടികളിലൂടെ കുരുന്നുകൾക്ക് മികച്ച ഭാവി

വനിതാ ശിശുവികസന വകുപ്പ് കേരളത്തിലെ കുരുന്നുകൾക്കായി അങ്കണവാടികളിൽ നടപ്പാക്കിയത് ദേശീയ ശ്രദ്ധനേടിയ ഇടപെടലുകളാണ്. കുട്ടികളുടെ സമഗ്ര വികാസവും പോഷകാഹാരവും ഉറപ്പാക്കുന്നതിനൊപ്പം ലിംഗസമത്വത്തെക്കുറിച്ചുള്ള അവബോധം ചെറുപ്രായത്തിൽ തന്നെ വളർത്താനും സർക്കാർ പ്രത്യേക ശ്രദ്ധനൽകുന്നു.




കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കാൻ അങ്കണവാടികളിലെ ഭക്ഷണ മെനുവിൽ സമഗ്രമായ പരിഷ്‌കരണമാണ് നടപ്പാക്കിയത്. പഞ്ചസാരയുടെയും ഉപ്പിന്റെയും അളവ് കുറച്ച്, പോഷക മാനദണ്ഡങ്ങൾക്കനുസരിച്ച് വളർച്ചയ്ക്ക് സഹായകമായ ഊർജ്ജവും പ്രോട്ടീനും ഉൾപ്പെടുത്തി, രുചികരമായ വിഭവങ്ങളാണ് മെനുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അങ്കണവാടി കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ജനറൽ ഫീഡിംഗ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് ഇതിലൂടെ പരിഷ്‌കരിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഏകീകൃത ഭക്ഷണ മെനു നടപ്പാക്കുന്നത്.





ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്തെ അങ്കണവാടി പുസ്തകങ്ങളുടെ ജെൻഡർ ഓഡിറ്റ് നടത്തി. ചെറുപ്രായത്തിൽതന്നെ കുട്ടികളിൽ ലിംഗവ്യത്യാസമില്ലാതെയുള്ള അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഓഡിറ്റ് നടത്തിയത്. അങ്കണവാടി കുട്ടികളുടെ ശാരീരിക, മാനസിക, ബൗദ്ധിക വികാസത്തിന് ഊന്നൽ നൽകി വനിതാ ശിശുവികസന വകുപ്പ് അത്യാധുനിക സാങ്കേതിക വിദ്യയോടെ ‘അങ്കണ പൂമഴ’ എന്ന കൈപുസ്തകം പരിഷ്‌കരിച്ച് പുറത്തിറക്കി. കേരളത്തെ ബാലസൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഡിജിറ്റൽ രൂപത്തിലാണ് ‘അങ്കണ പൂമഴ’യുടെ പരിഷ്‌കരിച്ച പതിപ്പ് പ്രസിദ്ധീകരിച്ചത്.




അങ്കണവാടികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സർക്കാർ വലിയ പ്രാധാന്യം നൽകി. ഇതിന്റെ ഭാഗമായി അങ്കണവാടികൾ സമ്പൂർണ്ണ വൈദ്യുതിവത്ക്കരണത്തിന് നടപടികൾ സ്വീകരിച്ചു. കൂടാതെ, 204 സ്മാർട്ട് അങ്കണവാടികൾക്ക് അനുമതി നൽകുകയും ചെയ്തു. ഇത് ആധുനിക പഠന സാഹചര്യങ്ങൾ ഒരുക്കാൻ സഹായിക്കും.



കുഞ്ഞുങ്ങളുടെ സമഗ്ര വികാസത്തിനായി പ്രായത്തിനനുസരിച്ചുള്ള ശാരീരിക വളർച്ചയും ബൗദ്ധിക വളർച്ചയും മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ ‘കുഞ്ഞൂസ് കാർഡ്’ പുറത്തിറക്കി. ഇത് കുഞ്ഞുങ്ങളുടെ വികാസം ശാസ്ത്രീയമായി വിലയിരുത്താനും ആവശ്യമായ പിന്തുണ നൽകാനും


രക്ഷിതാക്കളെയും അങ്കണവാടി പ്രവർത്തകരെയും സഹായിക്കും. കുരുന്നുകൾക്ക് ആരോഗ്യകരവും സമഗ്രവുമായ ഒരു ബാല്യം ഉറപ്പാക്കാനും, ഭാവിയിലേക്കുള്ള അവരുടെ വളർച്ചയ്ക്ക് അടിത്തറ പാകാനുമാണ് സർക്കാർ ഇടപെടൽ.


കരുത്തോടെ കേരളം- 49


Share this story

Share

Related Stories