7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ
ലൈംഗികാരോപണ കേസിൽ ആദ്യമായി പ്രതികരിച്ച് ഹാസനിലെ എൻഡിഎ സ്ഥാനാർഥിയും എംപിയുമായ പ്രജ്വൽ രേവണ്ണ. സത്യം ഉടൻ പുറത്തുവരുമെന്ന് പ്രജ്വൽ രേവണ്ണ എക്സ് പ്ലാറ്റ്‍ഫോമിൽ കുറിച്ചു. അന്വേഷണവുമായി സഹകരിക്കാൻ താൻ നിലവ…

ലൈംഗികാരോപണ കേസിൽ ആദ്യമായി പ്രതികരിച്ച് ഹാസനിലെ എൻഡിഎ സ്ഥാനാർഥിയും എംപിയുമായ പ്രജ്വൽ രേവണ്ണ. സത്യം ഉടൻ പുറത്തുവരുമെന്ന് പ്രജ്വൽ രേവണ്ണ എക്സ് പ്ലാറ്റ്‍ഫോമിൽ കുറിച്ചു. അന്വേഷണവുമായി സഹകരിക്കാൻ താൻ നിലവിൽ ബെംഗളൂരുവിൽ ഇല്ലെന്നും സിഐഡിയെ ഇതറിയിച്ചിട്ടുണ്ടെന്നും പ്രജ്വൽ പറഞ്ഞു. അന്വേഷണ സംഘത്തിന് പ്രജ്വൽ രേവണ്ണയുടെ അഭിഭാഷകർ കൈമാറിയ കത്തും എക്സിൽ പങ്കുവച്ചിട്ടുണ്ട്.
‘‘മേയ് ഒന്നിന് ഹാജരാകാനാണ് പ്രജ്വൽ രേവണ്ണയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ പ്രജ്വൽ ബെംഗളൂരുവിന് പുറത്താണ്. നോട്ടിസിനെക്കുറിച്ച് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. ബെംഗളൂരുവിലേക്ക് എത്താൻ 7 ദിവസത്തെ സാവകാശം അദ്ദേഹം തേടി’’–കുറിപ്പിൽ പറയുന്നു.
‘‘മേയ് ഒന്നിന് ഹാജരാകാനാണ് പ്രജ്വൽ രേവണ്ണയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ പ്രജ്വൽ ബെംഗളൂരുവിന് പുറത്താണ്. നോട്ടിസിനെക്കുറിച്ച് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. ബെംഗളൂരുവിലേക്ക് എത്താൻ 7 ദിവസത്തെ സാവകാശം അദ്ദേഹം തേടി’’–കുറിപ്പിൽ പറയുന്നു.




