The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

ഹരിത പദവിയിൽ ജില്ലയിലെ 474 സ്ഥാപനങ്ങൾ

നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ഹരിത പെരുമാറ്റചട്ട പാലനം ഉറപ്പാക്കിയ ജില്ലയിലെ 474 സ്ഥാപനങ്ങൾക്ക് ഹരിത സ്ഥാപനം പദവി. ശുചിത്വ മാലിന്യ സംസ്കരണവും ഹരിത ചട്ടപാലനവും ഹരിതകേര…

Kerala19 Feb 2024, 7:50 PM 26,365
ഹരിത പദവിയിൽ ജില്ലയിലെ  474  സ്ഥാപനങ്ങൾ

നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ഹരിത പെരുമാറ്റചട്ട പാലനം ഉറപ്പാക്കിയ ജില്ലയിലെ 474 സ്ഥാപനങ്ങൾക്ക് ഹരിത സ്ഥാപനം പദവി. ശുചിത്വ മാലിന്യ സംസ്കരണവും ഹരിത ചട്ടപാലനവും ഹരിതകേരളം മിഷനുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ പരിശോധന ഫോറം അടിസ്ഥാനമാക്കിയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ ഘടക സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയിൽ പരിശോധന നടത്തിയത്.


1163 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 882 സ്ഥാപനങ്ങൾ ഗ്രേഡിങ്ങിന് അർഹത നേടി. വിവിധ മാനദണ്ഡങ്ങൾ പരിശോധിച്ചുള്ള ഗ്രേഡിങ്ങിൽ 474 സ്ഥാപനങ്ങൾക്ക് എ പ്ലസ്, എ ഗ്രേഡുകൾ ലഭിച്ചു. ഈ സ്ഥാപനങ്ങൾക്ക് അംഗീകാരമായി സാക്ഷ്യപത്രം സമ്മാനിക്കും.


വരും ദിവസങ്ങളിൽ താഴ്ന്ന ഗ്രേഡ് ലഭിച്ച 689 സ്ഥാപനങ്ങളിൽ 15 ദിവസത്തെ ഇടവേളകളിൽ തുടർ പരിശോധന നടത്തിയും അടുത്ത ഘട്ടത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലും ഗ്രേഡിംഗ് നടപ്പിലാക്കിയും പരമാവധി സ്ഥാപനങ്ങളെ ഹരിതസ്ഥാപനങ്ങളാക്കി മാറ്റുക എന്നതാണ് ഹരിതകേരളം മിഷന്റെ ലക്ഷ്യം.


മൂല്യനിർണ്ണയം ഇങ്ങനെ


പ്രത്യേകം തയ്യാറാക്കിയ ഫോറം അനുസരിച്ചുള്ള പരിശോധനയുടെ അടിസ്ഥാനത്തിൽ നൽകുന്ന ഗ്രേഡ് കണക്കാക്കിയാണ് ഹരിത സ്ഥാപനമായി സാക്ഷ്യപ്പെടുത്തുന്നത്. എ പ്ലസ്, എ ഗ്രേഡ്, ബി ഗ്രേഡ്, നോ ഗ്രേഡ് എന്നിങ്ങനെയാണ് വിലയിരുത്തൽ. ഹരിത പെരുമാറ്റച്ചട്ടം ഉറപ്പാക്കൽ, ഖര-ദ്രവ മാലിന്യ സംസ്‌കരണം, ശുചിത്വം, ഇ മാലിന്യം ഒഴിവാക്കൽ തുടങ്ങിയ പതിനെട്ട് കാര്യങ്ങൾ പരിശോധിച്ച് ഓരോന്നിനും പരമാവധി അഞ്ച് മാർക്ക് വീതം 100 മാർക്ക് നൽകും.


ഇതിനുപുറമേ ജലസംരക്ഷണ, ഊർജസംരക്ഷണ പ്രവർത്തനങ്ങൾ, മഴവെള്ള സംഭരണം ഉൾപ്പെടെയുള്ളവയ്ക്ക് 20 മാർക്കും ലഭിക്കും. ആകെ 120 മാർക്ക്. സ്ഥലവും മറ്റ് പരിമിതികളും കാരണം ചില സ്ഥാപനങ്ങൾക്ക് പച്ചത്തുരുത്ത് ഉൾപ്പെടെയുള്ളവ നടപ്പാക്കാൻ പ്രയാസമുണ്ടാകും എന്നതിനാലാണ് എ ഗ്രേഡ് കിട്ടുന്നവർക്കും ഹരിത സാക്ഷ്യപത്രം നൽകുന്നത്.


പരിശോധന നടന്ന സ്ഥാപനങ്ങളുടെ എണ്ണവും ഗ്രേഡും



  • എ പ്ലസ് ( 100 മാർക്കിന് മുകളിൽ ) – 85

  • എ (90 മുതൽ 100 വരെ)- 389

  • ബി (80 മുതൽ 89 വരെ) – 407

  • നോ ഗ്രേഡ് (80 മാർക്കിൽ താഴെ) – 282


Share this story

Share

Related Stories