വൈറസ് : അതിജീവനത്തിന്റെ ഐതിഹാസിക കഥ
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ആഷിഖ് അബു ചിത്രം 'വൈറസ്' തീയ്യറ്ററുകളിൽ എത്തി. കഴിഞ്ഞ വർഷം കേരളത്തിലെ, പ്രധാനമായും കോഴിക്കോട് മലപ്പുറം ജില്ലകളെ അക്ഷരാത്ഥത്തിൽ സ്തംഭിപ്പിച്ച വ്യാധിയായിരുന്നു നിപ വൈറസ്. 21 ജീവനുകളാണ് അന്ന് നമുക്ക് നഷ്ടപെട്ടത്. വർഷം അതെ രോഗത്തെ നമ്മൾ മനുഷ്യർക്ക് ഒരു കുഴപ്പവും വരാതെ അതിജീവിക്കുന്ന സമയത്താണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
കോഴിക്കോട് മലപ്പുറം ജില്ലക്ക് പുറത്തുള്ളവർ മീഡിയകൾ വഴി മാത്രമാണ് നിപയെ അറിഞ്ഞത്. പക്ഷെ ചിത്രം കാണുന്ന ഏതൊരാൾക്കും തന്റെ കണ്മുന്നിൽ കണ്ട കാഴ്ചകൾപോലെ ആ വ്യാധിയെ, വൈറസിനെ കാണിച്ചുതരുന്നു. അതിനു ഏറ്റവും കൈയ്യടി നൽകേണ്ടത് വൈറസിന്റെ തിരക്കഥ ഒരുക്കിയ മുഹ്‌സിൻ, ഷറഫു, സുഹാസ് എന്നിവർക്ക് തന്നെയാണ്. ഒരു യഥാർത്ഥ സംഭവത്തെ സിനിമയാകുമ്പോൾ കാണിക്കേണ്ട ഹോംവർക് വളരെ രീതിയിൽ തന്നെയാണ് അവർ ചെയ്തത് എന്ന് സിനിമ ഏതൊരു പ്രേക്ഷകനും മനസിലാകും. ആഷിഖ് അബുവിന്റെ കരിയറിലെ ഒരു നാഴികക്കല്ല് തന്നെയാണ് ഈ ചിത്രം എന്ന് പറയാം. ഒട്ടും റിയലിസ്റ്റിക് രീതി കൈവിടാതെയാണ് വൈറസ് പ്രേക്ഷകരിലേക്ക് എത്തുന്നത്.
ഒരുപക്ഷെ ഇങ്ങനെയൊരു ചിത്രത്തിന് ഇത്രെയും വലിയ കാസ്റ്റിംഗ് ആരും പ്രതീക്ഷിച്ചുകാണില്ല. രോഗിയെ പരിചരിക്കുന്നതിനു ഇടക്ക് അതെ രോഗം ബാധിച്ചു ജീവൻ നഷ്ടപെട്ട ലിനിയെ നമ്മൾ ഒരിക്കലും മറക്കുകയില്ല. ആ ജീവിതവും കഥാപാത്രവും വളരെ കൃത്യതയോടെ വൈറസ് നമുക്ക് സമ്മാനിക്കുന്നു. ആ ലിനിയായി റിമ കല്ലിങ്കലും ആരോഗ്യ മന്ത്രിയായി രേവതിയും വളരെ പെർഫെക്റ്റ് ആയ കാസ്റ്റിംഗ് തന്നെയാണ്. കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, ആസിഫ് അലി, പാർവതി, മഡോണ, ഇന്ദ്രജിത്, റഹ്മാൻ തുടങ്ങി വളരെ മികച്ച താരനിരയെ ഉൾപ്പെടുത്തിയാണ് ചിത്രം ചെയ്‌തിരിക്കുന്നത്.