തെരുവിൽ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകൾക്ക് ഇതിനേക്കാൾ അന്തസ്സുണ്ട് ; മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി യു പ്രതിഭ എംഎൽഎ
മാധ്യമങ്ങൾക്കെതിരെ വിവാദ പരാമര്‍ശവുമായി കായംകുളം എംഎൽഎ യു പ്രതിഭ രംഗത്ത്. തെരുവിൽ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകൾക്ക് ഇതിനേക്കാൾ അന്തസ്സുണ്ടെന്നും അവരുടെ കാൽ കഴുകി വെള്ളം കുടിക്കാനുമാണ് എംഎൽഎ യുടെ പരിഹാസം. ഇതിലും ഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണ്, ആണായാലും പെണ്ണായാലും എന്നാണ് ഫേസ്ബുക്കിലിട്ട വീഡിയോയിലാണ് യു പ്രതിഭ എംഎൽഎ വിവാദ പരാമര്‍ശങ്ങൾ ഉന്നയിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരിൽ എംഎൽഎയും പ്രദേശിക ഡിവൈഎഫ്ഐ നേതാക്കളും തമ്മിലുള്ള തര്‍ക്കം വാര്‍ത്തയായതിന് പിന്നാലെയാണ് മാധ്യമങ്ങൾക്കെതിരെ വിവാദ പരാമർശവുമായി യു പ്രതിഭ രംഗത്തെത്തിയത്.
പൊതു പ്രവർത്തകർക്ക് കളങ്കമാകുന്ന പ്രതികരണമാണ് യു. പ്രതിഭ എംഎൽഎയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ്. ശബരിനാഥ് എംഎൽഎ. അപലപനീയമായ നിലപാടാണ് യു. പ്രതിഭ എംഎൽഎ നടത്തിയത്. അതിന് ശക്തമായി പ്രതിഭേധിക്കുന്നു. കെ.യു.ഡബ്ലയു സംസ്ഥാന പ്രസിഡന്റെ കെ.പി. റെജി. പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും കെ.പി. റെജി ആവശ്യപ്പെട്ടു. യു. പ്രതിഭ എംഎൽഎ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് ഷാനിമോൾ ഉസ്മാൻ എംഎൽഎ. മാധ്യമ രംഗത്തുള്ള വനിതകളെ ഉൾപ്പെടെയുള്ളവരെ അപമാനിച്ചതിന് തുല്യം. പ്രധാന വിഷയങ്ങൾ ഉണ്ടാകുമ്പോൾ വിഷയം മാറ്റാൻ വേണ്ടി സിപിഎം ഉണ്ടാക്കുന്ന ആസൂത്രണ നീക്കത്തിന്റെ ഭാഗമാണ് എംഎൽഎയുടെ പ്രസ്താവനയെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.