രോഗികൾ വ്യാജം; അധ്യാപകരും വാടകക്ക്; എസ്ആർ മെഡിക്കൽ കോളേജ് തട്ടിപ്പിന്റെ കേന്ദ്രമോ ?
തിരുവനന്തപുരം : ഒരു സ്വകാര്യ മെഡിക്കൽ കോളേജ് എങ്ങനെ ആവരുത് എന്ന് കാണിച്ചു തരികയാണ് തിരുവനന്തപുരം വർക്കല എസ്ആർ മെഡിക്കൽ കോളേജ്. 2016 നു ശേഷം അംഗീകാരം പോലും ഇല്ലാത്ത കോളേജിലാണ് ഈ നാടകങ്ങൾ അരങ്ങേറുന്നത്. തങ്ങളെക്കൂടി ബാധിക്കുന്ന പ്രശ്നമായതുകൊണ്ട്തന്നെ അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾ തന്നെ ഇതിനെതിരെ പരസ്യമായി രംഗത്ത് വരാൻ തയ്യാറായത്, ഇതിന്റെ പ്രതികാര നടപടി എന്നപോലെ, പ്രതിഷേധവുമായി വന്ന വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്യുക ഹാജർ ഇല്ല എന്ന പേരിൽ പരീക്ഷ എഴുതാൻ അനുവദിക്കാതിരിക്കുക തുടങ്ങിയ നടപടികളുമായി മാനേജ്മെന്റ് വിദ്യാർത്ഥി വിരുദ്ധ നിലപാട് സ്വീകരിക്കുകയാണ്.
ജൂലൈ 4നു നടന്ന പരിശോധനയില്‍ മെഡിക്കല്‍ കൗണ്‍സിലിനെ കബളിപ്പിക്കാന്‍ എസ് ആര്‍ മെഡിക്കല്‍ കോളജ് നടത്തിയ തട്ടിപ്പിന്റെ ദൃശ്യങ്ങളാണിത്.
രോഗികളും അധ്യാപകരും ഇല്ലാത്ത കോളജില്‍ അതുണ്ടെന്ന് സ്ഥാപിക്കാന്‍ വ്യാജമായി രോഗികളെ എത്തിച്ചു. കോളജിനെ പിന്നിലൂടെ ബസുകളില്‍ രോഗികളെ എത്തിക്കുകയായിരുന്നു. പരിശോധനക്ക് ശേഷം രോഗികളില്ലാത്ത വാര്‍ഡുകളുടെ ദൃശ്യങ്ങളാണിത് .
എം.ബി.ബി.എസ് പഠിച്ചിറങ്ങിയവരെയാണ് അധ്യാപകരായി പരിശോധനയില്‍ ഹാജരാക്കിയെന്നാണ്് ആരോപണം.
രോഗികളായി എത്തിയവര്‍ ഇക്കാര്യം വെളിപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ഏജന്റ് വഴി 100 മുതല്‍ 300 രൂപ വരെ നല്‍കിയാണ് ഇവരെ കൊണ്ടുവന്നത്. പണം നല്‍കാത്തതിനാല്‍ രോഗികളായി എത്തിച്ചവര്‍ ആശുപത്രിയില്‍ പ്രതിഷേധിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. നേരത്തെ മെഡിക്കല്‍ കൗണ്‍സില്‍ അനുമതിക്കായി ബിജെപി നേതാക്കള്‍ക്ക് കോഴ നല്‍കിയതിന് പിന്നിലും എസ്ആര്‍ മെഡിക്കല്‍ കോളജ് പ്രതിക്കൂട്ടിലായിരുന്നു.എന്നാൽ സ്വകാര്യ മെഡിക്കൽ കോളേജ് കാര്യത്തിൽ ഇടപെടാൻ സർക്കാരിന് പരിമിതി ഉണ്ടെന്നും, മെഡിക്കൽ കൌൺസിൽ വേണം ഉചിതമായ തീരുമാനം എടുക്കാൻ എന്നും ആരോഗ്യ മന്ത്രി കെകെ ഷൈലജ ടീച്ചർ പ്രതികരിച്ചു.
വിദ്യാർത്ഥികൾ തന്നെ പുറത്തുവിട്ട കൂടുതൽ ദൃശ്യങ്ങൾ :