Friday, March 29, 2024
 
 
⦿ ടൂര്‍ പോയ വാഹനം തടഞ്ഞുനിര്‍ത്തി അനുജയെ കാറില്‍ കയറ്റി; ദുരൂഹതയൊഴിയാതെ അടൂര്‍ വാഹനാപകടം ⦿ സ്വർണ്ണവില സർവകാല റെക്കോർഡിൽ; ചരിത്രത്തിലാദ്യമായി അമ്പതിനായിരം കടന്നു ⦿ ബിജെപി സഖ്യത്തിൽ ചേർന്നു; മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ ⦿ ഏഷ്യയിൽ ഗൂഗിളിന്റെ നാലാമത്തെ ഡേറ്റ സെന്റർ ഇന്ത്യയിൽ വരുന്നു ⦿ സിപിഐഎം സ്‌മൃതികുടീരങ്ങളിൽ അതിക്രമം; നേതാക്കളുടെ സ്‌മൃതികൂടീരം കറുത്ത കെമിക്കൽ ഒഴിച്ച് വികൃതമാക്കി ⦿ സിദ്ധാര്‍ഥന്റെ മരണം ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ ⦿ കെജ്‌രിവാളിന് തിരിച്ചടി; നാല് ദിവസത്തേക്ക് ഇ ഡി കസ്റ്റഡി നീട്ടി ⦿ കോഴിക്കോട് അച്ഛനും രണ്ടു പെൺമക്കളും മരിച്ച നിലയിൽ ⦿ സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യത ⦿ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നു ⦿ ആയുധങ്ങള്‍ ഏല്‍പ്പിക്കണം ⦿ നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി ⦿ നാഷണൽ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റ് പ്രവർത്തനരഹിതം മെഡിക്കൽ കോളേജുകളുടെ വാർഷിക റിപ്പോർട്ട് രജിസ്ട്രേഷൻ അവതാളത്തിൽ ⦿ ആവേശമായി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം ⦿ നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു ⦿ സിവിൽ സർവീസ് പരീക്ഷാ പരിശീലനം ⦿ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു ⦿ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾക്കുള്ള മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 28 മുതൽ ⦿ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചു ⦿ മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി ⦿ അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും; ഇടക്കാല ജാമ്യമില്ല: കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരി​ഗണിക്കും ⦿ ഭൂമി പ്ലോട്ട് വികസനം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികൾ നിർദേശിച്ചു സർക്കുലർ പുറപ്പെടുവിച്ചു ⦿ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു ⦿ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി ⦿ സി-വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 1914 പരാതികള്‍ ⦿ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍); പാസിങ് ഔട്ട് പരേഡ് നടത്തി ⦿ നിരീക്ഷണം ശക്തം; 148880 പ്രചരണ സാമഗ്രികള്‍ നീക്കി ⦿ തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു ⦿ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം ⦿ തിരഞ്ഞെടുപ്പ്: ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു ⦿ മുസ്ലിം പള്ളിയുടെ ചുമരിൽ ജയ്‌ ശ്രീറാം; മഹാരാഷ്‌ട്രയിൽ സംഘർഷാവസ്ഥ
Sports

ബിസിസിഐയിൽ ഇനി ദാദാ കാലം | 65 വർഷത്തിനിടെ ആദ്യ ക്രിക്കറ്റർ

15 October 2019 12:15 PM

ന്യൂഡൽഹി : മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ക്രിക്കറ്റ് ലോകത്തിന്റെ പ്രിയ 'ദാദാ' ഇനി ബിസിസിഐ അധ്യക്ഷൻ. പത്ത്‌ മാസമാണ്‌ സൗരവ്‌ ഗാംഗുലിക്ക്‌ ബിസിസിഐ അധ്യക്ഷനായി ഇരിക്കാനാകുക. പത്ത്‌ മാസത്തിനുള്ളിൽ ചെയ്യാനുള്ളതൊക്കെ ചെയ്യുമെന്നാണ്‌ ഗാംഗുലിയുടെ മറുപടി. 2015 മുതൽ ബംഗാൾ ക്രിക്കറ്റ്‌ അസോസിയേഷൻ തലവനാണ്‌ ഈ നാൽപ്പത്തേഴുകാരൻ. അതിനുമുമ്പും അസോസിയേഷനിലുണ്ടായിരുന്നു. ലോധ സമിതി നിർദേശപ്രകാരം തുടർച്ചയായി ആറ്‌ വർഷം ചുമതലയിൽ ഇരുന്നവർക്ക്‌ അടുത്ത മൂന്നുവർഷം ഒരു പദവിയും വഹിക്കാനാകില്ല. 2020 സെപ്‌തംബർവരെയാണ്‌ ഗാംഗുലിയുടെ കാലാവധി.

പ്രതിസന്ധി ഘട്ടത്തിലായിരുന്ന ബിസിസിഐയിൽ അഴിമതിയും അധികാരക്കൊതിയും കാരണം സുപ്രീംകോടതിയുടെ ഇടപെടലുകളുണ്ടായി. കഴിഞ്ഞ 33 മാസമായി കോടതി നിയമിച്ച താൽക്കാലിക ഭരണസമിതിയാണ്‌ ബിസിസിഐയുടെ അധ്യക്ഷനായി നിന്നിരുന്നത്. ഏറ്റവും മികച്ച ക്യാപ്‌റ്റനായും ബംഗാൾ ക്രിക്കറ്റിന്റെ തലവനാണ് നേതൃപാടവം തെളിയിച്ചതാണ്‌. മുൻ ഇന്ത്യൻ ബാറ്റ്‌സ്‌മാനും കർണാടകക്കാരനുമായ ബ്രിജേഷ്‌ പട്ടേലായിരുന്നു ബിസിസിഐ തലവനാകാനുള്ള സാധ്യതയിൽ മുമ്പിൽ.

മുംബൈയിൽ ചേർന്ന യോഗത്തിൽ മുൻ ബിസിസിഐ തലവൻ എൻ ശ്രീനിവാസൻ പട്ടേലിനെ പിന്തുണച്ചു. ഈ ആവശ്യമുന്നയിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായേയും ശ്രീനിവാസൻ കണ്ടിരുന്നു. ഗാംഗുലിയും അമിത്‌ ഷായുമായി ചർച്ച നടത്തി. പിന്തുണയ്‌ക്കണമെങ്കിൽ 2021ലെ ബംഗാൾ നിയമസഭാ തെരെഞ്ഞെടുപ്പിൽ ബിജെപിക്കായി രംഗത്തിറങ്ങണമെന്ന ആവശ്യം അമിത്‌ ഷാ ഗാംഗുലിക്ക്‌ മുന്നിൽവച്ചതായും വാർത്തകളുണ്ടായി. എന്നാൽ ഗാംഗുലി ഇക്കാര്യം നിഷേധിച്ചു. ‘അങ്ങനെയൊരു തീരുമാനം ഉണ്ടായിട്ടില്ല. അത്തരം ആവശ്യം ആരും എന്റെ മുമ്പിൽ വച്ചതുമില്ല’–- ഗാംഗുലി പ്രതികരിച്ചു.

സമവായത്തിലൂടെയാണ്‌ ഗാംഗുലിയെ പ്രസിഡന്റാക്കാനുള്ള തീരുമാനമുണ്ടായത്‌. പട്ടേലിനെതിരെ സംസ്ഥാന അസോസിയേഷനുകളിൽനിന്ന്‌ ചില എതിർപ്പുകളുണ്ടായി. ഗാംഗുലിയുടെ കാര്യത്തിൽ അതുണ്ടായില്ല. പട്ടേലിന്‌ ഐപിഎൽ തലവൻ സ്ഥാനംകൊടുത്ത്‌ തൃപ്‌തിപ്പെടുത്തുകയും ചെയ്‌തു.
തിങ്കളാഴ്‌ചയായിരുന്നു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം.

ബിസിസിഐ മുൻ തലവൻമാർക്കൊപ്പമായിരുന്നു പത്രിക സമർപ്പിക്കാൻ ഗാംഗുലി എത്തിയത്‌.23ന്‌ ഗാംഗുലിയുടെ നേതൃത്വത്തിലുള്ള സംഘം അധികാരമേൽക്കും. മുൻ പരിശീലകൻ അൻഷുമാൻ ഗെയ്‌ക്ക്‌വാദ്‌ കളിക്കാരുടെ പ്രതിനിധിയായി ഈ സമിതിയിൽ ഉൾപ്പെടും. വനിതകളിൽ ശാന്ത രംഗസ്വാമിയും.

ബിസിസിഐ തലവനാകുന്ന രണ്ടാമത്തെ ക്രിക്കറ്റ്‌ താരമാണ്‌ സൗരവ്‌ ഗാംഗുലി. 65 വർഷത്തിനിടയിലെ ആദ്യ ക്രിക്കറ്റർ. വിജയനഗരത്തിലെ മഹാരാജ ആയിരുന്നു ആദ്യ താരം. മൂന്ന്‌ ടെസ്‌റ്റ്‌ കളിച്ചിട്ടുള്ള വിസി 1954 മുതൽ 1956 വരെ ബിസിസിഐ തലവനായി. 2014ൽ സുനിൽ ഗാവസ്‌കറും ശിവലാൽ യാദവും തലപ്പത്തെത്തിയെങ്കിലും ഇടക്കാല ചുമതലയായിരുന്നു ഇരുവർക്കും.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration