ഡീസൽ വാഹനങ്ങൾ നിരത്തുകളിൽ നിന്ന് വിടപറയുന്നോ ?
1500 സിസി ക്കു താഴെയുള്ള ചെറു ഡീസൽ കാറുകളുടെ ഉത്പാദനം നിർത്താനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്.പുതിയ പരിസ്ഥിതി നിയമങ്ങൾക്കു അനുസൃതമായ എഞ്ചിനുകളിൽ മാറ്റം വരുത്താൻ ചിലവ് കൂടുതലാണ് എന്നതാണ് ഇതിനു കാരണമായി കമ്പനികൾ ചൂണ്ടികാണിക്കുന്നത്.കേന്ദ്ര സർക്കാർ ബിഎസ് 4 ൽ നിന്നും നേരിട്ട് പിഎസ് 6 ലേക്ക് കടന്നതാണ് കമ്പനികളെ ഇത്ര പെട്ടെന്നു ഉള്ള തീരുമാനത്തിന് പ്രേരിപ്പിച്ചത്.
സള്‍ഫറിന്റെ അംശത്തിലെ വ്യത്യാസമാണ് പ്രധാനമായും ബി.എസ്. സ്റ്റേജുകളിലുള്ളത്. ബി. എസ്. ഫോര്‍ ഇന്ധനങ്ങളെക്കാള്‍ അഞ്ചുമടങ്ങ് കുറവാണ് ബി.എസ്. സിക്‌സിലുണ്ടാകുന്ന സള്‍ഫറിന്റെ അളവ്. പാര്‍ട്സ് പെര്‍ മില്യണ്‍ (പി.പി.എം.) എന്ന കണക്കാണ് ഇതിന്റെ അളവുകോല്‍. അതായത് ബി.എസ്. ഫോര്‍ ഇന്ധനത്തില്‍ 50 പി.പി.എം. സള്‍ഫറാണ് അടങ്ങിയിട്ടുള്ളത്. ബി.എസ്. സിക്‌സിലാകുമ്പോള്‍ അത് പത്ത് പി.പി.എമ്മായി കുറയും.