Thursday, April 18, 2024
 
 
⦿ 'ചിലർക്ക് ബൈബിളിനേക്കാൾ വലുത് വിചാരധാര'; കേരളസ്റ്റോറിയിൽ ഇടുക്കി രൂപതക്കെതിരെ ലത്തീൻഅതിരൂപത മുഖപത്രം ⦿ എറണാകുളം മണ്ഡലം സ്ട്രോംഗ് റൂം, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ ദർഘാസ് ക്ഷണിച്ചു ⦿ ലഹരി വസ്തുക്കളുടെ ഉപയോഗം കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു: വനിതാ കമ്മിഷന്‍ ⦿ വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി ⦿ നാടിന്റെ വികസനത്തിന് വേണ്ടി എല്ലാരും വോട്ട് ചെയ്യണം: കളക്ടർ ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സി വിജില്‍ ആപ്ലിക്കേഷൻ വഴി ജില്ലയിൽ ഇതുവരെ ലഭിച്ചത് 17677 പരാതികൾ ⦿ ചാലക്കുടി മണ്ഡലം സ്ട്രോംഗ് റും, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ: ദർഘാസ് ക്ഷണിച്ചു ⦿ അപ്പർ കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: പൊതുജനങ്ങൾക്കായി ക്വിസ് മത്സരം ⦿ വോട്ടർ ബോധവത്കരണത്തിനായി കയാക്കിംഗ് സംഘടിപ്പിച്ചു ⦿ ചെലവ് രജിസ്റ്റർ പരിശോധന വ്യാഴാഴ്ച ⦿ ദൂരദർശൻ ലോഗോയും കാവിയടിച്ച്‌ മോദി സർക്കാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്; ജനറല്‍ ഒബ്‌സര്‍വര്‍ വോട്ടേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സന്ദര്‍ശിച്ചു ⦿ ജില്ലാ കളക്ടര്‍ പരിശീലനകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു ⦿ തെലങ്കാനയിൽ മദർ തെരേസ സ്‌കൂൾ ആക്രമിച്ച്‌ സംഘ്‌പരിവാർ; വൈദികർക്ക്‌ മർദനം, മാനേജരെ ജയ്‌ ശ്രീറാം വിളിപ്പിച്ചു ⦿ പോളിംഗ് ബൂത്തും ബാലറ്റ് പേപ്പറും വീട്ടിലെത്തി ⦿ വരൂ, നടക്കൂ … നാടിനായി ⦿ തൃശൂര്‍ പൂരം: ക്രമസമാധാനം ഉറപ്പാക്കാന്‍ പ്രത്യേക ഉത്തരവിറക്കി ⦿ കെ കെ ശൈലജ ടീച്ചർക്കെതിരായ വ്യാജ പ്രചാരണം; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ് ⦿ ഞങ്ങളും ഉണ്ട് വോട്ട് ചെയ്യാൻ ഭിന്നശേഷിക്കാർക്കായി വോട്ടർ ബോധവത്കരണ പരിപാടി ⦿ 19ന് തൃശൂരിൽ പ്രാദേശിക അവധി ⦿ ഒഡിഷയിൽ ബസ്‌ ഫ്‌ളൈഓവറിൽ നിന്ന്‌ മറിഞ്ഞ്‌ 5 മരണം; 47 പേർക്ക്‌ പരിക്ക് ⦿ ഛത്തീസ്ഗഡിലെ നക്‌സല്‍ ഓപ്പറേഷന്‍; 29 പേരെ സുരക്ഷാസേന വധിച്ചു, കൊല്ലപ്പെട്ടവരില്‍ ശങ്കര്‍ റാവുവും ⦿ ജോലിക്കിടെ മദ്യപിക്കലും മദ്യം സൂക്ഷിക്കലും; 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി ⦿ ദിലീപിന് തിരിച്ചടി; മൊഴിപ്പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുതെന്ന ഹര്‍ജി തള്ളി ⦿ ഒമാനില്‍ ശക്തമായ മഴ, വെള്ളപ്പൊക്കം; മരിച്ചവരുടെ എണ്ണം 17 ആയി ⦿ വാൽപ്പാറയിൽ 17കാരന് മുതലയുടെ കടിയേറ്റു; ഇരുകാലുകൾക്കും സാരമായ പരുക്ക് ⦿ അബ്ദു റഹീമിൻ്റെ മോചനത്തിനായുള്ള ഹർജി; സൗദി കോടതി ഫയലിൽ സ്വീകരിച്ചു ⦿ പാർട്ടി പതാകയില്ലാതെ ബത്തേരിയിൽ രാഹുൽ ഗാന്ധിയുടെ പ്രചരണം; ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ അപൂർവ്വം ⦿ ‘മാസപ്പടിയിൽ മുഖ്യമന്ത്രിയും മകളും അന്വേഷണം നേരിടുന്നു, അഴിമതിക്കാരെ തുറുങ്കിലടയ്ക്കും’: നരേന്ദ്രമോദി ⦿ ഭരണഘടനാ സ്ഥാപനങ്ങള്‍ മോദിയുടെ സ്വകാര്യ സ്വത്തല്ല; രാഹുല്‍ഗാന്ധി ⦿ ഗുരുവായൂർ - മധുര എക്സ്പ്രസിൽ യാത്രികനെ പാമ്പ് കടിച്ചു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനുകൾ വോട്ടർ സൗഹൃദമാക്കും ⦿ ഹോം വോട്ടിങ്; ഒന്നാം ഘട്ടം ഏപ്രില്‍ 15 മുതല്‍ 21 വരെ ⦿ ഇറാൻ-ഇസ്രയേൽ യാത്ര ഒഴിവാക്കണം; ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം
News

കാർഗിൽ ഹീറോക്ക് ഇനി വിശ്രമം

27 December 2019 02:17 PM

ഇന്ത്യയുടെ എക്കാലത്തെയും ശക്തി മിഗ് 27 സേവനം മതിയാക്കുന്നു. ജോധ് പൂരിലെ എയര്‍ബേസില്‍ വെച്ചുനടന്ന ചടങ്ങില്‍ മുതിര്‍ന്ന സേനാമേധാവികളുടെ സാനിധ്യത്തിൽ മിഗ് 27 അവസാനമായി ഒരിക്കല്‍ കൂടി പറന്നിറങ്ങി സേവനം അവസാനിപ്പിച്ചു. ഡീകമ്മീഷന്‍ ചടങ്ങിന്റെ ഭാഗമായി മിഗിന് ഇന്ത്യന്‍ സേന വാട്ടര്‍ സല്യൂട്ട് നല്‍കി. അതിനുശേഷമാണ് വ്യോമസേന മിഗ് 27നെ ഡീ കമ്മീഷന്‍ ചെയ്തതായി പ്രഖ്യാപിച്ചത്. ഇതോടെ 35 വർഷം നീണ്ട ഇന്ത്യയുടെ ആകാശ പ്രതിരോധത്തിന്റെ കരുത്തായിരുന്ന മിഗ് 27, തന്റെ യുദ്ധ വീരകഥകളുടെ സ്മരണകള്‍ അവശേഷിപ്പിച്ചുകൊണ്ട് ചരിത്രമായി മാറി. മിഗ് 27 വിടവാങ്ങിയത് ഡിസംബർ 27നാണു എന്നതും കൗതുകമായി.

കാർഗിൽ യുദ്ധ സമയത്തെ ഹീറോ ആയിരുന്നു മിഗ് 27. കാര്ഗിലിലെ ഓപ്പറേഷൻ വിജയ് വിജയത്തിലെത്തിക്കാൻ മിഗ്‌ 27 വഹിച്ച പങ്ക് ചില്ലറയായിരുന്നില്ല. മണിക്കൂറിൽ 1350 കിലോമീറ്റർ വരെ വേഗതയാർജിക്കാൻ കഴിവുള്ള 'ബഹദൂർ' എന്ന വിളിപ്പേരുള്ള മിഗ് 27, ശത്രു പാളയങ്ങളിൽ മിന്നൽ വേഗത്തിൽ എത്തി ലേസർ ബോംബുകളും ക്രൂയിസ് മിസൈലുകളും ലക്ഷ്യ സ്ഥാനത്തു തൊടുത്ത ശേഷം തിരിച്ചെത്തും. ആർ 29 എന്ന എൻജിനാണ് മിഗിൽ ഉള്ളത്. ഇതിനു മാർക്ക് 1 വേഗതയിൽ വരെ എത്താൻ കഴിയും.

1975ല്‍ ആണ് മിഗ്-27 നെ സോവിയറ്റ് യൂണിയന്‍ അവതരിപ്പിക്കുന്നത്. 1984- ല്‍ സോവിയറ്റ് യൂണിയനില്‍ നിന്ന് ഇന്ത്യ മിഖായോന്‍-ഗുരേവിച്ച് എന്ന മിഗിനെ വാങ്ങി. പിന്നീട് സാങ്കേതിക വിദ്യ സ്വന്തമാക്കിയ ശേഷം ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡ് മിഗ് 27 തദ്ദേശീയമായി നിര്‍മിക്കാന്‍ ആരംഭിച്ചു. ഇത്തരത്തില്‍ 165 വിമാനങ്ങള്‍ എച്ച്എഎല്‍ നിര്‍മിച്ചിട്ടുണ്ട്. 2006ല്‍ മിഗ് വിമാനങ്ങള്‍ നവീകരിച്ച് എഞ്ചിന്‍ ശക്തി വര്‍ദ്ധിപ്പിച്ചിരുന്നു. മിഗ് 27 ഇപ്പോഴും കൈവശ്യമുള്ള ഏകരാജ്യമാണ് ഇന്ത്യ. 80 -90 കളില്‍ ശത്രുരാജ്യങ്ങളുടെ പേടിസ്വപ്‌നമായിരുന്നു ഇന്ത്യയുടെ മിഗ് 27.

കാലപ്പഴക്കവും അടിക്കടി ഉണ്ടാകുന്ന അപകടങ്ങളുമാണ് മിഗ് 27നെ ഡീക്കമ്മീഷൻ ചെയ്യാൻ വായുസേനയെ പ്രേരിപ്പിച്ചത്. നേരത്തെ മിഗ് 23 ഡീക്കമ്മീഷൻ ചെയ്തിരുന്നു. മിഗ് ശ്രേണിയിലെ 21, 29 പോർ വിമാനങ്ങൾ തുടർന്നും വായുസേനയിൽ ഉണ്ടാകും.
ഡീക്കമ്മീഷൻ ചെയ്ത പോർ വിമാനങ്ങൾ ചരിത്ര മ്യൂസിയത്തിൽ സൂക്ഷിക്കുകയോ സുഹൃത് രാജ്യങ്ങൾക്കു നൽകുകയോ ചെയ്യാം. ഈ കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration