Friday, March 29, 2024
 
 
⦿ സ്വർണ്ണവില സർവകാല റെക്കോർഡിൽ; ചരിത്രത്തിലാദ്യമായി അമ്പതിനായിരം കടന്നു ⦿ ബിജെപി സഖ്യത്തിൽ ചേർന്നു; മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ ⦿ ഏഷ്യയിൽ ഗൂഗിളിന്റെ നാലാമത്തെ ഡേറ്റ സെന്റർ ഇന്ത്യയിൽ വരുന്നു ⦿ സിപിഐഎം സ്‌മൃതികുടീരങ്ങളിൽ അതിക്രമം; നേതാക്കളുടെ സ്‌മൃതികൂടീരം കറുത്ത കെമിക്കൽ ഒഴിച്ച് വികൃതമാക്കി ⦿ സിദ്ധാര്‍ഥന്റെ മരണം ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ ⦿ കെജ്‌രിവാളിന് തിരിച്ചടി; നാല് ദിവസത്തേക്ക് ഇ ഡി കസ്റ്റഡി നീട്ടി ⦿ കോഴിക്കോട് അച്ഛനും രണ്ടു പെൺമക്കളും മരിച്ച നിലയിൽ ⦿ സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യത ⦿ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നു ⦿ ആയുധങ്ങള്‍ ഏല്‍പ്പിക്കണം ⦿ നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി ⦿ നാഷണൽ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റ് പ്രവർത്തനരഹിതം മെഡിക്കൽ കോളേജുകളുടെ വാർഷിക റിപ്പോർട്ട് രജിസ്ട്രേഷൻ അവതാളത്തിൽ ⦿ ആവേശമായി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം ⦿ നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു ⦿ സിവിൽ സർവീസ് പരീക്ഷാ പരിശീലനം ⦿ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു ⦿ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾക്കുള്ള മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 28 മുതൽ ⦿ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചു ⦿ മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി ⦿ അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും; ഇടക്കാല ജാമ്യമില്ല: കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരി​ഗണിക്കും ⦿ ഭൂമി പ്ലോട്ട് വികസനം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികൾ നിർദേശിച്ചു സർക്കുലർ പുറപ്പെടുവിച്ചു ⦿ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു ⦿ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി ⦿ സി-വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 1914 പരാതികള്‍ ⦿ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍); പാസിങ് ഔട്ട് പരേഡ് നടത്തി ⦿ നിരീക്ഷണം ശക്തം; 148880 പ്രചരണ സാമഗ്രികള്‍ നീക്കി ⦿ തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു ⦿ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം ⦿ തിരഞ്ഞെടുപ്പ്: ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു ⦿ മുസ്ലിം പള്ളിയുടെ ചുമരിൽ ജയ്‌ ശ്രീറാം; മഹാരാഷ്‌ട്രയിൽ സംഘർഷാവസ്ഥ ⦿ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
Health

അഞ്ചാം പനി ഗുരുതരമാണ്, എന്തൊക്കെയാണ് ലക്ഷണങ്ങള്‍

09 May 2019 12:00 AM

പ്ര ധാനമായും കുഞ്ഞുങ്ങളെ ബാധിക്കുന്ന വൈറസ് (paramyxovirus) രോഗമാണ് മീസില്‍സ് അഥവാ അഞ്ചാംപനി. ഏറെ ഗൗരവത്തോടെ കാണേണ്ട അസുഖമാണിത്. കാരണം കുഞ്ഞുങ്ങളുടെ മരണത്തിനോ അംഗവൈകല്യത്തിനോ വരെ കാരണമായേക്കാവുന്ന രോഗമാണിത്. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഒരു വര്‍ഷം 25 ലക്ഷം കുട്ടികളെ ഈ രോഗം ബാധിക്കുന്നുണ്ട് എന്നാണ്. ഇതില്‍ 49,000 കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്യുന്നു. കൂടാതെ ആരോഗ്യസംബന്ധമായ ഒട്ടേറെ സങ്കീര്‍ണതകള്‍ക്കും ഈ രോഗം വഴിവെക്കുന്നു.

പകരുന്ന വിധം

മീസില്‍സ് വൈറസുകള്‍ വായുവിലൂടെയാണ് പകരുന്നത്. അതുകൊണ്ട് തന്നെ വളരെ വേഗം പകരാന്‍ സാധ്യതയുള്ള രോഗമാണിത്. രോഗം ബാധിച്ചയാളുടെ ചുമ, തുമ്മല്‍ എന്നിവയിലൂടെയാണ് ഇത് പ്രധാനമായും പകരുന്നത്. അസുഖമുള്ളവര്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം പുറത്തേക്ക് തെറിക്കുന്ന ചെറിയ കണികകളില്‍ വൈറസുകളും ഉണ്ടാകും. ഇവ സാധാരണ പ്രതലങ്ങളില്‍ മണിക്കൂറുകളോളം നിലനില്‍ക്കും. ഇത്തരം വൈറസ് നില്‍ക്കുന്ന പ്രതലങ്ങളില്‍ തൊട്ടതിന് ശേഷം അപ്പോള്‍ തന്നെ ആ വിരലുകള്‍കൊണ്ട് വായയിലോ മൂക്കിലോ തൊടുകയോ കണ്ണ് തിരുമ്മുകയോ ചെയ്താലും രോഗം പടരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. രോഗി ഉപയോഗിച്ച പാത്രം അപ്പോള്‍ തന്നെ ഉപയോഗിക്കുന്നതിലൂടെയും രോഗം പകരാനുള്ള സാധ്യതയുണ്ട്.

ലക്ഷണങ്ങള്‍

വൈറസ് ശരീരത്തിലെത്തിയാല്‍ 10 മുതല്‍ 14 ദിവസത്തിനുള്ളിലാണ് സാധാരണമായി ലക്ഷണങ്ങള്‍ കണ്ടുതുടുങ്ങുന്നത്.  സാധാരണഗതിയില്‍  അഞ്ചാംദിവസമാകുമ്പോഴേക്കും ശരീരത്തില്‍ ചുവന്നുതടിച്ച പാടുകള്‍ പ്രത്യക്ഷപ്പെടുന്നതുകൊണ്ടാണ് പനിക്ക് അഞ്ചാം പനി എന്ന പേരു വന്നത്.

  • ശക്തമായ പനി
  • കണ്ണ് ചുവക്കുക.
  • ചുമ
  • മൂക്കൊലിപ്പ് 
  • പേശീവേദന.

സാധാരണ പനിയോടെയാണ് മീസില്‍സ് രോഗലക്ഷണങ്ങള്‍ തുടങ്ങുക. ഇതൊടൊപ്പം ചുമയും മൂക്കൊലിപ്പും ഉണ്ടാകും. ഇത് കൂടാതെ മീസില്‍സ് രോഗത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണ് ശരീരത്തില്‍ ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെടുക എന്നത്. മറ്റ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി മുന്ന് മുതല്‍ അഞ്ച് ദിവസം എത്തുമ്പോഴാണ് ചുവന്ന പാടുകള്‍ ഉണ്ടാകുന്നത്. പൊതുവേ ആദ്യം മുഖത്താണ് ചുവന്ന പാടുകള്‍ കണ്ടുതുടങ്ങുന്നത്. ക്രമേണ ശരീരംമുഴുവനായി ഈ പാടുകള്‍ ഉണ്ടാകും.

സങ്കീര്‍ണതകള്‍

വായുവിലൂടെ പകരുന്നതിനാല്‍ മീസില്‍സ് വൈറസുകള്‍ പ്രധാനമായും ആദ്യംഎത്തുന്നത് ശ്വാസകോശത്തിലാണ്. അവിടെ വെച്ച് അത് പ്രതിരോധകോശങ്ങളെ ബാധിക്കുന്നു. തുടര്‍ന്ന് മറ്റ് അവയവങ്ങളിലേക്കും എത്തുന്നു. മീസില്‍സ് രോഗം കുട്ടികളില്‍ ഗൗരവമുള്ള ഒട്ടേറെ സങ്കീര്‍ണതകള്‍ക്ക് കാരണമാകും. ഈ വൈറസുകള്‍ രോഗപ്രതിരോധ ശേഷിയെ കുറയ്ക്കുന്നതിനാല്‍ മറ്റ് രോഗങ്ങള്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. കുഞ്ഞിന്റെ ജീവന് ഹാനികരമായേക്കാവുന്ന ന്യുമോണിയ, വയറിളക്കം, തലച്ചോറിലെ അണുബാധ എന്നിവയ്ക്ക് മീസില്‍സ് കാരണകാം.

എങ്ങനെ പ്രതിരോധിക്കാം മീസില്‍സ്

അപകടകരമായ രോഗമാണെങ്കിലും ആശ്വസകരമായ കാര്യം രോഗത്തെ പ്രതിരോധിക്കാനുള്ള വാക്‌സിനുണ്ട് എന്നതാണ്. ഏറ്റവും ശ്രദ്ധിക്കേണ്ടകാര്യം രോഗം വന്നുകഴിഞ്ഞാല്‍ ഈ രോഗത്തെ ചികിത്സിക്കാന്‍ പ്രത്യേക മരുന്ന് ഇല്ല. ഈ രോഗലക്ഷണങ്ങളെ നിയന്ത്രിച്ച് നിര്‍ത്തുന്ന ചികിത്സയാണ് സ്വീകരിക്കുക. അങ്ങനെ രോഗത്തില്‍ നിന്ന് രക്ഷിച്ചെടുക്കുകയാണ് വഴി. ഇന്ത്യയില്‍ പൊതുകുത്തിവെപ്പ് പട്ടികയില്‍ മീസില്‍സ് പ്രതിരോധ കുത്തിവെപ്പ് ഉണ്ട്. ഒന്‍പതുമാസം പൂര്‍ത്തിയാകുമ്പോഴാണ് ഈ കുത്തിവെപ്പ് നല്‍കുന്നത്. ഇതിന് പുറമേ 2020 ആകുമ്പോഴേക്കും മീസില്‍സ്, റുബെല്ല എന്നീ രോഗങ്ങളെ പൂര്‍ണമായും തുടച്ചുനീക്കുക എന്ന  ലോകാരോഗ്യസംഘടനയുടെ ലക്ഷ്യത്തിന്റെ ഭാഗമായി മീസില്‍സ്-റുബല്ല വാക്‌സിനേഷന്‍ പരിപാടിയും നടത്തിയിട്ടുണ്ട്. 

ഇത് കൂടാതെ അഞ്ചാംപനി, മുണ്ടിനീര്, റുബെല്ല എന്നീ മൂന്ന് രോഗങ്ങള്‍ക്കുള്ള എം.എം.ആര്‍ വാക്‌സിനും നിലവിലുണ്ട്. മിക്ക രാജ്യങ്ങളും അവരുടെ വാക്‌സിനേഷന്‍ പ്രോഗ്രാമില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

 

Related News


Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration