Tuesday, April 23, 2024
 
 
⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു ⦿ സുരേഷ് ഗോപിയുടെ ഫ്ലെക്‌സിൽ ഇന്നസെന്റ്; 'അനുവാദത്തോടെയല്ല', തുടർ നടപടിക്കൊരുങ്ങി കുടുംബം ⦿ കൃഷ്ണകുമാറിനെ ആക്രമിച്ചത് സിപിഐഎം എന്ന വാദം പൊളിഞ്ഞു; അറസ്റ്റിലായത് ബിജെപി പ്രവർത്തകൻ ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിയ്ക്ക്; സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചു ⦿ പത്തനംതിട്ട മെഴുവേലിയില്‍ മരിച്ചയാളുടെ വോട്ട് ചെയ്ത സംഭവം: ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍ ⦿ വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ ഏപ്രിൽ 23 പ്രവർത്തനമാരംഭിക്കും ⦿ തിരഞ്ഞെടുപ്പ് ദിവസവും തലേന്നും നൽകുന്ന പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം നൽകി ⦿ അവശ്യസര്‍വീസ് ജീവനക്കാർക്ക് പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി ⦿ അമല മെഡിക്കല്‍ ജേര്‍ണല്‍ പ്രകാശനം ചെയ്തു ⦿ കിക്മ; എം.ബി.എ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം ⦿ റൈഡ് ഓഫ് ഡെമോക്രസി’: സൈക്കിൾ റാലിയുമായി സ്വീപ്പ് ⦿ ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട ⦿ പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികൾക്ക് ⦿ പെരുമാറ്റച്ചട്ടലംഘനം; ഷാഫി പറമ്പിലിനെതിരെ നോട്ടീസ് ⦿ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഒളിംപിക്‌സ് യോഗ്യത ⦿ ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ പ്രവേശനപരീക്ഷ ⦿ പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികൾക്ക് ⦿ ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട ⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ സിവിൽ സർവീസ് കോച്ചിങ് – അഡ്മിഷൻ ⦿ ഐസിഫോസിൽ പി.എച്ച്.ഡി പ്രവേശനം ⦿ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ⦿ പക്ഷിപ്പനിയ്ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത ⦿ പുനഃമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു
News IFFK

സ്ത്രീയുടെ കരുത്ത് വിളിച്ചോതുന്ന മെയ്ഡ് ഇൻ ബംഗ്ലാദേശ്

13 December 2019 09:42 AM

വർണാഭമായ വസ്ത്രങ്ങളണിഞ്ഞ് ആർത്തുല്ലസിച്ച് നടക്കുമ്പോൾ എപ്പോഴെങ്കിലും അതിന് പിന്നിലെ അധ്വാനത്തെക്കുറിച്ചോ ആ രംഗത്തെ ചൂഷണത്തെക്കുറിച്ചോ ചിന്തിക്കുന്ന ആരെങ്കിലുമുണ്ടാകുമോ? 5ജിയുടെ ലോകത്തെക്കുറിച്ചും വിഷ്വൽ പൊസിഷനിങ്ങിനെക്കുറിച്ചും ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെക്കുറിച്ചുമൊക്കെ ചിന്തിച്ചും ഗവേഷണം നടത്തിയും ആധുനികരെന്ന് അഹങ്കരിച്ച് നടക്കുമ്പോഴും സഹജീവികളായ ഒരു കൂട്ടം മനുഷ്യർ, പ്രത്യേകിച്ചും സ്ത്രീകൾ നേരിടുന്ന ദുരവസ്ഥയെ കണ്ടില്ലെന്ന് നടിക്കുന്ന കാലമാണിത്. ഈ സാഹചര്യത്തിലാണ് ധാക്കയിലെ തുണി മില്ലുകളിൽ ജോലി ചെയ്ത് ജന്മം നീറുന്ന ഒരു കൂട്ടം വനിതകളെക്കുറിച്ചുള്ള കഥ പറയുന്ന, ഡോക്യു ഡ്രാമ വിഭാഗത്തിൽ പെടുത്താവുന്ന മെയ്ഡ് ഇൻ ബംഗ്ലാദേശ് എന്ന ചിത്രം പ്രതീക്ഷ നൽകുന്നത്. കേരളത്തിൻറെ ഇരുപത്തിനാലാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച, ഡോ. റുബൈയാത്ത് ഹുസൈൻ സംവിധാനം ചെയ്ത ഈ ചിത്രം സ്ത്രീകൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്.

ധാക്കയിലെ തുണി മില്ലുകളിൽ അപകടകരവും ഹീനവുമായ സാഹചര്യങ്ങളിൽ ജോലിചെയ്യുന്ന വനിതകളിൽ ഒരു ചെറുകൂട്ടം നടത്തുന്ന അതിജീവനശ്രമങ്ങളെ വരച്ചുകാട്ടാൻ സംവിധായകൻ ഈ ചിത്രത്തിലൂടെ കിണഞ്ഞു പരിശ്രമിച്ചിരിക്കുന്നു. തൊഴിലിടത്തിലുണ്ടാകുന്ന അപകടത്തിൽ മരണപ്പെടുമ്പോൾ പോലും ആരും സഹായിക്കാനില്ലാത്ത നിസ്സഹായാവസ്ഥയിൽ നിന്നുമാണ് പ്രതികരിക്കാനുള്ള ശേഷി ഷിമു നേടിയെടുക്കുന്നത്. കുറഞ്ഞ കൂലിയും മാനേജ്മെൻറിന്റെ പീഡനവും, വിശ്രമമില്ലായ്മയും ലൈംഗിക ചൂഷണവും ഒക്കെ സഹിക്കേണ്ടിവരുന്ന ഇവർക്ക് വേണ്ടി ശബ്ദമുയർത്താൻ ആരും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ഇത്തരുണത്തിലാണ് രാജ്യത്തെ തൊഴിൽ നിയമങ്ങളടക്കം പഠിച്ചു കൊണ്ട് ഒരു തൊഴിൽ സംഘടന രൂപപ്പെടുത്തിയെടുക്കാൻ ഷിമു ധൈര്യപൂർവ്വം മുന്നോട്ടു വരുന്നത്. വീട്ടിൽ നിന്നോ കൂടെ ജോലി ചെയ്യുന്ന ബഹുഭൂരിപക്ഷം വരുന്ന സഹപ്രവർത്തകരിൽ നിന്നോ എന്തിന് നിയമം നടപ്പാക്കേണ്ട അധികാരികളിൽ നിന്നോ പോലും സഹായം ലഭിക്കാതിരുന്നിട്ടും അനിവാര്യമായ ഒരു തുടക്കത്തിന് ധൈര്യപൂർവ്വം വിത്തിടുന്ന ഷിമുവിനെ അഭിനന്ദിക്കാതെ തരമില്ല.

സിനിമയുടെ മറ്റു വശങ്ങളെക്കുറിച്ചൊന്നും ചർച്ച ചെയ്യാതെ തന്നെ, സാമൂഹികപ്രസക്തി ഒന്നുകൊണ്ടുമാത്രം ഒരു മികച്ച ചിത്രമായി ഇതിനെ അടയാളപ്പെടുത്താം. സെക്സിന്റെ അതിപ്രസരത്തിൽ അഭിരമിപ്പിക്കുന്നവരായോ, മതത്തിൻറെ നീരാളിപ്പിടുത്തത്തിൽ ഉഴറുന്നവരായോ സ്ത്രീകളെ ചിത്രീകരിക്കുന്ന പ്രവണത ലോകം മുഴുവൻ നിലനിൽക്കുമ്പോൾ, ബംഗ്ലാദേശ് പോലുള്ള ഒരു പിന്നോക്കരാജ്യത്ത് നിന്ന് വന്ന ഈ സ്ത്രീപക്ഷ/സ്ത്രീ പ്രധാന സിനിമ ഇപ്പോഴും പ്രതീക്ഷയ്കിടമുണ്ട് എന്ന ചിന്ത പങ്കുവെക്കുന്നു. റിതിക നന്ദിനി ഷിമു അവതരിപ്പിച്ച ഷിമു എന്ന കഥാപാത്രത്തെ നോക്കി ധൈര്യപൂർവ്വം ഉറക്കെ പറയാം, ഇതാണ് പെണ്ണ്, ഇങ്ങനെയാവണം പെണ്ണ്...

സിന്ധു പ്രഭാകരൻ

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration