Wednesday, April 24, 2024
 
 
⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു ⦿ സുരേഷ് ഗോപിയുടെ ഫ്ലെക്‌സിൽ ഇന്നസെന്റ്; 'അനുവാദത്തോടെയല്ല', തുടർ നടപടിക്കൊരുങ്ങി കുടുംബം ⦿ കൃഷ്ണകുമാറിനെ ആക്രമിച്ചത് സിപിഐഎം എന്ന വാദം പൊളിഞ്ഞു; അറസ്റ്റിലായത് ബിജെപി പ്രവർത്തകൻ ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിയ്ക്ക്; സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചു ⦿ പത്തനംതിട്ട മെഴുവേലിയില്‍ മരിച്ചയാളുടെ വോട്ട് ചെയ്ത സംഭവം: ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍ ⦿ വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ ഏപ്രിൽ 23 പ്രവർത്തനമാരംഭിക്കും ⦿ തിരഞ്ഞെടുപ്പ് ദിവസവും തലേന്നും നൽകുന്ന പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം നൽകി ⦿ അവശ്യസര്‍വീസ് ജീവനക്കാർക്ക് പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി ⦿ അമല മെഡിക്കല്‍ ജേര്‍ണല്‍ പ്രകാശനം ചെയ്തു ⦿ കിക്മ; എം.ബി.എ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം ⦿ റൈഡ് ഓഫ് ഡെമോക്രസി’: സൈക്കിൾ റാലിയുമായി സ്വീപ്പ് ⦿ ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട ⦿ പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികൾക്ക് ⦿ പെരുമാറ്റച്ചട്ടലംഘനം; ഷാഫി പറമ്പിലിനെതിരെ നോട്ടീസ് ⦿ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഒളിംപിക്‌സ് യോഗ്യത ⦿ ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ പ്രവേശനപരീക്ഷ ⦿ പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികൾക്ക് ⦿ ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട ⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
News

തെരഞ്ഞെടുപ്പിന് മുൻപേ ജയിച്ചുകയറി LDF; 19 വാർഡുകളിൽ എതിരാളികളില്ല

19 November 2020 08:49 PM

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പത്രികാ സമപ്പണം പുര്‍ത്തിയാവുമ്പോൾള്‍ സംസ്ഥാനത്തെ 19ഓളം വാര്‍ഡുകളില്‍ ഇടതുമുന്നണിക്ക് ഏകപക്ഷീയ ജയം. ഇവിടെ എതിരാളികളായി ആരും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടില്ല. സിപിഎം പാര്‍ട്ടി ഗ്രാമങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ആന്തൂര്‍, മലപ്പട്ടം, മടിക്കൈ, കയ്യൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ നേട്ടം. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇവിടെ സമാനമായ അവസ്ഥായായിരുന്നു. ഇത്തവണ എതിരില്ലാതെ തെരഞ്ഞെടുക്കുന്ന അവസ്ഥ ഒരിക്കലും ഉണ്ടാവില്ലായിരുന്നെന്നായിരുന്നു യുഡിഎഫ് നേതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ മണ്ണ് ഒഴികിപ്പോയിട്ടില്ല എന്ന് സിപിഎം ഒരിക്കല്‍ കൂടി തെളിയിക്കയാണ്. പ്രത്യേകിച്ച്‌ ആന്തുര്‍ പഞ്ചായത്തില്‍. ഇവിടെ വ്യവസായി സാജന്റെ ആത്മഹത്യയെ തുടര്‍ന്ന് ഉണ്ടായ സിപിഎം വിരുദ്ധ വികാരം മുതലെടുത്ത് മുഴുവന്‍ സീറ്റുകളിലും ഇത്തവണ മല്‍സരിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നത്.

ആന്തൂരില്‍ ആറു വാര്‍ഡുകളില്‍ എതിരില്ല:

ആന്തൂര്‍ നഗരസഭയിലെ ആറു വാര്‍ഡുകളില്‍ എല്‍ഡിഎഫിന് എതിരില്ല. രണ്ട്, മൂന്ന്, 10, 11, 16, 24 വാര്‍ഡുകളാണ് പത്രിക സമര്‍പ്പണം പൂര്‍ത്തിയാകുന്നതോടെ തന്നെ എല്‍ഡിഎഫ് സ്വന്തമാക്കിയത്. എല്‍ഡിഎഫ് സ്ഥനാര്‍ഥികളും ഡമ്മി സ്ഥാനാര്‍ത്ഥികളും മാത്രമാണ് ഈ വാര്‍ഡുകളില്‍ പത്രിക സമര്‍പ്പിച്ചത്. യുഡിഎഫിനും ബിജെപിക്കും മരുന്നിനുപോലും ഒരാളെ സ്ഥാനാര്‍ത്ഥിയായി കണ്ടെത്താനായില്ല.സി പി മുഹാസ് (വാര്‍ഡ് 2 മോറാഴ), എം പ്രീത (3 കാനൂല്‍), എം പി നളിനി (10 കോള്‍മൊട്ട), എം ശ്രീഷ (11 നണിച്ചേരി), ഇ അഞ്ജന (16 ആന്തൂര്‍), വി സതീദേവി (24 ഒഴക്രോം) എന്നിവര്‍ക്കാണ് എതിരില്ലാത്തത്.

ഇതിനു പുറമെ തളിപ്പറമ്പ് നഗരസഭയിലെ ഒരു വാര്‍ഡും കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളും കോട്ടയം പഞ്ചായത്തിലെ ഒരു വാര്‍ഡും എല്‍ഡിഎഫിന് എതിരില്ലാതെ ലഭിച്ചു. തളിപ്പറമ്പ് നഗരസഭ 25ാം വാര്‍ഡായ കൂവോട് ഡി വനജ, കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തിലെ ഒൻപതാം വാര്‍ഡില്‍ ഇ സി സതി, പതിനൊന്നാം വാര്‍ഡില്‍ കെ പത്മിനി, കോട്ടയം പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ കെ ധനഞ്ജയന്‍ എന്നിവര്‍ക്കും എതിരുണ്ടായില്ല.

2015ല്‍ ആന്തൂര്‍ നഗരസഭയിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 28 സീറ്റില്‍ 14ലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അവശേഷിച്ച 14 സീറ്റിലും മുന്നണി സ്ഥാനാര്‍ത്ഥികള്‍ തന്നെ തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് പ്രതിപക്ഷമില്ലാത്ത ആദ്യ നഗരസഭയെന്ന ഖ്യാതിയും ആന്തൂരിന് സ്വന്തമായി. ഇത്തവണയും അത് ആവര്‍ത്തിക്കുമെന്നാണ് ഇടത് നേതാക്കള്‍ പറയുന്നത്.

മലപ്പട്ടത്ത് അഞ്ചിടത്ത് എതിരില്ല:

മലപ്പട്ടം പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളില്‍ എല്‍ഡിഎഫിന് എതിരില്ല. 3 , 5 , 8 ,9, 11 വാര്‍ഡുകളാണ് പത്രിക സമര്‍പ്പണം പൂര്‍ത്തിയാകുന്നതോടെ തന്നെ എല്‍ഡിഎഫ് സ്വന്തമാക്കിയത്. മൂന്നാം വാര്‍ഡ് അഡുവാപ്പുറം നോര്‍ത്തില്‍ ടി സി സുഭാഷിണി, അഞ്ചാം വാര്‍ഡ് കരിമ്ബീല്‍ കെ വി മിനി, എട്ടാം വാര്‍ഡ് മലപ്പട്ടം ഈസ്റ്റില്‍ കെ പി രമണി, ഒൻപതാം വാര്‍ഡ് മലപ്പട്ടം വെസ്റ്റില്‍ ടി കെ സുജാത, പതിനൊന്നാം വാര്‍ഡ് കൊവുന്തലയില്‍ കെ സജിത എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.2005ല്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് ദേശീയ ശ്രദ്ധ നേടിയിരുന്നു.

മടികൈയിലും കയ്യൂരിലും ജയം

കമ്മ്യൂണിസ്റ്റ് കര്‍ഷകസമരപോരാട്ടങ്ങളിലൂടെ ചുവന്ന മടിക്കൈയിലും കയ്യൂര്‍ ചിമേനിയിലുമായി നാല് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരില്ല. മടിക്കൈ പഞ്ചായത്തില്‍ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ക്കാണ് എതിരില്ലാത്തത്. വി രാധ (വാര്‍ഡ് 11), രമ പത്മനാഭന്‍ (വാര്‍ഡ് 12), എസ് പ്രീത ( വാര്‍ഡ് 13 ) എന്നിവരാണിവര്‍. ഇവര്‍ മല്‍സരിക്കുന്ന വാര്‍ഡുകളില്‍ മറ്റാരും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിട്ടില്ല.

പഞ്ചായത്തില്‍ 15 വാര്‍ഡുകളാണുള്ളത്.70 വര്‍ഷക്കാലമായി മടിക്കൈ പഞ്ചായത്ത് എല്‍ഡിഎഫാണ് ഭരിക്കുന്നത്. നേരത്തെ പലതവണ മടിക്കൈയില്‍ ഇടതു സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിച്ചിട്ടുണ്ട്. 2010ലെ തെരഞ്ഞെടുപ്പിലും മൂന്ന് പേര്‍ക്ക് എതിരുണ്ടായിരുന്നില്ല.കയ്യൂര്‍ ചീമേനി പഞ്ചായത്തില്‍ ഏഴാം വാര്‍ഡായ പള്ളിപ്പാറയില്‍ ജനവിധി തേടുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി വത്സലനാണ് എതിര്‍ സ്ഥാനാര്‍ത്ഥിയില്ലാത്തത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration