Friday, April 19, 2024
 
 
⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളും ചിഹ്നങ്ങളും വ്യാഴാഴ്ച (ഏപ്രിൽ 18) വോട്ടിംഗ് യന്ത്രത്തിലേക്ക് ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി ⦿ വീട്ടില്‍ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ⦿ 'ചിലർക്ക് ബൈബിളിനേക്കാൾ വലുത് വിചാരധാര'; കേരളസ്റ്റോറിയിൽ ഇടുക്കി രൂപതക്കെതിരെ ലത്തീൻഅതിരൂപത മുഖപത്രം ⦿ എറണാകുളം മണ്ഡലം സ്ട്രോംഗ് റൂം, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ ദർഘാസ് ക്ഷണിച്ചു ⦿ ലഹരി വസ്തുക്കളുടെ ഉപയോഗം കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു: വനിതാ കമ്മിഷന്‍ ⦿ വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി ⦿ നാടിന്റെ വികസനത്തിന് വേണ്ടി എല്ലാരും വോട്ട് ചെയ്യണം: കളക്ടർ ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സി വിജില്‍ ആപ്ലിക്കേഷൻ വഴി ജില്ലയിൽ ഇതുവരെ ലഭിച്ചത് 17677 പരാതികൾ ⦿ ചാലക്കുടി മണ്ഡലം സ്ട്രോംഗ് റും, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ: ദർഘാസ് ക്ഷണിച്ചു ⦿ അപ്പർ കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: പൊതുജനങ്ങൾക്കായി ക്വിസ് മത്സരം ⦿ വോട്ടർ ബോധവത്കരണത്തിനായി കയാക്കിംഗ് സംഘടിപ്പിച്ചു ⦿ ചെലവ് രജിസ്റ്റർ പരിശോധന വ്യാഴാഴ്ച
News

സ്ത്രീശക്തി പുരസ്‌കാര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു

26 August 2019 04:17 PM

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീശക്തി പുരസ്‌കാരം തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് സമ്മാനിച്ചു. പുരസ്‌ക്കാര തുകയായ ഒരു ലക്ഷം രൂപ വേദിയില്‍ വച്ച് തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ.കെ. ശൈലജ ടീച്ചര്‍ സംഭാവന നല്‍കി. നിപ പ്രതിരോധപ്രവര്‍ത്തനത്തിലെ മികവ് കണക്കിലെടുത്താണ് എട്ടാമത് സ്ത്രീശക്തി പുരസ്‌കാരത്തിനായി കെ.കെ. ശൈലജ ടീച്ചറെ തെരഞ്ഞെടുത്തത്. ഭരണരംഗത്തെ മികവിലൂടെയും മനുഷ്യത്വപരമായ ഇടപെടലുകളിലൂടെയും നിരവധി തവണ നടത്തിയ നല്ല മാതൃകയ്ക്കുളള അംഗീകാരമായാണ് സ്ത്രീശക്തി പുരസ്‌കാരം സമ്മാനിച്ചത്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീശക്തി പുരസ്‌കാരം തന്റെ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകയ്ക്ക് ലഭിച്ചതില്‍ സന്തോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമൂഹത്തിന്റ പൊതുവായ പുരോഗതി പകുതിയോ അതിലേറെയോ വരുന്ന സ്ത്രീ സമൂഹത്തെ ഒഴിവാക്കിക്കൊണ്ടായാല്‍ പറ്റില്ല. പുരുഷന്‍മാരെ പിന്നിലാക്കുന്ന എത്രയോ സ്ത്രീ മാതൃകളെ ചരിത്രത്തില്‍ കാണാനാകും. സ്ത്രീകള്‍ക്ക് എല്ലാ മേഖലകളിലും തുല്യപങ്കാളിത്തം നല്‍കുക എന്നതാണ് ഈ സര്‍ക്കാരിന്റെ നയം. വനിതകള്‍ക്ക് മാത്രമായി ഒരു വകുപ്പാരംഭിച്ചു. പോലീസില്‍ വനിത ബറ്റാലിയനുണ്ടാക്കി. ഫയര്‍ഫോഴ്‌സില്‍ ഫയര്‍ വുമണ്‍ തസ്തികയുണ്ടാക്കി. സ്ത്രീകളെ സര്‍ക്കാര്‍ വാഹനങ്ങളില്‍ ഡ്രൈവര്‍മാരായി നിയമിക്കാന്‍ തീരുമാനിച്ചു. സ്ത്രീകളെ ഇതിന് നിയോഗിച്ചപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പല വിമര്‍ശനങ്ങളും ഉയര്‍ന്നു. ഗുണകരമായ കാര്യങ്ങളെ പോലും അംഗീകരിക്കാന്‍ കഴിയാത്തവിധം നമ്മുടെ മനോഘടന മാറിപ്പോയി. അത് മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സ്ത്രീശക്തി പുരസ്‌കാരത്തിലൂടെ ഏഷ്യാനെറ്റും ഇതു തന്നെയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൂടെ നിന്ന് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും വേണ്ടി സ്ത്രീശക്തി പുരസ്‌കാരം ഏറ്റു വാങ്ങുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതൊരു കൂട്ടായ്മയുടെ വിജയമാണ്. കേരളത്തിന്റെ സാമ്പത്തിക പരിമിധികളില്‍ നിന്നുകൊണ്ട് വലിയ മുന്നേറ്റം നടത്താന്‍ ആരോഗ്യ വകുപ്പിനായി. ആശുപത്രികളിലൊക്കെ വലിയ മാറ്റം കാണാന്‍ സാധിക്കും. എങ്കിലും നമ്മുടെ ആവശ്യങ്ങളനുസരിച്ച് എല്ലാം പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. ജി.ഡി.പി.യുടെ 2 ശതമാനം മാത്രമാണ് ആരോഗ്യ മേഖലയ്ക്ക് മാറ്റി വയ്ക്കുന്നത്. ഇതൊരു 15 ശതമാനമെങ്കിലുമാക്കണം. ജനങ്ങളുടെ ആരോഗ്യം നന്നാക്കിയാല്‍ രാജ്യ പുരോഗതിയില്‍ തന്നെ വലിയ മാറ്റമുണ്ടാക്കാനാകുമെന്നും ശൈലജ ടീച്ചർ വ്യക്തമാക്കി.

മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, എകെ ശശീന്ദ്രന്‍, ഏഷ്യാനെറ്റ് ന്യൂസ് ഡയറക്ടര്‍ & ബിസിനസ് ഹെഡ് ഫ്രാങ്ക് പി. തോമസ്, ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration