എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 98.82 വിജയശതമാനം; ഫലമറിയാനുള്ള ലിങ്കുകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷയ്ക്ക് റിക്കാര്‍ഡ് വിജയം. 98.82 ശതമാനം വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. പരീക്ഷ എഴുതിയതില്‍ 4,17,101 കുട്ടികളാണ് ഇത്തവണ വിജയിച്ചത്. മുന്‍ വര്‍ഷം 98.11 ആയിരുന്നു വിജയ ശതമാനം. 2015 ഇല്‍ കിട്ടിയ 98.57 ശതമാനമായിരുന്നു നേരത്തെയുളള റെക്കോഡ് വിജയം. ഇതാണ് മറികടന്നത്. 41906 പേര്‍ക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്. വിജയ ശതമാനം ഏറ്റവും കൂടുതല്‍ പത്തനംതിട്ടയിലും കുറവ് വയനാട്ടിലുമാണ്. ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതിയ 4,27,092 പേരില്‍ 4,17,101 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ .71 ശതമാനമാണ് വിജയം കൂടുതല്‍.
ഫലം ഒദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ സൈറ്റുകളിൽ ലഭ്യമായി തുടങ്ങി. ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിങ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി എന്നിവയുടെയും ഫലം സൈറ്റുകളിൽ ലഭിക്കും.
നാലരലക്ഷം വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി പരീക്ഷാ ഫലം കാത്തിരിക്കുന്നത്. keralaresults.nic.in, keralapareekshabhavan.in, sslcexam.kerala.gov.in, results.kerala.nic.in, prd.kerala.gov.in തുടങ്ങിയ വെബ്‍സൈറ്റുകള്‍ വഴി ഫലമറിയാം. കൈറ്റിന്‍റെ വെബ്‍സൈറ്റിലും ഫലം ലഭിക്കും. സഫലം 2020 എന്ന മൊബൈല്‍ ആപ്പിലൂടെയും പിആര്‍ഡി ആപ്പിലൂടെയും റിസല്‍ട്ട് ലഭിക്കും. വിദ്യാര്‍ത്ഥികളുടെ ഫലത്തിന് പുറമെ സ്‌കൂള്‍, വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിവിധ റിപ്പോര്‍ട്ടുകള്‍, തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനവും മൊബൈല്‍ ആപ്പില്‍ ലഭ്യമാകും.
മാര്‍ച്ച് പത്തിനാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിച്ചത്. കോവിഡും ലോക്ക്ഡൌണും മൂലം മാറ്റിവെച്ച പരീക്ഷകള്‍ മെയ് 26 മുതല്‍ 30വരെയാണ് നടത്തിയത്. രണ്ടാംഘട്ട പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആദ്യഘട്ട പരീക്ഷയുടെ മൂല്യനിര്‍ണയം ആരംഭിച്ചിരുന്നു. കഴിഞ്ഞവര്‍ഷം മെയ് ആറിനായിരുന്നു എസ്എസ്എല്‍സി ഫലപ്രഖ്യാപനം. 97.84 ശതമാനമായിരുന്നു വിജയം.