Friday, April 26, 2024
 
 
⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു

കേരള പോലീസിന് മൂന്ന് സ്കോച്ച് അവാര്‍ഡുകള്‍

30 August 2019 05:19 PM

കേരള പോലീസിന്‍റെ മൂന്ന് പദ്ധതികള്‍ ഇക്കൊല്ലത്തെ സ്കോച്ച് അവാര്‍ഡിന് അര്‍ഹമായി. വെര്‍ച്ച്വല്‍ ക്യു, ഇ-വി ഐ പി, ഒ റ്റി പി തട്ടിപ്പുകള്‍ തടയുന്നതിന് ബാങ്കുകളുമായി ചേര്‍ന്ന് തയ്യാറാക്കിയ വാട്സ് ആപ്പ് സംവിധാനം എന്നിവയ്ക്കാണ് അവാര്‍ഡ് ലഭിച്ചത്. ഒരു സ്വതന്ത്ര സംഘടന പ്രഖ്യാപിക്കുന്ന രാജ്യത്തെ എറ്റവും വലിയ സിവിലിയന്‍ ബഹുമതിയാണ് സ്കോച്ച് അവാര്‍ഡ്. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ക്രൈം ബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ.ജി എസ്.ശ്രീജിത്ത് അവാര്‍ഡ് ഏറ്റുവാങ്ങി.

2018 ലെ പ്രളയ സമയത്ത് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം കേരള പോലീസിന് സ്കോച്ച് ഗോള്‍ഡ് അവാര്‍ഡ് ലഭിച്ചിരുന്നു. സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്, പിങ്ക് പോലീസ് പട്രോള്‍, പാതി വഴിക്ക് പഠനം നിര്‍ത്തുന്ന കുട്ടികളെ തുടര്‍ന്ന് പഠിക്കാന്‍ പ്രേരിപ്പിക്കുന്ന ഹോപ് പദ്ധതി എന്നിവയ്ക്കും കഴിഞ്ഞ വര്‍ഷം സ്കോച്ച് ഓണര്‍ ഓഫ് മെറിറ്റ് അവാര്‍ഡ് ലഭിച്ചിരുന്നു.
ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കാത്തുനില്‍ക്കാനുള്ള വരിയില്‍ നിശ്ചിത ദിവസം നിശ്ചിത സമയത്ത് സ്ഥാനം റിസര്‍വ് ചെയ്യാന്‍ കഴിയുന്ന സംവിധാനങ്ങളാണ് ശബരിമല വെര്‍ച്ച്വല്‍ ക്യു സിസ്റ്റം. റിസര്‍വ് ചെയ്യുമ്പോള്‍ ലഭിക്കുന്ന കൂപ്പണ്‍ ശബരിമലയിലെ പ്രത്യേക കൗണ്ടറില്‍ കാണിച്ച് വരിയില്‍ സ്ഥാനം ഉറപ്പിക്കാം. കഴിഞ്ഞ തീര്‍ത്ഥാടന കാലങ്ങളില്‍ ലക്ഷക്കണക്കിന് പേരാണ് ഈ സംവിധാനം വിനിയോഗിച്ചത്.
പാസ്പോര്‍ട്ട് അപേക്ഷകളുടെ പരിശോധനയ്ക്ക് നേരത്തേ മാസങ്ങളെടുത്തിരുന്നു. ഈ കാലതാമസം ഒഴിവാക്കുന്നതിനായി 2017 ല്‍ കേരള പോലീസ് നടപടികള്‍ ആരംഭിച്ചു. പോലീസിലെ സാങ്കേതികവിദഗ്ദ്ധര്‍ നിര്‍മ്മിച്ച ഇ-വി ഐ പി വെര്‍ഷന്‍ 1.0 എന്ന സംവിധാനം തൃശ്ശൂര്‍ റൂറല്‍ പോലീസ് ജില്ലയില്‍ നടപ്പിലാക്കി. രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ പാസ്പോര്‍ട്ട് വിതരണം ചെയ്യുന്ന ജില്ലയായ മലപ്പുറത്ത് ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത് വന്‍ വിജയമായിരുന്നു. തുടര്‍ന്ന് 19 പോലീസ് ജില്ലകളിലേക്കും ഇത് വ്യാപിപ്പിച്ചു. പോലീസ് ക്ലിയറന്‍സ് ലഭിക്കുന്നതിനുളള കാലയളവ് 48 മണിക്കൂര്‍ മുതല്‍ 120 മണിക്കൂര്‍ വരെയാക്കി ചുരുക്കാന്‍ ഇതുവഴി കഴിഞ്ഞു. സുരക്ഷാസംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും മനുഷ്യ ഇടപെടലുകള്‍ ഒഴിവാക്കുന്നതിനും മുന്‍ഗണന നല്‍കി ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇ - വി ഐ പി വെര്‍ഷന്‍ 2.0 വികസിപ്പിച്ചുവരുകയാണ്. പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ പോലീസ് ക്ലിയറന്‍സ് ലഭിക്കുന്നതിനുളള സമയപരിധി 24 മണിക്കൂര്‍ മുതല്‍ 72 മണിക്കൂര്‍ വരെയായി ചുരുങ്ങും.

ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ലഭിക്കുന്ന വണ്‍ടൈം പാസ്സ് വേര്‍ഡ് കൈക്കലാക്കി നടത്തുന്ന തട്ടിപ്പ് തടയുന്നതിന് വിവിധ ബാങ്കുകളുമായി ചേര്‍ന്ന് കേരള പോലീസ് ഒരു വാട്സ് ആപ്പ് സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരും ബാങ്കിന്‍റെ പ്രതിനിധികളും ഉള്‍പ്പെടുന്ന ഈ സംവിധാനം മുഖേന തട്ടിപ്പിനിരയാകുന്നവരുടെ പരാതികള്‍ എത്രയും വേഗം ബാങ്കിന്‍റെ പരിഗണനയില്‍ എത്തിക്കാനും പണം തിരികെ നല്‍കാനും കഴിയുന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration