Saturday, April 20, 2024
 
 
⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ സിവിൽ സർവീസ് കോച്ചിങ് – അഡ്മിഷൻ ⦿ ഐസിഫോസിൽ പി.എച്ച്.ഡി പ്രവേശനം ⦿ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ⦿ പക്ഷിപ്പനിയ്ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത ⦿ പുനഃമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു ⦿ മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി ⦿ ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചു, രാജ്യത്താകെ 60% പോളിങ്, തമിഴ്‌നാട്ടിൽ 62% ⦿ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനായി പണം വിതരണം ചെയ്തെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവെച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: 19360 പ്രചാരണ സാമഗ്രികൾ നീക്കി ⦿ വീടുകളിൽ വോട്ട്: 7969 പേർ വോട്ട് രേഖപ്പെടുത്തി ⦿ നവകേരള ബസ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തിയേക്കും ⦿ 'ലെറ്റ്സ് പ്രേമലു 2'; പ്രേമലുവിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ച് ​ഗിരീഷ് എ ഡി ⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി
News

'ഇതാണ് സാക്ഷാൽ മുല്ലപ്പള്ളി, കേരളത്തിന് സംസാരിക്കാൻ പറ്റാത്ത അതിസമ്പന്നർ ആരാണ് ?' മുഖ്യമന്ത്രിയുടെ മറുപടി

07 April 2020 08:12 PM

തിരുവനന്തപുരം: പ്രവാസികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയപ്പോള്‍, അത് സമ്പന്നരായ പ്രവാസികളുമായാണ് നടത്തിയതെന്നും ഇത് സമ്പന്നരോട് സി.പി.എമ്മിനുള്ള താത്പര്യത്തിന്റെ ഭാഗമാണെന്നുമുള്ള കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 'ഇതാണ് സാക്ഷാൽ മുല്ലപ്പള്ളി രാമചന്ദ്രൻ' എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി മറുപടി തുടങ്ങിയത്. ചില ആളുകൾ എത്രകാലം കഴിഞ്ഞാലും ഒരുതരത്തിലും മാറില്ലെന്നതിന്റെ തെളിവാണ് കൂടിയാണ് ഇതൊക്കെ. മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് കെപിസിസിയുടെ പ്രസിഡന്റാണ്. കോൺഗ്രസിന്റെ സ്വരമാണ് അദ്ദേഹത്തിലൂടെ പുറത്തുവരുന്നത്. പ്രവാസി പ്രമുഖരുമായി നടത്തിയ ചർച്ച പ്രഹസനമാണെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. യഥാർഥത്തിൽ മുല്ലപ്പള്ളി കഥയറിയാതെ ആട്ടം കാണുകയാണ്.

ഇന്ത്യക്ക് പുറത്തുള്ള പ്രവാസി പ്രമുഖർ പലരും ചർച്ചയിൽ പങ്കെടുത്തിരുന്നു. അക്കൂട്ടത്തിൽ സാധാരണക്കാരും സംഘടനാനേതാക്കളും പ്രൊഫഷണലുകളും ബിസിനസുകാരും ഉണ്ടായിരുന്നു. ആദ്യഘട്ടത്തിൽ അതത് പ്രദേശങ്ങളിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടും അഭിപ്രായം ആരാഞ്ഞുകൊണ്ടും ലോക കേരള സഭയിലെ അംഗങ്ങൾക്ക് കത്തയച്ചിരുന്നു. പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കാൻ നോർക്കയിൽ പ്രത്യേകം സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു. ഇതിനു ശേഷമാണ് പ്രവാസികളുമായുള്ള വീഡിയോ കോൺഫറൻസ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

20 രാജ്യങ്ങളിലെ നാൽപ്പതുപേരുമായാണ് വീഡിയോ കോൺഫറൻസ് നടത്തിയത്. എം എ യൂസഫലി, രവി പിള്ള, ആസാദ് മൂപ്പൻ, മുരളി തുമ്മാരുകുടി, സൂരജ് അത്തിപ്പറ്റ, ഡോ. ബോബൻ മേനോൻ, ടി ഹരിദാസ്, എസ് ശ്രീകുമാർ, സജിത് ചന്ദ്രൻ തുടങ്ങിയവരുമായാണ് വീഡിയോ കോൺഫറൻസിൽ സംസാരിച്ചത്. ഇതിൽ ആരാണ് നമുക്ക് അസ്പർശ്യർ?. കേരളത്തിന് സംസാരിക്കാൻ പറ്റാത്ത അതിസമ്പന്നർ ആരാണെന്ന് മുല്ലപ്പള്ളി തന്നെ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസലോകത്ത് കേരളീയർക്കു വേണ്ടി ഇടപെടുന്നവരാണ് ഇവർ എല്ലാവരും. പ്രവാസി സഹോദരങ്ങൾക്ക് കരുതലേകാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇവരുമായി വീഡിയോ കോൺഫറൻസ് നടത്താൻ തീരുമാനിച്ചത്. അതിനെ പോലും അസഹിഷ്ണുതയോടെ കണ്ട് കുശുമ്പ് പറയുന്നവരെ കുറിച്ച് എന്താണ് പറയുക.

സാധാരണ നിലയ്ക്ക് അത്തരം പരാമർശങ്ങൾ അവജ്ഞയോടെ തള്ളിക്കളയുകയാണ് ചെയ്യുന്നത്. ഒരു കാര്യം മുല്ലപ്പള്ളി രാമചന്ദ്രനോടും കൂടി വ്യക്തമാക്കാം. നിങ്ങളുടെ വിമർശനം കേട്ട് കേരളത്തെ ലോക കേരളമായി കാണുന്ന മുഴുവൻ പ്രവാസികളെയും ഉൾക്കൊള്ളുന്ന നയം തിരുത്താൻ പോകുന്നില്ല. കാരണം നമ്മൾ എത്രത്തോളം കേരളീയരാണോ, അത്രത്തോളമോ അതിൽ കൂടുതലോ കേരളീയരാണ് പ്രവാസിസഹോദരങ്ങൾ.- പിണറായി പറഞ്ഞു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration