പ്രവാസിയുടെ ആത്മഹത്യ; ഉത്തരവാദിത്വം സിപിഐഎമ്മിനെന്ന് പ്രതിപക്ഷം.ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
കണ്ണൂർ : കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നു കണ്ണൂര്‍ ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ പാറയിൽ (49) ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തും. പ്രവാസി വ്യവസായിയുടെ ആത്മഹത്യ ദൗര്‍ഭാഗ്യകരമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അനുമതി നല്‍കുന്നതില്‍ വീഴ്ചയുണ്ടോ എന്ന് പരിശോധിക്കും. പിഴവ് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നു മുഖ്യമന്ത്രിയും മന്ത്രി എ.സി.മൊയ്തീനും അറിയിച്ചു.
എന്നാൽ ഈ സംഭവത്തിൽ ഉത്തരവാദിത്വം സിപിഐഎംന് ആണെന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സിപിഐഎം പീഡനത്തെ തുടർന്നാണ് സാജൻ ആത്മഹത്യ ചെയ്തത്. സിപിഎം നേതാവിന്റെ ഭാര്യയാണു നഗരസഭാധ്യക്ഷ. സാജന്റെ മരണം സിപിഎം നടത്തിയ കൊലപാതകമാണ്. സമഗ്രമായ പൊലീസ് അന്വേഷണം വേണമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നഗരസഭ വേട്ടയാടിയെന്നു സാജന്റെ ബന്ധുക്കള്‍ ആരോപിച്ചു.
പ്രതിപക്ഷത്ത് ഒരു അംഗം പോലുമില്ലാതെ സിപിഎം ഭരിക്കുന്ന ആന്തൂർ നഗരസഭയിലാണു സംഭവം. പാർട്ടി ഗ്രാമമായ ബക്കളത്ത് 15 കോടി രൂപ മുടക്കിയാണു സാജൻ കൺവൻഷൻ സെന്റർ നിർമിച്ചത്.