ലോകക്കപ്പിൽ കിടിലൻ റെക്കോർഡുകളുമായി ഇന്ത്യൻ താരങ്ങൾ
2019 ലോകക്കപ്പ് ഇന്ത്യക്ക് ആകെ റെക്കോർഡുകളുടെ പെരുമഴയാണ്.ഒരുപക്ഷെ അതിൽ മുൻപിൽ ഹിറ്റ്മാൻ രോഹിത് ശർമ്മ ആയിരിക്കും. ഈ ലോകപ്പിലെ നാലാം സെഞ്ചുറിയാണ് ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ രോഹിത് നേടിയത്. ഏകദിനത്തിലെ 26-ാമത്തേതും. ഇതോടെ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന സൗരവ് ഗാംഗുലിയുടെ റെക്കോഡും രോഹിത് മറികടന്നു. 2003 ലോകകപ്പില്‍ ഗാംഗുലി മൂന്നു സെഞ്ചുറികള്‍ നേടിയിരുന്നു. ഇതോടൊപ്പം ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയുടെ റെക്കോഡിനൊപ്പമെത്താനും രോഹിത്തിനായി.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരങ്ങളില്‍ രോഹിത് രണ്ടാമതെത്തി. ആറു സെഞ്ചുറികളുമായി സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഈ പട്ടികയില്‍ മുന്നില്‍. അഞ്ചു സെഞ്ചുറികള്‍ ഇപ്പോള്‍ രോഹിത്തിന്റെ അക്കൗണ്ടിലുണ്ട്. ദക്ഷിണാഫ്രിക്ക, പാകിസ്താന്‍, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെയായിരുന്നു ഈ ലോകകപ്പില്‍ രോഹിത്തിന്റെ മറ്റു സെഞ്ചുറികള്‍. റിക്കി പോണ്ടിങ്, സംഗക്കാര എന്നിവരും ലോകകപ്പില്‍ അഞ്ചു സെഞ്ചുറികള്‍ നേടിയിട്ടുണ്ട്.
ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 104 റണ്‍സെടുത്തതോടെ തുടര്‍ച്ചയായി മൂന്നാം തവണയും ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സ് തികയ്ക്കാന്‍ രോഹിത്തിനായി. സച്ചിന്‍ തെണ്ടുല്‍ക്കര്‍ (1996, 1997, 1998), എം.എസ് ധോനി (2007, 2008, 2009), വിരാട് കോലി (2011, 2012, 2013) എന്നിവരാണ് രോഹിത്തിനു മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.
സെഞ്ചുറി നേട്ടത്തോടെ ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയിലും രോഹിത് ഒന്നാമതെത്തി. എട്ടു മത്സരങ്ങളില്‍ നിന്ന് രോഹിത്തിന്റെ അക്കൗണ്ടില്‍ 544 റണ്‍സായി. 516 റണ്‍സുമായി ഡേവിഡ് വാര്‍ണറാണ് രണ്ടാമത്. ഇതിനൊപ്പം ഒരു ലോകകപ്പ് സീസണില്‍ 500 റണ്‍സ് പിന്നിടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരവുമായി രോഹിത്. സച്ചിനാണ് (1996, 2003) ഇതിനു മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്. സച്ചിന്‍ മാത്രമുള്ള ലിസ്റ്റിലേക്കാണ് രോഹിത് വരുന്നത്. 2003 ലോകകപ്പില്‍ സച്ചിന്‍ നേടിയ 673 റണ്‍സാണ് ഇനി രോഹിത്തിന്റെ മുന്‍പിലുള്ളത്. 1996 ലോകകപ്പില്‍ സച്ചിന്‍ നേടിയ 523 റണ്‍സിന്റെ റെക്കോര്‍ഡ് രോഹിത് മറികടന്നു കഴിഞ്ഞു.
റെക്കോർഡുകൾ ഉള്ള മറ്റൊരു താരം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി തന്നെയാണ്. ക്യാപ്റ്റനെന്ന നിലയില്‍ ലോകകപ്പില്‍ തുടര്‍ച്ചയായി അഞ്ചു മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനാണ് കോഹ്ലി. തുടർച്ചയായി അഞ്ചു മത്സരങ്ങളിൽ അർദ്ധസെഞ്ചുറി എന്ന റെക്കോർഡും ഇന്ത്യൻ നായകൻ സ്വന്തമാക്കി. കൂടാതെ ലോകകപ്പില്‍ തുടര്‍ച്ചയായ നാലുതവണ അമ്പതിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന മൂന്നാമത്തെ ക്യാപ്റ്റനാണ് കോലി. ഗ്രെയിം സ്മിത്ത് (2007), ആരോണ്‍ ഫിഞ്ച് (2019) എന്നിവരാണ് മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍. ലോകകപ്പില്‍ തുടര്‍ച്ചയായി നാലുതവണ അര്‍ധസെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് കോലി. നവ്ജ്യോത് സിങ് സിദ്ദു (1987), സച്ചിന്‍ തെണ്ടുല്‍ക്കര്‍ (1996, 2003) എന്നിവരാണ് മുമ്പ് ഈ നേട്ടം കൈവരിച്ചത്. എല്ലാ ഫോർമാറ്റുകളിലുമായി ഏറ്റവും വേഗം ഇരുപതിനായിരം അന്താരാഷ്ട്ര റൺസ് നേടുന്ന താരം എന്ന ബഹുമതിയും ഇപ്പോൾ കോഹ്‌ലിക്കാണ്.ബംഗ്ളദേശിന് എതിരെ 7 റൺസ് എടുത്തതോടെ കോഹ്‌ലിയും ഈവർഷം 1000 റൺസ് തികച്ചിരുന്നു. ലോകക്കപ്പിൽ 1000 റൺസ് പൂർത്തിയാക്കാൻ ഇനി വേണ്ടത് 5 റൺസ് മാത്രം.
അഫ്‌ഗാനെതിരായ മത്സരത്തിൽ ഹാട്രിക് വിക്കറ്റ് നേടിയാണ് മുഹമ്മദ് ഷമി റെക്കോർഡിട്ടത്. ഇതോടെ ഇന്ത്യക്കായി ലോകക്കപ്പിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമായി ഷമി. 1987 ലെ ലോകക്കപ്പിൽ ഹാട്രിക് നേടിയ ചേതൻ ശർമ്മയാണ് മറ്റൊരാൾ.
ഒരു വിക്കറ്റിന്റെ കുറവുകൊണ്ടാണ് ബുമ്രക്ക് റെക്കോർഡ് നഷ്ടമായത്. ബംഗ്ലാദേശിന് എതിരായ മത്സരത്തിൽ ബുമ്ര നാല് വിക്കറ്റ് നേടിയിരുന്നു. എന്നാൽ ഒരു വിക്കറ്റ് കൂടി നേടിയിരുന്നു എങ്കിൽ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് തികച്ച ഇന്ത്യന്‍ ബോളര്‍ എന്ന മുഹമ്മദ് ഷമിയുടെ റെക്കോഡിന് ഒപ്പമെത്തമായിരുന്നു. 56 ഇന്നിങ്‌സുകളില്‍ നിന്നാണ് ഷമി ഈ നേട്ടം കൈവരിച്ചത്. ഏകദിനത്തില്‍ വേഗത്തില്‍ 100 വിക്കറ്റ് തികച്ചവരുടെ പട്ടികയില്‍ ന്യൂസിലാന്റ് താരം ട്രെന്റ് ബോള്‍ട്ടിനൊപ്പം ആറാമതാണ് ഷമി. 44 ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടം കൈവരിച്ച അഫ്ഗാന്‍ താരം റഷീദ് ഖാനാണ് പട്ടികയില്‍ മുന്നില്‍.