28ാമത് ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നാളെ മുതൽ; ജിഎസ്ടി ഏർപ്പെടുത്താൻ സാധ്യത
പാര്‍ലമെന്ററി പാനലിനു മുന്നില്‍ ഹാജരായി ഗൂഗിള്‍, ഫെയ്സ്ബുക്ക് പ്രതിനിധികള്‍. ഇന്ത്യയിലെ നിയമങ്ങള്‍ കമ്ബനികള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ഐടി - പാര്‍ലമെന്‍ററി സ്റ്റാന്‍റിങ് കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി. ട്വിറ്ററിനെ വിളിച്ച് വരുത്തിയതിന് പിന്നാലെയാണ് സമിതി ഗൂഗിളിനോടും ഫെയ്സ്ബുക്കിനോടും ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
രാജ്യത്തെ നിയമങ്ങള്‍ പരമോന്നതമാണെന്നും ട്വിറ്റര്‍ അത് അനുസരിച്ചേ മതിയാകൂ എന്നുമാണ് പാര്‍ലമെന്ററി പാനല്‍ പറഞ്ഞത്. രാജ്യത്തെ നിയമങ്ങളാണു മുഖ്യമെന്നും സ്വകാര്യ കമ്ബനിയുടെ നയങ്ങളല്ലെന്നും വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട പാര്‍ലമെന്റ് സ്ഥിരം സമിതി പറഞ്ഞു.
ട്വിറ്റര്‍ ഇന്ത്യ പബ്ലിക് പോളിസി മാനേജര്‍ ശഗുഫ്ത കമ്രാന്‍, നിയമോപദേഷ്ടാവ് ആയുഷി കപൂര്‍ എന്നീ ട്വിറ്റര്‍ ഇന്ത്യയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരാണ് പാര്‍ലമെന്ററി പാനലിനു മുന്നില്‍ ഹാജരായത്. കമ്ബനിയില്‍ തങ്ങള്‍ വഹിക്കുന്ന ചുമതലകളെക്കുറിച്ചും സുപ്രധാന തീരുമാനങ്ങളെടുക്കാനുള്ള അധികാരത്തെക്കുറിച്ചും രേഖാമൂലം അറിയിക്കണമെന്ന് പാനല്‍ ഇവരോട് ആവശ്യപ്പെട്ടു. ശശി തരൂര്‍ എംപിയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സമിതിക്കു മുന്നില്‍ ട്വിറ്ററിനു നേരിടേണ്ടി വന്നത് കടുത്ത ചോദ്യങ്ങളാണ്. അതേസമയം കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്‍റെയും ശശി തരൂരിന്‍റെയും അക്കൗണ്ട് ലോക്ക് ചെയ്തതില്‍ സമിതി ട്വിറ്ററിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം.