ഇരുകൈകളും ഇല്ല; പ്രണവിന്റെ കാലുതൊട്ട് പിണറായി വിജയൻ. മനസ് നിറഞ്ഞ സമയമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഇരുകൈകളും ഇല്ലാത്ത ആലത്തൂരിലെ ചിത്രകാരനായ കൊച്ചുമിടുക്കന്‍ പ്രണവ് തന്റെ ജന്മദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ എത്തിയ വിവരം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൃദയ സ്പര്‍ശിയായ സംഭവമെന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.
ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് പ്രണവ് മുഖ്യമന്ത്രിക്ക് കൈമാറിയത്. ജീവിതത്തിലെ രണ്ട് കൈകള്‍ അച്ഛനും അമ്മയുമാണെന്ന് പ്രണവ് പറഞ്ഞുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രണവിനൊപ്പം അച്ഛന്‍ ബാലസുബ്രഹ്മണ്യവും അമ്മ സ്വര്‍ണ്ണകുമാരിയും ഉണ്ടായിരുന്നു. ഇവര്‍ക്കൊപ്പം കെഡി പ്രസേനന്‍ എംഎല്‍എയും ഉണ്ടായിരുന്നു.
സര്‍ക്കാര്‍ ഭിന്നശേഷിക്കാരുടെ കൂടെയുണ്ട് എന്ന് നൂറു ശതമാനം വിശ്വാസമുണ്ടെന്ന് പ്രണവ് മുഖ്യമന്ത്രിയോട് പറഞ്ഞു. വലിയ മൂല്യമാണ് പ്രണവിന്റെ ഈ സംഭാവനക്കുള്ളതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചിറ്റൂര്‍ ഗവ. കോളേജില്‍ നിന്ന് ബികോം ബിരുദം നേടിയ പ്രണവ് ഇപ്പോള്‍ പിഎസ്‌സി കോച്ചിംഗിന് പോവുകയാണ്. കാല്‍ ഉപയോഗിച്ച് സെല്‍ഫിയും എടുത്ത് ഏറെ നേരം സംസാരിച്ചാണ് പ്രണവ് മടങ്ങിയത്. സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :