എറണാകുളത്ത് ജനറല്‍ ആശുപത്രിയിലെ അഞ്ച് നഴ്‌സ്‌മാർക്ക് കോവിഡ് ; പ്രസവ വാര്‍ഡ് അടച്ചിടും
കൊച്ചി: എറണാകുളത്ത് അഞ്ച് നഴ്‌സ്‌മാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രസവവാര്‍ഡിലെ നഴ്‌സുമാര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ മൂന്ന് ഗര്‍ഭിണികള്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രസവ വാര്‍ഡ് അടച്ചിടും. ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും നേരത്തെ രോഗം ബാധിച്ചിരുന്നു.
എറണാകുളത്ത് ഇന്ന് ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്തരിച്ച മുതിര്‍ന്ന സോഷ്യലിസ്റ്റ് ആലുങ്കര്‍ ദേവസിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്.കോവിഡ് സമൂഹ വ്യാപന സാധ്യത മുന്നില്‍ കണ്ട് എറണാകുളം ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു.