കോവിഡ് ബാധിച്ച മലയാളി നഴ്സുമാരെ ഐസൊലേറ്റ് ചെയ്തിരിക്കുന്നത് മോശം സാഹചര്യത്തില്‍ | LIVE
മുംബൈ : മലയാളി നഴ്‍സുമാരെ മുംബൈയിൽ മോശം സാഹചര്യത്തില്‍ ഐസൊലേറ്റ് ചെയ്യുന്നതായി പരാതി. ജസ്‍ലോക്ക് ആശുപത്രിയിലെ നഴ്‍സുമാരാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. നേരത്തെ കോവിഡ് പോസിറ്റീവ് ആയ നഴ്സുമാർക്ക് ആവശ്യമായ ചികിത്സപോലും നൽകാൻ ആശുപത്രി അധികൃതർ മുൻകരുതൽ എടുത്തിരുന്നില്ല. ദി ഇന്ത്യൻ സ്റ്റേറ്റ് നൽകിയ വാർത്തയെത്തുടർന്ന് വിഷയം ദേശീയ തലത്തിൽ ചർച്ച ആവുകയും കേരള ആരോഗ്യ വകുപ്പ് ഇടപെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിലും മുംബൈയിലെ മലയാളി നഴ്സുമാരുടെ സാഹചര്യം പറഞ്ഞിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലും സിപിഐ നേതാവ് ആനി രാജയും ഇടപെട്ടിട്ടുമുണ്ട്.
ദി ഇന്ത്യൻ സ്റ്റേറ്റ് നൽകിയ വാർത്തക്ക് പിന്നാലെ ആശുപത്രി അധികൃതർ കോവിഡ് പോസിറ്റീവ് ആയ മലയാളി നഴ്സുമാരെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി. എന്നാൽ ഇവിടെയും മതിയായ സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. മതിയായ ടോയ്‌ലറ്റ് സംവിധാനം പോലുമില്ലാതെയാണ് തങ്ങളെ ഐസൊലേറ്റ് ചെയ്തിരിക്കുന്നുവെന്നാണ് നഴ്സുമാര്‍ പറയുന്നത്. പരാതി പറഞ്ഞിട്ടും കാര്യമില്ലെന്നും അവര്‍ പറയുന്നു. മുംബയിലെ സ്വകാര്യ ആശുപത്രികളില്‍ ജോലിചെയ്യുവന്നവരില്‍ ഭൂരിപക്ഷവും മലയാളിനഴ്സുമാരാണ്.കൊവിഡ് സ്വിരീകരിച്ച ശേഷവും ഇവരില്‍ പലര്‍ക്കും ജോലിചെയ്യേണ്ടിവന്നിട്ടുണ്ട്.ഇത്കൂടുതല്‍ പേരിലേക്ക് രോഗം പടരാന്‍ ഇടയാക്കിയിരുന്നു. രോഗബാധിതരെയും അല്ലാത്തവരെയും ഒരുമിച്ച് പാര്‍പ്പിച്ചതും സ്ഥിതി കൂടുതല്‍ വഷളാക്കി