Wednesday, April 24, 2024
 
 
⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു ⦿ സുരേഷ് ഗോപിയുടെ ഫ്ലെക്‌സിൽ ഇന്നസെന്റ്; 'അനുവാദത്തോടെയല്ല', തുടർ നടപടിക്കൊരുങ്ങി കുടുംബം ⦿ കൃഷ്ണകുമാറിനെ ആക്രമിച്ചത് സിപിഐഎം എന്ന വാദം പൊളിഞ്ഞു; അറസ്റ്റിലായത് ബിജെപി പ്രവർത്തകൻ ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിയ്ക്ക്; സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചു ⦿ പത്തനംതിട്ട മെഴുവേലിയില്‍ മരിച്ചയാളുടെ വോട്ട് ചെയ്ത സംഭവം: ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍ ⦿ വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ ഏപ്രിൽ 23 പ്രവർത്തനമാരംഭിക്കും ⦿ തിരഞ്ഞെടുപ്പ് ദിവസവും തലേന്നും നൽകുന്ന പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം നൽകി ⦿ അവശ്യസര്‍വീസ് ജീവനക്കാർക്ക് പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി ⦿ അമല മെഡിക്കല്‍ ജേര്‍ണല്‍ പ്രകാശനം ചെയ്തു ⦿ കിക്മ; എം.ബി.എ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം ⦿ റൈഡ് ഓഫ് ഡെമോക്രസി’: സൈക്കിൾ റാലിയുമായി സ്വീപ്പ് ⦿ ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട ⦿ പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികൾക്ക് ⦿ പെരുമാറ്റച്ചട്ടലംഘനം; ഷാഫി പറമ്പിലിനെതിരെ നോട്ടീസ് ⦿ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഒളിംപിക്‌സ് യോഗ്യത ⦿ ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ പ്രവേശനപരീക്ഷ ⦿ പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികൾക്ക് ⦿ ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട ⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

ആറ്റിങ്ങൽ നാലുവരിപ്പാതയിലെ വിവാദത്തിന് പരിഹാരം; ഫലം കണ്ടത് ആറ്റിങ്ങൽ എംഎൽഎ ബി സത്യന്റെ ഇടപെടൽ

18 December 2020 10:51 PM

ആറ്റിങ്ങൽ : ആറ്റിങ്ങലിന്റെ എക്കാലത്തെയും വികസന സ്വപ്നമാണ് ആറ്റിങ്ങൽ നാലുവരിപ്പാത. ആറ്റിങ്ങൽ ദേശീയ പാതയിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ വർഷങ്ങൾക്ക് മുൻപ് ബൈപാസ് പദ്ധതി തയ്യാറാക്കി അതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ടെങ്കിലും ആറ്റിങ്ങൽ പട്ടണത്തിലെ നിലവിലെ തിരക്ക് ഒഴിവാക്കാൻ ദേശീയ പാതയുടെ ഇരുവശങ്ങളിലും വീതിക്കൂട്ടി നാലുവരിയാക്കി മാറ്റാൻ നടപടികൾ സ്വീകരിച്ചു. എന്നാൽ പദ്ധതിയുടെ ആരംഭം മുതൽ പല തരത്തിലുള്ള വിവാദങ്ങളും തടസ്സങ്ങളും ആണ് നേരിട്ടത്. ഒടുവിൽ മൂന്ന് ഘട്ടമായി ആറ്റിങ്ങൽ പൂവൻപാറ മുതൽ മൂന്നുമുക്ക് വരെ വീതിക്കൂട്ടി നാലുവരിയാക്കാൻ തീരുമാനിക്കുകയും ആദ്യ ഘട്ടമായ പൂവൻപാറ മുതൽ കച്ചേരിനട വരെയുള്ള നിർമാണം ഏകദേശം പൂർത്തിയാക്കി ഗതാഗത്തിന് തുറന്നു കൊടുക്കുകയും ചെയ്തു. മൂന്നുമുക്ക് മുതൽ കെഎസ്ആർടിസി സ്റ്റാൻസ് വരെയുള്ള രണ്ടാം ഘട്ടം ടാറിങ് ഉടൻ നടക്കും. ശേഷം കെഎസ്ആർടിസി സ്റ്റാൻഡ് മുതൽ കച്ചേരിനട വരെയുള്ള മൂന്നാം ഘട്ടവും. ഇലക്ട്രിക് പോസ്റ്റുകളും വിവിധ കേബിലുകളും വാട്ടർ പൈപ്പുകളും എല്ലാം മാറ്റി സ്ഥാപിച്ചും മറ്റുമാണ് നിർമാണം തുടരുന്നത്.
 
റോഡിന്റെ വികസത്തിനായി സ്വന്തം സ്ഥലം സൗജന്യമായി വിട്ട് നൽകിയ വ്യാപാരികളും വികസനത്തിന്റെ പാതയിൽ മാതൃകയായി. എന്നാൽ ചില ഇടങ്ങളിൽ വലിയ തടസ്സങ്ങളും കേസും കോടതിയുമായി. അതൊക്കെ നിർമാണത്തെയും ബാധിച്ചു. ഒന്നാം ഘട്ടം പൂർത്തിയായപ്പോൾ ആറ്റിങ്ങൽ ആർകെവി ഷെഡിന് സമീപത്തെ ഒരു സ്വകാര്യ വ്യതിയുടെ സ്ഥലം ലഭ്യമാകാത്തത് കൊണ്ട് അവിടെ റോഡ് ഇടുങ്ങിയ നിലയിലായി. സംഭവം സ്വകാര്യ വ്യക്തി കോടതിയിൽ പോയി സ്റ്റേ വാങ്ങിയത് കാരണം റോഡ് വികസനത്തിന്‌ സ്ഥലം ഏറ്റെടുക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. എന്നാൽ അവിടെ റോഡ് ഇടുങ്ങിയത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. തുടർന്ന് എംഎൽഎ അഡ്വ ബി സത്യൻ മാധ്യമങ്ങളെ കണ്ട് അത് കോടതി സ്റ്റേ ഉള്ളത് കൊണ്ടാണ് വികസനത്തിന് തടസ്സമായതെന്നും കോടതിയെ സമീപിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തി റോഡ് വികസന പൂർണമാക്കുമെന്ന് പറഞ്ഞിരുന്നു.
 

ലോകായുക്തയിൽ ഒരു സ്റ്റേ ഉത്തരവ് വാങ്ങി സ്വകാര്യ വ്യക്തി അദ്ദേഹത്തിന്റെ വസ്തുവിൻ്റെ മുന്നിൽ ഉദ്ദേശം ഒരു സെൻറ് സ്ഥലം ടാർ ചെയ്യുന്നതിന് തടസ്സം നിൽക്കുകയായിരുന്നു. ഇത് തങ്ങളുടെ സ്ഥലമാണെന്നും വില നൽകിയാലെ ഭൂമി റോഡ് വികസനത്തിന് എടുക്കാൻ പാടുള്ളു എന്ന് കാണിച്ചാണ് ലോകായുക്തയിൽ നിന്നും സ്റ്റേ ഉത്തരവ് നേടിയതെന്ന് എംഎൽഎ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലും പത്രങ്ങളിലും വലിയ വാർത്തയായതിനെ തുടർന്ന് ദേശിയ പാതാ വിഭാഗം, റവന്യൂ, നഗരസഭ സെക്രട്ടറി, എംഎൽഎ എല്ലാവരുമായി ചർച്ച ചെയ്ത് നടത്തിയ ഇടപെടലിൻ്റെ ഭാഗമായി സ്റ്റേ വെക്കെറ്റ് ചെയ്ത് കിട്ടാൻ ദേശീയപാതാ വിഭാഗം എക്സികുട്ടീവ് എൻജിനിയറെ ചുമതലപ്പെടുത്തി. പ്രസ്തുത സ്ഥലം പുറമ്പോക്കായി അളന്ന് തിട്ടപ്പെടുത്തി റോഡ് വികസനത്തിന് കൂട്ടി ചേർത്ത് ഈ സ്ഥലത്ത് ഓട നിർമ്മിക്കുകയും കെഎസ്ഇബിയുടെ തൂണും സ്ഥാപിച്ചു. തുടർന്ന് പ്രസ്തുത ഭാഗം മെറ്റൽ ചെയ്തു. ബാക്കി ജോലികൾ ഉടൻ ചെയ്ത് നിലവിലുള്ള റോഡിനോട് ചേർക്കും. അതോടെ നാലുവരിയിലെ വലിയ ഇടുക്കം മാറും. ആറ്റിങ്ങൽകാരുടെയും ആറ്റിങ്ങൽ വഴി യാത്ര ചെയ്യുന്നവരുടെയും വലിയൊരു പ്രശ്നത്തിനുള്ള പരിഹാരമായി.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration