സിനിമ സ്വപനം കാണുന്നവർക്ക് പ്രചോദനം; ഒപ്പം എല്ലാവരുടെയും നിറഞ്ഞ കൈയ്യടിയും | Movie Review
സിനിമ അത് സ്വപ്നം കാണുന്നവന്റെതാണ്. മലയാള സിനിമയിൽ പലപ്പോഴും വന്ന കഥ പശ്ചാത്തലമാണ് സിനിമയ്‍ക്കുളിലെ സിനിമ അല്ലങ്കിൽ ആ ഒരു പശ്ചാത്തലത്തിൽ എത്തിച്ചേരുന്നവരുടെ ജീവിതം. ഇവിടെയും സിനിമ മാത്രം സ്വപ്നം കാണുന്ന ഒരു ചെറുപ്പക്കാരന്റെ കഥ തന്നെയാണ് സലീം അഹമ്മദ് പറയുന്നത്. ടോവിനോ നായകനായി എത്തുന്ന ഈ ചിത്രത്തിൽ ഇസഹാക് എബ്രഹാം എന്ന കഥാപാത്രമാണ് അദ്ദേഹം അപതരിപ്പിക്കുന്നത്. സിനിമയുടെ തുടക്കത്തിൽ ടോവിനോ പറയുന്ന ഒരു സംഭക്ഷണം (ചായ കുടിക്കാൻ വരുന്ന സിനിമാക്കാർ പിള്ളേരോട് ചേട്ടന് ധൈര്യമായി പറയാം ഇസഹാക്ക് എബ്രഹാം ഇവിടെ ചായ കുടിക്കാൻ വരുമായിരുന്നു )ഈ ഒരു സംഭാഷണം ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് സിനിമ സ്വപ്നം കാണുന്നവർ തന്നെയാണ്. അവർക്ക് ഇത് ഒരു പോസിറ്റീവ് എനർജിയാണ്. തന്റെ മുന്പത്തെ സിനിമകളായ ആദമിന്റെ അബു, പത്തേമാരി, കുഞാനന്തന്റെ കട, ഇവലയിലെല്ലാം കൂടി സഞ്ചരിച്ചതിന്റെ കാൽപ്പാടുകൾ സിനിമയിൽ എവിടെയൊക്കയോ കാണാം.
ടോവിനോ, തന്റെ ഓരോ സിനിമാനുഭവം കഴിയുംതോറും അഭിനയം മികവ് അതിനോടൊപ്പം കൂടുന്നു എന്നത് എടുത്തുപറയേണ്ട ഒന്നാണ്. ശ്രീനീവാസനും,ലാലും, സിദ്ദിഖ് ഇക്കയും, സലീമേട്ടനും, ഇടയ്ക്ക് ഒന്ന് മിന്നാമിനുങ് പോലെ വന്നു മിന്നിയ വെട്ടുക്കിളി പ്രകാശേട്ടനും എല്ലാവരും ഒന്നിനൊന്നു മെച്ചം. നമ്മുടെ ഹാസ്യ നടന്മാരരെല്ലാം അഭിനയപ്രാധാന്യംമുള്ള വേഷങ്ങളെ ചെയ്തു ഫലിപ്പിക്കാൻ എത്രത്തോളം കഴിവുള്ളവരാണ് എന്നതിന് മറ്റൊരു ഉദാഹരണമാണ് AND THE ഓസ്കാർ GOES TO. Life of a FILIM MAKER.
ഒരു സിനിമ നമ്മൾ കാണുന്നതിന് മുൻപ് അതിന്റെ പിറകിൽ എത്രത്തോളം കഷ്ടപ്പാടും വേദനയും അനുഭവിച്ചാണ് അത് തിരശീലയിൽ എത്തുന്നത് എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.സിനിമ എന്നത് അതിന്റെ വിജയത്തിൽ എത്തുന്നത് പ്രേക്ഷകൻ തന്റെ പോക്കറ്റിലുള്ള പണം കൊടുക്കുമ്പോൾ മാത്രമല്ല മറിച്ചു തിയേറ്ററിൽ അതിന് കിട്ടുന്ന കൈയ്യടിയും പ്രോത്സാഹനങ്ങളും തന്നെയാണ്. പല സീനുകളിലും കൈയ്യടിക്കാൻ മറന്നു പകരം കണ്ണുതുടയ്‌ക്കേണ്ടി വന്ന ഒരു അനുഭവം.സിനിമയെ സ്വപ്നം കാണുന്ന ഒരാളെങ്കിലും നമ്മുക്കിടയിൽ കാണും തമാശയ്ക് ആണെങ്കിൽ പോലും നമ്മൾ ഒരു തവണയെങ്കിലും പറയും അവനു വട്ടാണ് ഈ ഒരു വട്ട് ഒരു വലിയ കവാടത്തിൽ എത്തി ചേരുവാൻനുള്ള അവരുടെ പരിശ്രമമാണ്. സിനിമ സ്വപനം പാതി വഴിക്ക് ഉപേക്ഷിക്കേണ്ടി വന്ന പലരുടെയും അവസ്ഥ സിദ്ദിഖ് ഇക്ക ഒരു സംഭാഷണത്തിൽ പറയുന്നുണ്ട് (ഒരു ദിവസം സിനിമയും ജീവിതവും എന്റെ മുമ്പിൽ വന്നു നിന്നിട്ട് പറഞ്ഞു ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ ഞാൻ ജീവിതം തിരഞ്ഞെടുത്തു എനിക്ക് വേണ്ടിയിട്ട് അല്ല എന്റെ കുടുംബത്തിന് വേണ്ടിയിട്ട്) ഇങ്ങനെ ജീവിതത്തിനു വേണ്ടിയിട്ടും മറ്റും സിനിമയെ മറന്നു ജീവിതത്തിൽ വേഷം പകർന്നാടുന്നവർ നമുക്കിടയിൽ കാണും അവർക്ക് എല്ലാം തീർച്ചയായും ഒരു കരുത്താണ് ഈ സിനിമാനുഭവം.
സ്വന്തം ജീവിതത്തിലെ അനുഭവങ്ങൾ തന്നെ സ്ക്രീനിലെത്തിക്കുകയാണ് ‘ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു’ എന്ന ചിത്രത്തിലൂടെ സംവിധായകൻ സലീം അഹമ്മദ്. ‘ആദാമിന്റെ മകൻ അബു’ എന്ന സിനിമ സലീമിന്റെ 84-ാമത് അക്കാദമി അവാർഡിലെ ബെസ്റ്റ് ഫോറിൻ ഫിലിം കാറ്റഗറിയിലേക്കുള്ള ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രിയായിരുന്നു. ആ യഥാർത്ഥ സംഭവങ്ങൾ തന്നെയാണ് ‘ആൻഡ് ദ ഓസ്കാർ ഗോസ് ടു’വിനും പ്രചോദനമായിരിക്കുന്നത്. സിനിമയെ സ്നേഹിക്കുന്ന അതിൽ എത്തി പെടാൻ ആഗ്രഹിക്കുന്ന എല്ലാവരും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ
Review by Sivaneeth C Mohan for The Indian State