ഇന്ത്യൻ നായകന് എന്തുപറ്റി ? സെഞ്ചുറികൾ ഇല്ലാതെ 19 ഇന്നിങ്‌സുകൾ
വെല്ലിംഗ്ടണ്‍: ബാറ്റിംഗില്‍ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് വീഴ്ചകള്‍ തുടര്‍ക്കഥയാകുന്നു. ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ന്യൂസിലാൻഡിനു എതിരായ ആദ്യ ടെസ്റ്റില്‍ വെറും 2 റണ്‍സിനു വിരാട് പുറത്തായി. നടന്നുവരുന്ന ന്യൂസിലാന്റിലെ പരമ്പരകളിലെ ഒരു കളികളിലും വിരാട് ബാറ്റിംഗില്‍ ശോഭിച്ചില്ല. ടി20 പരമ്പര സ്വന്തമാക്കിയെങ്കിലും ഏകദിന പരമ്പര കൈവിട്ടതിന്റെ മുഖ്യകാരണക്കാരന്‍ കോഹ്‌ലിയാണെന്ന് കളിവിദ്ഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
2019 നവംബറില്‍ ബംഗ്ലാദേശിനെതിരെ നേടിയ 139 റണ്‍സാണ് അവസാനമായി വിരാടിന്റെ മികച്ച സ്‌ക്കോര്‍. തുടര്‍ന്ന് കളിച്ച 19 കളികളിലൊന്നിലും മൂന്നക്കം കടക്കാനാടിട്ടില്ല. ആകെ 3 തവണയാണ് 50 റണ്‍സ് കടന്നത്. ഒപ്പം ന്യൂസിലാന്റിലെത്തിയ ശേഷം മൂന്നു ഫോര്‍മാറ്റിലും വിരാട് ആകെ നേടിയത് ഒരു അര്‍ദ്ധ സെഞ്ച്വറി മാത്രമാണ്. 2014ലാണ് ഇതിന് മുമ്പ് കോഹ്‌ലിക്ക് ഇതുപോലെ ബാറ്റിംഗില്‍ പരാജയം നേരിടേണ്ടിവന്നത്. 2011ലും ഇതുപോലെ നിരന്തരം ഫോം കിട്ടാതെ വന്നിട്ടുണ്ട്. ആ വര്‍ഷം ഫെബ്രുവരി മുതല്‍ സെപ്റ്റംബര്‍ വരെ 24 കളികളിലായി ആകെ നേടിയത് ഒരു സെഞ്ച്വറി മാത്രമായിരുന്നു.