ഐപിഎൽ ഒരു മത്സരത്തില്‍ രണ്ട് മെയ്ഡന്‍ ഓവറുകള്‍; അപൂര്‍വ നേട്ടവുമായി മുഹമ്മദ് സിറാജ്
ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഒരു മത്സരത്തില്‍ രണ്ട് മെയ്ഡന്‍ ഓവറുകള്‍ എറിയുന്ന ആദ്യ ബൗളര്‍ എന്ന നേട്ടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പേസര്‍ മുഹമ്മദ് സിറാജ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടക്കുന്ന മത്സരത്തിനിടെയാണ് സിറാജ് അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കിയത്. മത്സരത്തില്‍ എറിഞ്ഞ ആദ്യ രണ്ട് ഓവറുകളാണ് സിറാജ് മെയ്ഡന്‍ ആക്കിയത്.
അവിശ്വസനീയ ബൗളിംഗ് പ്രകടനമാണ് ബാംഗ്ലൂരിനു വേണ്ടി സിറാജ് നടത്തിയത്. ആദ്യ രണ്ട് ഓവറുകള്‍ മെയ്ഡന്‍ ആക്കിയെന്ന് മാത്രമല്ല. ഈ ഓവറുകളില്‍ അദ്ദേഹം മൂന്ന് മുന്‍നിര കൊല്‍ക്കത്ത ബാറ്റ്സ്മാന്മാരുടെ വിക്കറ്റുകളും വീഴ്ത്തി. രാഹുല്‍ ത്രിപാഠി (1), നിതീഷ് റാണ (0) എന്നിവരെ ഒരു ഓവറിലെ അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയ അദ്ദേഹം ടോം ബാന്‍്റണെ (10) അടുത്ത ഓവറില്‍ വീഴ്ത്തി. ത്രിപാഠിയെയും ബാന്‍്റണെയും ഡിവില്ല്യേഴ്സ് പിടികൂടിയപ്പോള്‍ നിതീഷ് റാണ ക്ലീന്‍ ബൗള്‍ഡായി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊല്‍ക്കത്ത വലിയ തകര്‍ച്ചയാണ് നേരിടുന്നത്. അഞ്ച് വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. സിറാജ് വീഴ്ത്തിയ നാലു വിക്കറ്റുകള്‍ക്ക് പുറമെ ശുഭ്മന്‍ ഗില്ലിനെ (1) ക്രിസ് മോറിസിന്‍്റെ കൈകളില്‍ എത്തിച്ച നവ്ദീപ് സെയ്നിയും കാര്‍ത്തികിനെ (4) വിക്കറ്റിനു മുന്നില്‍ കുരുക്കിയ ചഹാലും വിക്കറ്റ് വേട്ടയില്‍ പങ്കാളികളായി. ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ 8.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സാണ് കൊല്‍ക്കത്ത നേടിയിരിക്കുന്നത്.