തൂത്തുക്കുടി കസ്റ്റഡി മരണം: നാല് പൊലീസുകാര്‍ കൂടി അറസ്റ്റില്‍
ചെന്നൈ: തൂത്തുക്കുടി സെത്താങ്കുളം പൊലീസ് സ്റ്റേഷനിൽ വെച്ച് പിതാവുംമകനും കൊല്ലപ്പെട്ട കേസിൽ നാല് പൊലീസുകാർ അറസ്റ്റിലായി. ഇതോടെ കേസിൽ അഞ്ച് പൊലീസുകാർ അറസ്റ്റിലായി. കസ്റ്റഡി മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ സാത്താങ്കുളം എസ്.ഐ രഘു ഗണേഷ് വ്യാഴാഴ്ച അറസ്റ്റിലായിരുന്നു.
എസ്.ഐ രഘു ഗണേഷിനെ കൊലപാതകക്കുറ്റമായ 302 വകുപ്പ് ഉള്‍പ്പെടെ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യാന്‍ വിളിപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.സി.ബി.സി.ഐ.ഡി ഐജിയുടേയും എസ്പിയുടേയും നേതൃത്വത്തില്‍ 12 പ്രത്യേക സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. മര്‍ദന സമയത്ത് പാറാവിലുണ്ടായിരുന്ന വനിതാ കോണ്‍സ്റ്റബിളിന്റെ മൊഴി പ്രകാരമാണ് പൊലിസുകാര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയത്.
കസ്റ്റഡി മരണത്തില്‍ പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് മദ്രാസ് ഹൈകോടതി നിരീക്ഷിച്ചിരുന്നു. സി.ബി.ഐ ഏറ്റെടുക്കുന്നത് വരെ കേസ് ക്രൈം ബ്രാഞ്ച് സി.ഐ.ഡി വിഭാഗം അന്വേഷിക്കാനും കോടതി ഉത്തരവിട്ടിരുന്നു. ലോക്ഡൗണിൽ അനുവദനീയമായതിലും കൂടുതൽ സമയം കട തുറന്നെന്ന് ആരോപിച്ചാണ് പൊലീസ് ജയരാജ്, മകൻ ബെനിക്സ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചത്. ഗുരുതര പരിക്കേറ്റതിനെ തുടർന്നാണ് ഇരുവരും മരിച്ചത്.