Saturday, April 20, 2024
 
 
⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ സിവിൽ സർവീസ് കോച്ചിങ് – അഡ്മിഷൻ ⦿ ഐസിഫോസിൽ പി.എച്ച്.ഡി പ്രവേശനം ⦿ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ⦿ പക്ഷിപ്പനിയ്ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത ⦿ പുനഃമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു ⦿ മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി ⦿ ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചു, രാജ്യത്താകെ 60% പോളിങ്, തമിഴ്‌നാട്ടിൽ 62% ⦿ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനായി പണം വിതരണം ചെയ്തെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവെച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: 19360 പ്രചാരണ സാമഗ്രികൾ നീക്കി ⦿ വീടുകളിൽ വോട്ട്: 7969 പേർ വോട്ട് രേഖപ്പെടുത്തി ⦿ നവകേരള ബസ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തിയേക്കും ⦿ 'ലെറ്റ്സ് പ്രേമലു 2'; പ്രേമലുവിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ച് ​ഗിരീഷ് എ ഡി ⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി
News

"ആന്റണി സർക്കാർ ചെയ്‌തതുപോലെയല്ല, ശമ്പളം മാറ്റിവെയ്‌ക്കുന്നതിനാണ് ഓർഡിനൻസ്'; തോമസ് ഐസക്

29 April 2020 06:09 PM

കൊച്ചി : ശമ്പളം മാറ്റിവെയ്ക്കുന്നതിലൂടെ ജീവനക്കാർക്ക് ഗണ്യമായ ബുദ്ധിമുട്ടുണ്ടാക്കാതെ പുനക്രമീകരിക്കാനാണ് സർക്കാർ ഉത്തരവിറക്കിയതെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. നിയമത്തിന്റെ പിൻബലത്തോടെ മാത്രമേ ഇതു ചെയ്യാനാകൂ എന്ന ഹൈക്കോടതി നിഗമനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഇതിനുതകുന്ന ഒരു ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിനായി ഗവർണ്ണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനമെടുത്തു. അടിയന്തിര ഘട്ടങ്ങളിൽ ജീവനക്കാരുടെ വേതനം 25 ശതമാനം വരെ മാറ്റി വയ്ക്കുന്നതിന് ഈ ഓർസിനൻസ് സർക്കാരിനെ അധികാരപ്പെടുത്തും. ഇങ്ങനെ മാറ്റിവെയ്ക്കപ്പെടുന്ന വേതനം തിരിച്ചു നൽകുന്നതു സംബന്ധിച്ച് ആറുമാസത്തിനകം തീരുമാനിച്ച് വിജ്ഞാപനം ചെയ്യണം. എന്നാൽ കാര്യം ശമ്പളം കട്ട് ചെയ്യുന്നതിനോ പിടിച്ചെടുക്കുന്നതിനോ ഉള്ള അവകാശം ഇതുവഴി സർക്കാരിനു നൽകുന്നില്ലെന്നും മറിച്ച് മാറ്റിവയ്ക്കുന്നതിനുള്ള അംഗീകാരം മാത്രമാണുള്ളതെന്നും മന്ത്രി ഫെയ്‌‌സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.

തോമസ് ഐസകിന്റെ ഫെയ്‌‌സ്‌ബുക്ക് കുറിപ്പ് : 

സർക്കാർ ജീവനക്കാരുടെ ശമ്പളത്തിലെ ഒരു ഭാഗം വിതരണം ചെയ്യാതെ മാറ്റിവയ്ക്കണമെങ്കിൽ ഉത്തരവ് നിയമപരമാകണമെന്ന നിഗമനത്തിലാണ് ബഹു. ഹൈക്കോടതി എത്തിയിട്ടുള്ളത്. ഭരണഘടനയുടെ Art. 300A വ്യാഖ്യാനിച്ചുകൊണ്ടാണ് കോടതി ഈ നിലപാടെടുത്തത്. ജീവനക്കാരുടെ ശമ്പള വിതരണം സംബന്ധിച്ച ക്രമീകരണങ്ങൾ സർക്കാർ പുറപ്പെടുവിച്ചതാണ്. ഇന്നത്തെ മഹാമാരിയുടെ പശ്ചാതലത്തിൽ ഉണ്ടായ വരുമാന തകർച്ചമൂലം ഇത് ജീവനക്കാർക്ക് ഗണ്യമായ ബുദ്ധിമുട്ടുണ്ടാക്കാതെ പുനക്രമീകരിക്കാനാണ് സർക്കാർ ഉത്തരവിറക്കിയത്. ഒരു നിയമത്തിന്റെ പിൻബലത്തോടെ മാത്രമേ ഇതു ചെയ്യാനാകൂ എന്ന ബഹു. ഹൈക്കോടതി നിഗമനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഇതിനുതകുന്ന ഒരു ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിനായി ആദരണീയനായ ഗവർണ്ണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനമെടുത്തു. ഓർഡിനൻസിലെ പ്രധാനപ്പെട്ട കാര്യങ്ങൾ ഇപ്രകാരമാണ്.

1) ഇത്തരം അടിയന്തിര ഘട്ടങ്ങളിൽ ജീവനക്കാരുടെ വേതനം25 ശതമാനം വരെ മാറ്റി വയ്ക്കുന്നതിന് ഈ ഓർസിനൻസ് സർക്കാരിനെ അധികാരപ്പെടുത്തും.

2) ഇങ്ങനെ മാറ്റിവെയ്ക്കപ്പെടുന്ന വേതനം തിരിച്ചു നൽകുന്നതു സംബന്ധിച്ച് ആറുമാസത്തിനകം തീരുമാനിച്ച് വിജ്ഞാപനം ചെയ്യണം.

ശ്രദ്ധിക്കേണ്ടുന്ന കാര്യം ശമ്പളം കട്ട് ചെയ്യുന്നതിനോ പിടിച്ചെടുക്കുന്നതിനോ ഉള്ള അവകാശം ഇതുവഴി സർക്കാരിനു നൽകുന്നില്ല. മറിച്ച് മാറ്റിവയ്ക്കുന്നതിനുള്ള അംഗീകാരം മാത്രം. എന്നുവച്ചാൽ, എ.കെ. ആന്റണി ഭരണത്തിലിരുന്നപ്പോൾ ചെയ്തത് ചെയ്യാനോ ഇന്ന് കേന്ദ്രസർക്കാർ ചെയ്യുന്നതു ചെയ്യാനോ ഉള്ള അധികാരം ഈ നിയമത്തിലൂടെ കൈയ്യാളുന്നതിന് കേരള സർക്കാർ തയ്യാറല്ല. കോടതിവിധിയുടെ അന്തസത്ത ഇതുപോലെ ശമ്പളം പിടിച്ചെടുത്തോ മാറ്റിവച്ചതോ ആയ കേന്ദ്രത്തിനും മറ്റു സംസ്ഥാന സർക്കാരുകൾക്കും ബാധകമല്ലേ? കേസ് കൊടുത്തത് ബിജെപിയും കോൺഗ്രസും ഒത്തുചേർന്നാണുതാനും. അതുകൊണ്ട് വേണമെങ്കിൽ കേന്ദ്രവും കോൺഗ്രസ് സർക്കാരുകളും തന്നെ അപ്പീൽ കൊടുക്കട്ടെ. കേരള സർക്കാർ എന്തായാലും ഇല്ല.

വാൽക്കഷണം- ഈ പോസ്റ്റ് എഴുതുന്നതിനു മുമ്പ് മാധ്യമ പ്രവർത്തകരോട് സംസാരിച്ചിരുന്നു. ഈ ഓർഡിനൻസ് കേരള സർക്കാരിന് ശമ്പളം കട്ട് ചെയ്യുന്നതിനുള്ള അധികാരം നൽകുന്നില്ലെന്നു വ്യക്തമാക്കിയശേഷം ഓഫീസിൽ എത്തി നോക്കുമ്പോൾ ഏഷ്യാനെറ്റ് ന്യൂസ് ഫ്‌ലാഷ് -

'സാലറി കട്ട് ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം, 25 ശതമാനം വരെ ശമ്പളം പിടിക്കാൻ അധികാരമെന്ന് തോമസ് ഐസക്ക്'.

പറഞ്ഞിട്ടു കാര്യമില്ല. നന്നാവില്ല..

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration