Friday, March 29, 2024
 
 
⦿ സ്വർണ്ണവില സർവകാല റെക്കോർഡിൽ; ചരിത്രത്തിലാദ്യമായി അമ്പതിനായിരം കടന്നു ⦿ ബിജെപി സഖ്യത്തിൽ ചേർന്നു; മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ ⦿ ഏഷ്യയിൽ ഗൂഗിളിന്റെ നാലാമത്തെ ഡേറ്റ സെന്റർ ഇന്ത്യയിൽ വരുന്നു ⦿ സിപിഐഎം സ്‌മൃതികുടീരങ്ങളിൽ അതിക്രമം; നേതാക്കളുടെ സ്‌മൃതികൂടീരം കറുത്ത കെമിക്കൽ ഒഴിച്ച് വികൃതമാക്കി ⦿ സിദ്ധാര്‍ഥന്റെ മരണം ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ ⦿ കെജ്‌രിവാളിന് തിരിച്ചടി; നാല് ദിവസത്തേക്ക് ഇ ഡി കസ്റ്റഡി നീട്ടി ⦿ കോഴിക്കോട് അച്ഛനും രണ്ടു പെൺമക്കളും മരിച്ച നിലയിൽ ⦿ സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യത ⦿ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നു ⦿ ആയുധങ്ങള്‍ ഏല്‍പ്പിക്കണം ⦿ നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി ⦿ നാഷണൽ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റ് പ്രവർത്തനരഹിതം മെഡിക്കൽ കോളേജുകളുടെ വാർഷിക റിപ്പോർട്ട് രജിസ്ട്രേഷൻ അവതാളത്തിൽ ⦿ ആവേശമായി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം ⦿ നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു ⦿ സിവിൽ സർവീസ് പരീക്ഷാ പരിശീലനം ⦿ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു ⦿ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾക്കുള്ള മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 28 മുതൽ ⦿ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചു ⦿ മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി ⦿ അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും; ഇടക്കാല ജാമ്യമില്ല: കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരി​ഗണിക്കും ⦿ ഭൂമി പ്ലോട്ട് വികസനം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികൾ നിർദേശിച്ചു സർക്കുലർ പുറപ്പെടുവിച്ചു ⦿ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു ⦿ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി ⦿ സി-വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 1914 പരാതികള്‍ ⦿ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍); പാസിങ് ഔട്ട് പരേഡ് നടത്തി ⦿ നിരീക്ഷണം ശക്തം; 148880 പ്രചരണ സാമഗ്രികള്‍ നീക്കി ⦿ തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു ⦿ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം ⦿ തിരഞ്ഞെടുപ്പ്: ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു ⦿ മുസ്ലിം പള്ളിയുടെ ചുമരിൽ ജയ്‌ ശ്രീറാം; മഹാരാഷ്‌ട്രയിൽ സംഘർഷാവസ്ഥ ⦿ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
News

തിരുവനന്തപുരം - കാസർഗോഡ് സെമി ഹൈ സ്പീഡ് റെയിൽ; ആകാശ സർവേ ഉടൻ

11 October 2019 10:45 AM

തിരുവനന്തപുരം : തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള സെമി- ഹൈസ്പീഡ് റെയിൽവേ പദ്ധതിക്ക് സ്ഥലമെടുപ്പിന് ഉള്ള നടപടികൾ 11 ജില്ലകളിൽ ആരംഭിച്ചു. 25 കിലോമീറ്റർ വിസ്തൃതിയിൽ ത്രികോണാകൃതിലുള്ള ഇടനാഴികളായി റെഫറൻസ് പോയിന്റുകൾ മാർക്ക് ചെയ്യും. ഹെലികോപ്ടർ ഉപയോഗിച്ചുള്ള ആകാശസർവേ ആണ് ആദ്യം നടത്തുക.റെയിൽപാതക്ക് ഇരുവശവും സർവീസ് റോഡുകളുള്ളതിനാൽ ഉൾപ്രദേശങ്ങൾ വികസിക്കും. ഭൂമിയുടെ വിലയും കൂടും.

പാതക്കായി 100 മീറ്ററിൽ താഴെ വീതിയിൽ മാത്രമേ സ്ഥലമെടുക്കേണ്ടതുള്ളൂ. കര, നാവിക, വ്യോമ സേനകളുടെയും ഇൻജലിജൻസ് ബ്യൂറോയുടെയും ക്ലിയറൻസ് ലഭിച്ചിട്ടുണ്ട്. ഇതോടെ ഒരാഴ്ചക്കകം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആകാശസർവേക്ക് അനുമതി നൽകും.

2024ൽ പദ്ധതി പൂർത്തിയാകുന്നതോടെ അരലക്ഷം തൊഴിലവസരങ്ങളുണ്ടാകും.കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, കാക്കനാട്, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ 10 പുതിയ സ്റ്റേഷനുകൾ വരും.

ഹൈദരാബാദ് ആസ്ഥാനമായ ജിയാനോ കമ്പനിയാണ് 531.43 കിലോമീറ്ററിൽ ആകാശസർവേ നടത്തുന്നത്. മൂന്നുമാസത്തിനകം സർവേ പൂർത്തിയാക്കും. വിശദമായ പദ്ധതി രേഖ കേന്ദ്രത്തിന് സമർപ്പിക്കും.സർവേക്ക് 1.70 കോടിയാണ് ചിലവ് കണക്കാക്കിയിട്ടുള്ളത്.അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പാതക്ക് സർവേ നടത്തിയ കമ്പനിയാണ് ജിയാനോ.

തിരുവനന്തപുരം മുതൽ തിരുനാവായ വരെ പുതിയ അലൈൻമെന്റിൽ രണ്ട് ലൈൻ ഗ്രീൻഫീൽഡ് പാതയുണ്ടാക്കണം. തിരൂർ മുതൽ കാസർഗോഡ് വരെ നിലവിലെ റെയിൽ പാതക്ക് സമാന്തരമായി പുതിയപാതകൾ നിർമിക്കും. റെയിൽവേയുടെയും സംസ്ഥാനത്തിന്റെയും സംയുക്തകമ്പനിയായ കേരളാ റെയിൽവേ വികസന കോർപറേഷനാണ് (കെആർഡിസിഎൽ) പദ്ധതിയുടെ നടത്തിപ്പ് ചുമതല.

പദ്ധതിക്കായി 8656 കോടി ചെലവിൽ സംസ്ഥാന സർക്കാർ 1226.45 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. 6000 വീടുകൾ പൊളിക്കേണ്ടി വരും. അതിവേഗ ട്രെയിനിൽ ഒരു കിലോമീറ്ററിന് യാത്രാചെലവ് 2.75 രൂപയാണ്.


തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ നിലവിലുള്ളതില്‍ നിന്ന് മാറി പുതിയ ലൈന്‍ നിര്‍മ്മിക്കേണ്ടി വരും. കൊച്ചുവേളിയിൽ നിന്നും ആരംഭിക്കുന്ന സർവീസ് പുതിയതായി നിർമ്മിക്കുന്ന പാതയിലൂടെ ആറ്റിങ്ങൽ, കല്ലമ്പലം ടൗണുകളിൽ കൂടിയായിരിക്കും കടന്ന് പോകുന്നത്. ആറ്റിങ്ങൽ ടൗണിൽ നിന്നും രണ്ടു കിലോമീറ്റർ മാത്രം മാറിയാണ് പുതിയ പാത ഉണ്ടാവുക. തുടർന്ന് കല്ലമ്പലം , പാരിപ്പള്ളി, കൊട്ടിയം ഭാഗത്തേക്കു പോകുന്ന രീതിയിലാണ് പാത ക്രമീകരിച്ചിരിക്കുന്നത്. മെഡിസിറ്റി ആശുപത്രിയുടെ പിറകിലായി കൊല്ലത്ത് പുതിയ സ്റ്റേഷന്‍ വരും.

തുടർന്ന് കുണ്ടറ, അടൂർ പട്ടണങ്ങളിലൂടെ ചെങ്ങന്നൂരിൽ പ്രേവേശിക്കും. കോട്ടയം വഴി എറണാകുളം കാക്കനാട്ടേക്ക്. അവിടെ പുതിയ റെയിൽവേ സ്റ്റേഷൻ വരും. കാക്കനാട്ട് നിന്നും തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലും തിരൂരിലും എത്തുന്ന രീതിയിലാണ് പുതിയ പാത നിർമ്മിക്കുന്നത്. തിരൂര്‍ മുതല്‍ കാസര്‍കോഡ് വരെ നിലവിലെ ലൈന് സമാന്തരമായി പുതിയ ലൈന്‍ സ്ഥാപിക്കും. ഒമ്പതോളം പുതിയ സ്റ്റേഷനുകൾ ഈ പദ്ധതിയിൽ ഉൾപെട്ടിട്ടുണ്ട്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration