സ്പ്രിംഗ്ളര്‍ കരാര്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടു
തിരുവനന്തപുരം: അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ളറുമായുള്ള കരാര്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടു. വിവരശേഖരണത്തിന് ഒപ്പുവച്ച കരാറിലെ വിവരങ്ങളാണ് സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രതിപക്ഷ വിമര്‍ശനത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. ഏപ്രില്‍ രണ്ടിനാണ് കരാര്‍ ഒപ്പുവച്ചത്. സെപ്റ്റംബര്‍ 24വരെയാണ് കാലാവധി. സ്പ്രിംഗ്ളര്‍ കമ്പനി ഐ.ടി സെക്രട്ടറിക്കയച്ച കത്തും സര്‍ക്കാര്‍ പുറത്തുവിട്ടു. കത്തുകള്‍ നല്‍കിയത് ഏപ്രില്‍ 11നും 12നുമാണ്.
വിവരങ്ങളുടെ അന്തിമ അവകാശം പൗരനാണെന്നാണ് കമ്പനിയുടെ വിശദീകരണം. വിവരങ്ങള്‍ ദുരുപയോഗം ചെയ്യില്ലെന്നും, കമ്പനി ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയതായും സര്‍ക്കാര്‍ വിശദീകരിക്കുന്നു. വിവരങ്ങളുടെ സമ്പൂര്‍ണ്ണ അവകാശം സര്‍ക്കാരിനാണെന്ന് സ്പ്രിംഗ്ളര്‍ കമ്പനിയും വിശദീകരിക്കുന്നുണ്ട്. സര്‍ക്കാരോ വ്യക്തിയോ ആവശ്യപ്പെട്ടാല്‍ വിവരം നീക്കം ചെയ്യുമെന്നും കമ്പനി നല്‍കിയ കത്തില്‍ പറയുന്നുണ്ട്. വിവരങ്ങളുടെ പകര്‍പ്പ് സൂക്ഷിക്കാന്‍ സ്പ്രിംഗ്ളറിന് അനുമതിയില്ലെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്.
പത്താം തീയതിയാണ് പ്രതിപക്ഷ നേതാവ് സ്പ്രിംഗ്ളര്‍ കരാറിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനം വിളിച്ചതോടെയാണ് സ്‌പ്രിംഗ്ളര്‍ വിവാദം ആളികത്തിയത്.കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് സ്പ്രിംഗ്ളറുമായി ബന്ധപ്പെട്ട് ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയിരുന്നു.