കൂടുതല്‍ പെയ്താല്‍ ഡാമുകള്‍ നിറയും മുൻപേ തന്നെ ഷട്ടറുകള്‍ തുറക്കും
എറണാകുളം: സംസ്ഥാനത്തെ ഡാമുകള്‍ തുറക്കാന്‍ നിറയുന്നതുവരെ കാത്തിരിക്കില്ലെന്ന് ഡാം സേഫ്റ്റി ചെയര്‍മാന്‍ ജസ്റ്റീസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ . കേന്ദ്ര ജലകമ്മീഷന്‍റെ മാനദണ്ഡമനുസരിച്ച് ജലവിതാനം ക്രമപ്പെടുത്തും. എന്നാല്‍, പ്രളയഭീതിയുടെ പേരില്‍ അനാവശ്യമായി വെളളം ഒഴുക്കിക്കളഞ്ഞാല്‍ അത് സംസ്ഥാനത്തിന് തന്നെ തിരിച്ചടിയാകുമെന്നും അദേഹം പറഞ്ഞു.
മഴയുണ്ടെങ്കിലും ഇല്ലെങ്കിലും ഈ സംഭരണശേഷിക്ക് മുകളേക്ക് പോകാന്‍ വിടില്ല. അതായത് മഴകൂടുതല്‍ പെയ്താല്‍ ഡാമുകള്‍ നിറയും മുൻപേ തന്നെ ഷട്ടറുകള്‍ തുറക്കേണ്ടിവരും. എന്നാല്‍, അനാവശ്യമായ പ്രളയഭീതിയുടെ പേരില്‍ വെളളം ഒഴുക്കിക്കളയുന്നത് ശരിയല്ല. ഇക്കാര്യത്തില്‍ മാനദണ്ഡമനുസരിച്ചേ മുന്നോട്ടുപോകൂവെന്നും അദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രളയത്തിനുശേഷം മിക്ക ഡാമുകളിലും എക്കലും മണലും നിറഞ്ഞു. ഇതോടെ സംഭരണ ശേഷിയില്‍ കുറവുണ്ടായി. ഇതെങ്ങനെ ബാധിക്കുമെന്ന് ഈ മഴക്കാലത്തെ അറിയാന്‍ പറ്റുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡാം മാനേജ്മെന്‍റിലെ പിഴവാണ് 2018ലെ പ്രളയത്തിന് കാരണമെന്ന വിമര്‍ശനം തുടരുന്നതിനിടെയാണ് ഡാം സേഫ്റ്റി ചെയര്‍മാന്‍ നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര ജലകമ്മീഷന്‍ തയാറാക്കിയ റൂള്‍ കര്‍വ് പ്രധാനപ്പെട്ട ഡാമുകള്‍ക്കല്ലാം ബാധകമാണ്. ഓരോ മാസവും ഡാമിന്‍റെ പരാമവധി സംഭരണശേഷി മുന്‍കൂട്ടി നിശ്ചിയിച്ചിട്ടുണ്ട്.