നിര്‍ഭയ കേസ് പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റുന്നതിനായി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചു. ഫെബ്രുവരി ഒന്നാം തീയതി രാവിലെ ആറ് മണിക്കാകും പ്രതികളെ തീഹാര്‍ ജയിലില്‍ തൂക്കിലേറ്റുക.
അഡീഷണല്‍ സെഷന്‍സ് ജഡ്ജി സതീഷ് കുമാര്‍ അറോറയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ദയാഹർജി നല്‍കിയ സാഹചര്യത്തില്‍ തൻ്റെ വധശിക്ഷ നടപ്പാകുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിങ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, മുകേഷ് സിങ്ങിന്‍െറ ദയാഹർജി രാഷ്ട്രപതി ഇന്ന് തള്ളി.
രാഷ്ട്രപതി മുകേഷ് സിങ്ങിന്‍െറ ദയാഹർജി തള്ളിയ വിവരം പബ്ലിക് പ്രോസിക്യൂട്ടര്‍ ഇര്‍ഫാന്‍ അഹമ്മദ് കോടതിയെ അറിയിച്ചു. പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനായി പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്നും അദ്ദേഹം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ശിക്ഷ നടപ്പാക്കാന്‍ ഫെബ്രുവരി ഒന്നിന് കോടതി മരണവാറണ്ട് പുറപ്പെടുവിച്ചത്.