വാളയാർ കേസ്; ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: വാളയാറില്‍ ലൈംഗിക പീഡനക്കേസിലെ പ്രതികൾ രക്ഷപ്പെടാന്‍ ഇടയായതിനെക്കുറിച്ച് പരിശോധിക്കാന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. വിജിലന്‍സ് ട്രൈബ്യൂണല്‍ മുന്‍ ജഡ്ജി എസ്. ഹനീഫയ്ക്കാണ് അന്വേഷണ ചുമതല. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
സഹോദരിമാരുടെ മരണം സംഭവിച്ച കേസില്‍ പോലീസിനു സംഭവിച്ച വീഴ്ച, പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെടാന്‍ ഇടയായ സാഹചര്യം എന്നീ കാര്യങ്ങളായിരിക്കും ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണ പരിധിയില്‍ വരിക. ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷനായിരുന്നു റിട്ടയേര്‍ഡ് ജഡ്ജിയായ എസ്. ഹനീഫ. നേരത്തെ പബ്ലിക് പ്രോസിക്കൂട്ടറെ സർക്കാർ പുറത്താക്കിയിരുന്നു.