Thursday, April 25, 2024
 
 
⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു
Sports

ഇത്തവണ ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുമെന്ന് ശ്രീശാന്ത്; ഐപിഎല്ലിലൂടെ തന്നെ എല്ലാവര്‍ക്കുമുള്ള മറുപടി നല്‍കും

22 June 2020 12:17 PM

കൊച്ചി : ഇത്തവണ ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുമെന്ന് മലയാളി താരം ശ്രീശാന്ത്. എന്നെ പുറത്താക്കിയ ഐപിഎല്ലിലൂടെ തന്നെ എല്ലാവര്‍ക്കുമുള്ള മറുപടി നല്‍കുമെന്നും ശ്രീശാന്ത് പിടിഐയോട് പറഞ്ഞു. കേരളത്തിനായി മികച്ച പ്രകടനം നടത്തനായാല്‍ തീര്‍ച്ചയായുംഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കും. എന്നെ താല്‍പര്യമുള്ള ടീമുകളുണ്ടായേക്കാം. വീണ്ടും ഐപിഎല്‍ കളിക്കാനാവുമെന്ന് ഞാനെന്നോട് തന്നെ എപ്പോഴും പറയാറുണ്ട്.

അവിടെനിന്ന് എന്നെ ഒരിക്കല്‍ പുറത്താക്കിയതാണ്. അവിടേക്ക് തന്നെ തിരിച്ചെത്താനാകുമെന്നും മത്സരങ്ങള്‍ ജയിക്കാനാകുമെന്നും എനിക്കുറപ്പുണ്ട്.എല്ലാറ്റിനും എനിക്ക് മറുപടി നല്‍കാനുള്ള ഉചിതമായ വേദിയായിരിക്കും ഐപിഎല്‍. ഒരുപക്ഷെ ഇന്ത്യക്കായി വീണ്ടും കളിക്കാനും അതുവഴി എനിക്ക് അവസരം ഒരുങ്ങിയേക്കും.

എന്റെ ഇപ്പോഴത്തെ എല്ലാ പേടിയും തിരിച്ചുവരവില്‍ എന്റെ ആദ്യമത്സരം കാണുമ്പോൾ ആളുകള്‍ എന്തു പറയുമെന്നാണ്. എനിക്കുറപ്പുണ്ട്, ആളുകള്‍ തിരിച്ചറിയും, എന്തെല്ലാം പ്രതിസന്ധിയിലൂടെയാണ് ഞാന്‍ കടന്നു പോയതെന്നും ആരൊക്കെയായിരുന്നു അതിന് പിന്നിലെന്നും. ഐപിഎല്ലില്‍ കളിക്കാനുള്ള മികവ് പുറത്തെടുക്കാനാകുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്-ശ്രീശാന്ത് പറഞ്ഞു.

ഇന്ത്യക്കായി വീണ്ടും കളിക്കാനാകുമെന്നും 2023 ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി പന്തെറിയാനാകുമെന്നും ആത്മവിശ്വാസമുണ്ടെന്ന് 37കാരനായ ശ്രീശാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2021ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കായി പന്തെറിയണമെന്ന് ആഗ്രഹമുണ്ടെന്നും ശ്രീശാന്ത് വ്യക്തമാക്കിയിരുന്നു.

ഐപിഎല്ലില്‍ മൂന്ന് ടീമുകള്‍ക്ക് വേണ്ടി ഇതുവരെ 44 മത്സരങ്ങളാണ് ശ്രീശാന്ത് കളിച്ചത്. രാജസ്ഥാന്‍ റോയല്‍സ്, കിംഗ്സ് ഇലവന്‍ പഞ്ചാബ്, കൊച്ചി ടസ്കേഴ്സ് ടീമുകള്‍ക്ക് വേണ്ടിയാണ് ശ്രീശാന്ത് ഇതുവരെ കളിച്ചിട്ടുള്ളത്. രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുമ്പോഴാണ് ഒത്തുകളി ആരോപണവും വിലക്കും വന്നത്.

ഇന്ത്യക്കായി 27 ടെസ്റ്റിലും 53 ഏകദിനത്തിലും 10 ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള ശ്രീശാന്തിന് ഐപിഎല്‍ ഒത്തുകളി ആരോപണത്തിന്റെ പേരില്‍ ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് സുപ്രീംകോടതി ഇത് ഏഴ് വര്‍ഷമായി കുറച്ചു. ഈ വര്‍ഷം സെപ്റ്റംബറില്‍ വിലക്ക് കാലാവധി തീരുന്ന ശ്രീശാന്തിനെ കേരള രഞ്ജി ടീമിലേക്ക് പരിഗണിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration