Saturday, April 20, 2024
 
 
⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ സിവിൽ സർവീസ് കോച്ചിങ് – അഡ്മിഷൻ ⦿ ഐസിഫോസിൽ പി.എച്ച്.ഡി പ്രവേശനം ⦿ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ⦿ പക്ഷിപ്പനിയ്ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത ⦿ പുനഃമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു ⦿ മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി ⦿ ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചു, രാജ്യത്താകെ 60% പോളിങ്, തമിഴ്‌നാട്ടിൽ 62% ⦿ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനായി പണം വിതരണം ചെയ്തെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവെച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: 19360 പ്രചാരണ സാമഗ്രികൾ നീക്കി ⦿ വീടുകളിൽ വോട്ട്: 7969 പേർ വോട്ട് രേഖപ്പെടുത്തി ⦿ നവകേരള ബസ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തിയേക്കും ⦿ 'ലെറ്റ്സ് പ്രേമലു 2'; പ്രേമലുവിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ച് ​ഗിരീഷ് എ ഡി ⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി
News

രാമക്ഷേത്ര നിര്‍മാണം: ഭൂമിപൂജ ഇന്ന്, നരേന്ദ്ര മോദി ക്ഷേത്രത്തിന് തറക്കല്ലിടും

05 August 2020 10:11 AM

ഫൈസാബാദ്: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജ ഇന്ന്. രാവിലെ എട്ടിന് ആരംഭിക്കുന്ന ഭൂമിപൂജ ചടങ്ങ് ഉച്ചയ്ക്കു രണ്ടു വരെ നീളും. 12.30ന് പ്രധാന പൂജ നടക്കും. തുടര്‍ന്ന് 12.40ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം നിര്‍വഹിക്കും.

രാവിലെ 10.35 ന് ലഖ്‌നൗ വിമാനത്താവളത്തിലെത്തിയ മോദി രാവിലെ 11.30 ന് അയോധ്യയിലെ സാകേത് ഡിഗ്രി കോളേജ് ഹെലിപാഡിലേക്ക് പറക്കും. അദ്ദേഹത്തിന്റെ ആദ്യത്തെ സ്റ്റോപ്പ് ഹനുമാന്‍ ഗര്‍ഹി ക്ഷേത്രമായിരിക്കും. ഏഴ് മിനിറ്റ് അവിടെ ചെലവഴിച്ചതിന് ശേഷം ഉച്ചയോടെ രാമജന്മഭൂമിയിലെത്തി രാം ലല്ലാ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തും.

തുടര്‍ന്ന് അദ്ദേഹം ഭൂമി പൂജയ്ക്കായി നീങ്ങും. ഭൂമിപൂജയ്ക്ക് ശേഷം, ഹെലിപാഡിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും. നഗരം കര്‍ശന സുരക്ഷയിലാണെന്നും എസ്പിജി സുരക്ഷ, കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുമെന്നും അയോദ്ധ്യ ഡിഐജി ദീപക് കുമാര്‍ പറഞ്ഞു. അയോദ്ധ്യയിലേക്കുള്ള എല്ലാ റോഡുകളും തടഞ്ഞിരിക്കുകയാണ്. ശരിയായ പരിശോധനയ്ക്ക് ശേഷം മാത്രമേ പ്രവേശനം അനുവദിക്കൂ.

പ്രധാനമന്ത്രി നന്ദ്രേ മോദിയെക്കൂടാതെ ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാന്ത് നൃത്ത ഗോപാല്‍ദാസ് എന്നീ നാലുപേര്‍ മാത്രമാണു വേദിയിലുണ്ടാവുക. വ്യക്തികള്‍ തമ്മില്‍ ആറടി അകലം ക്രമീകരിക്കും.

ഭൂമിപൂജ ചടങ്ങിലേക്കു ക്ഷണിതാക്കളായി ആദ്യ ഘട്ടത്തില്‍ 260ല്‍ അധികം പേരുടെ പട്ടികയാണു തയാറാക്കിയിരുന്നത്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സാമൂഹ്യ അകലം ഉറപ്പുവരുത്താന്‍ ക്ഷണിതാക്കളുടെ എണ്ണം 175 ആയി ചുരുക്കി.

രാജ്യത്തൊട്ടാകെയുള്ള 36 ആത്മീയ ശ്രേണികളില്‍ നിന്നുള്ള 133 സന്യാസികള്‍ ചടങ്ങിനെത്തും. ബിജെപി, ആര്‍എസ്‌എസ്, വിശ്വഹിന്ദു പരിഷത്ത് നേതാക്കളും അതിഥികളായെത്തും. കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ക്ഷണിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration