ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നുണ്ടോ എന്ന് പിയൂഷ് ഗോയലല്ല തീരുമാനിക്കേണ്ടതെന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രിയും പിയുഷ് ഗോയലും വാക്പോരിൽ.
തിരുവനന്തപുരം : കേരള മുഖ്യമന്ത്രിക്ക് സ്വന്തം നാട്ടുകാരുടെ കാര്യത്തിൽ താല്പര്യമില്ലെന്ന കേന്ദ്ര റെയിൽവേ മന്ത്രി പിയുഷ് ഗോയലിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മഹാരാഷ്ട്രയിൽ നിന്നും കേരളത്തിലേക്കുള്ള ട്രെയിൻ റദ്ധാക്കിയതിനു പിന്നാലെയായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം.
മുഖ്യമന്ത്രി പറഞ്ഞത്: 'റെയില്‍വേമന്ത്രിയുടെ പരാമര്‍ശം പദവിക്ക് ചേര്‍ന്നതല്ല, നിർഭാഗ്യകരമാണ്. ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നുണ്ടോ എന്ന് പിയൂഷ് ഗോയലല്ല തീരുമാനിക്കേണ്ടത്. രാജ്യം നേരിടുന്ന പ്രശ്നത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാന്‍ പിയൂഷ് ഗോയലിന് കഴിയുന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തേക്ക് വരുന്നവരെല്ലാം റജിസ്റ്റര്‍ ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു. റോഡ്, റെയില്‍, വ്യോമമാര്‍ഗം വരുന്ന എല്ലാവരും റജിസ്റ്റര്‍ ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ കരുതലിനെ അട്ടിമറിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിക്കും റെയില്‍വേ മന്ത്രിക്കും മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞ് കത്തയച്ചു. സംസ്ഥാനസര്‍ക്കാരിനെ അറിയിക്കാതെ ട്രെയിനുകള്‍ അയയ്ക്കരുത്. ട്രെയിനുകളില്‍ വരുന്ന എല്ലാവര്‍ക്കും റജിസ്ട്രേഷന്‍ ഉണ്ടെന്ന് ഉറപ്പാക്കണം.
എന്നാൽ ഇതിനു മറുപടിയുമായി പിയുഷ് ഗോയൽ വീണ്ടും രംഗത്തെത്തിയയിരിക്കുന്നു.മറുനാട്ടിലെ മലയാളികളെ എത്തിക്കാനായുള്ള കേരളത്തിന്റെ നടപടി സങ്കീര്‍ണമാണെന്ന് ഗോയല്‍ പറഞ്ഞു. കേരളം ഏര്‍പ്പെടുത്തിയ ഇ–പാസ് ഉള്‍പ്പെടെയുള്ള രീതികള്‍ അതിസങ്കീര്‍ണമാണ്. പുതിയ മാര്‍ഗരേഖപ്രകാരം റെയില്‍വേയ്ക്ക് ഒരു സംസ്ഥാനത്തിന്റേയും അനുമതി വേണ്ട. മഹാരാഷ്ട്രയില്‍ നിന്നുള്ള ട്രെയിനിന്റെ കാര്യം മഹാരാഷ്ട്ര സര്‍ക്കാരിനോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.