തോൽവിയ്ക് പിന്നാലെ ടീവി സെറ്റുകളും സ്‌ക്രീനുകളും തല്ലി തകർത്തു അക്രമം
ഇന്ത്യയ്‌ക്കെതിരായ ദയനീയ തോൽവിക്ക് ശേഷം പാക്കിസ്ഥാനിൽ പരക്കെ പ്രതിക്ഷേധം. ടീവി സെറ്റുകളും സ്‌ക്രീനുകളും പാകിസ്ഥാൻ ആരാധകർതല്ലി തകർത്തു. പല മുൻ പാക് താരങ്ങളും ക്യാപ്റ്റൻ സർഫറാസ് അഹമ്മദിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ബുദ്ദി ശൂന്യമായ ക്യാപ്റ്റൻ എന്നാണ് ഷൊഹൈബ് അക്തർ പാക്കിസ്ഥാൻ ക്യാപ്റ്റനെ വിശേഷിപ്പിച്ചത്.
ട്വിറ്ററും ഫേസ്ബുക്കും പാക്കിസ്ഥാൻ ടീമിനെതിരായ ട്രോളുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.ഫാതെർസ് ഡേയിലെ ഈ വിജയം ആരാണ് യഥാർത്ഥ ഫാതെർ എന്നു ഒരിക്കൽ കൂടെ തെളിയിക്കുന്ന തരത്തിൽ ഉള്ളത് എന്നായിരുന്നു എന്നാണ് ഇന്ത്യൻ ആരാധകർ അവകാശപ്പെടുന്നത് .അതെ സമയം ഐസിസിയുടെ ഒഫീഷ്യൽ പേജുകളിൽ സീനിയർ താരമായ ഷൊഹൈബ് മാലികിനെയും ഹസൻ അലിയെയും തെറിവിളിച്ചുകൊണ്ടുള്ള കമന്റുകളാൽ നിറഞ്ഞിരിക്കുകയാണ്.
എഷ്യ കപ്പിൽ ഇന്ത്യയുടെ 10 വിക്കറ്റുകളും എടുക്കുമെന്നു വെല്ലുവിളിച്ച ഹസൻ അലി വേൾഡ് കപ്പിലെ എറ്റവും കൂടുതൽ റൺ വഴങ്ങിയ പാക് ബൗളർ എന്ന നാണംകെട്ട റെക്കോർഡിന് ഉടമയായി.
ഇന്ത്യയ്‌ക്കെതിരായ വേൾഡ് കപ്പിലെ തുടർച്ചയായ 7മത്തെ തോൽവിയാണു പാകിസ്താന്റേത്
ഇന്ത്യയെ പോലൊരു ശക്തമായ ടീമിനെതിരെ ബാറ്റിങ്ങിന് അനുകൂലമായ പിച്ചിൽ ബൌളിംഗ് തിരഞ്ഞെടുത്തത് ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി 2017 ചാമ്പ്യൻസ് ട്രോഫിയിൽ ചെയ്തതിനു സമാനമായ വിഡ്ഢിത്തമാണെന്നു അക്തർ ആവർത്തിച്ചു
വീഡിയോ കാണാം