ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനു കേരളത്തിൽ നിരോധനം
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കും പ്ലാസ്റ്റിക് കുപ്പികൾക്കും നിരോധനം ഏർപ്പെടുത്തുന്നു. ഒറ്റത്തവണ മാത്രം ഉപയോഗിക്കുകയൂം റീസൈക്കിൾ ചെയ്യാൻ സാധ്യമല്ലാത്തതുമായ പ്ലാസ്റ്റിക്കുകളുടെ ഉപയോഗത്തിനാണ് നിരോധനം ഏർപ്പെടുത്തുന്നത്. തിരുവനന്തപുരത്ത് ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം. എന്നാൽ മിൽമയ്ക്കും ബിവറേജസ് കോർപ്പറേഷനും ഇളവ് അനുവദിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക് ക്യാരിബാഗുകളും മാലിന്യം കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ബാഗുകളും വലിയ കുപ്പികളുമാണ് നിരോധിച്ചത്. 300 മില്ലി ലിറ്ററിന് മുകളിലുളള പ്ലാസ്റ്റിക് കുപ്പികൾക്കാണ് നിരോധനം ബാധകമാകുക. നിരോധനം ലംഘിച്ചാൽ ആദ്യ തവണ പതിനായിരവും ആവർത്തിച്ചാൽ 25000 രൂപയും പിഴ.
ഉപഭോക്താവിന് പണം നൽകി ഉപയോഗിച്ച കുപ്പികള്‍ തിരിച്ചെടുക്കണമെന്ന വ്യവസ്ഥയിലാണ് മിൽമയ്ക്കും ബിവറേജസ് കോര്‍പ്പറേഷനും ഇളവ് അനുവദിച്ചിരിക്കുന്നത്.