പരീക്ഷയും ഫലപ്രഖ്യാപനവും ഇല്ല, 2013 സ്‌കീം ബിടെക് വിദ്യാർകളെ അവഗണിച്ചു കേരള യൂണിവേഴ്സിറ്റി
പരീക്ഷ നടത്താതെയും ഫലപ്രഖ്യാപനം നടത്താതെയും വിദ്യാർഥികളെ അവഗണിച്ചു കേരള യൂണിവേഴ്സിറ്റി. 2013 സ്‌കീമിൽ ആകെ, 2013ൽ അഡ്മിഷൻ എടുത്ത് 2017 ൽ പഠിച്ചിറങ്ങി 2014 ൽ അഡ്മിഷൻ എടുത്ത് 2018 ൽ പഠിച്ചിറങ്ങിയതുമായ രണ്ട് ബാച്ചുകൾ മാത്രമാണ് ഉള്ളത്. അതിനു ശേഷം 2015 മുതൽ കേരള ടെക്നിക്കൽ യൂനിവേഴ്സിറ്റി വന്നു. അതോടുകൂടി കേരള യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള അവസാന ബാച്ചിലെ അഞ്ഞൂറോളം എഞ്ചിനീയറിംഗ് കുട്ടികളുടെ കാര്യം അവതാളത്തിലായി. 2017 ന് ശേഷം 2018 ൽ ബാക്കി കുട്ടികൾ കൂടി പാസ്സ്ഔട്ട് ആയി. അതോടുകൂടി സപ്പ്ളിമെന്ററി അവസരങ്ങൾ കാത്തിരിക്കുന്ന വിദ്യാർഥികൾ കേരള യൂണിവേഴ്സിറ്റിക്ക് ഒരു ബാധ്യതയായി. 2013 സ്‌കീമിലെ ബിടെക് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള റെഗുലേഷനിൽ വർഷത്തിൽ രണ്ട് എക്സാം നടത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. അതേപോലെ റീവാല്യൂഷൻ റിസൾട്ട് എല്ലാം 60 ദിവസത്തിനുള്ളിൽ പബ്ലിഷ് ചെയ്യും എന്നായിരുന്നു.
എന്നാൽ 2018 ന് ശേഷം ഇതിനെല്ലാം വിപരീതമായിട്ടാണ് കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് വിദ്യാർഥികൾക്ക് നേരിടേണ്ടി വന്നത്. 2018 ശേഷം വർഷത്തിൽ എല്ലാ സെമസ്റ്ററിലെയും പരീക്ഷകൾ ഓരോ തവണ വീതമായിരുന്നു കിട്ടിയത്. അതും വർഷാവസാനം വരെ കാത്തിരിക്കേണ്ട സാഹചര്യമാണ്.
എല്ലാ സെമസ്റ്ററിലെയും പരീക്ഷകൾ ഒരുമിച്ച് വരുമ്പോൾ ഏതെങ്കിലും പരീക്ഷകൾ മാറ്റി നിർത്തേണ്ട അവസ്ഥകൾ ഉണ്ടായിട്ടുണ്ട്. എഴുതിയ പരീക്ഷകളുടെ റിസൾട്ടിനുവേണ്ടി അടുത്ത ആറു മാസത്തിൽ കൂടുതൽ കാത്തിരിക്കേണ്ട അവസ്ഥയാണ്. എക്സാം കഴിഞ്ഞു റിസൾട്ട് പബ്ലിഷ് ചെയ്യിപ്പിക്കാൻ വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റിയിൽ കയറി ഇറങ്ങേണ്ട അവസ്ഥയാണിപ്പോൾ.
പക്ഷെ യൂണിവേഴ്സിറ്റിയിൽ നിന്ന് കിട്ടുന്ന മറുപടി ഇങ്ങനെയാണ് " ഇപ്പോൾ യൂണിവേഴ്സിറ്റിയുടെ കീഴിൽ ബിടെക് കോളേജുകൾ ഒന്നും തന്നെ ഇല്ല. എല്ലാം KTU അഫിലിയേറ്റഡ് ആണ്. KTU വന്നപ്പോൾ എല്ലാ കോളേജിലെ ടീച്ചർമാരും KTUവിലേക്ക് ട്രാൻസ്ഫർ ആയി. അതുകൊണ്ട് സപ്പ്ളിമെന്ററി എക്സാം പേപ്പർ വാല്യൂ ചെയ്യാൻ ടീച്ചർമരുടെ അഭാവമാണ് റിസൾട്ട് എല്ലാം വരാൻ വൈകിപ്പിക്കുന്നത്. കൂടാതെ KTU ന്റെ കീഴിൽ ആയതുകൊണ്ട് കോളേജ് അധികൃതർ ടീച്ചർമാരെ വാല്യൂഷൻ ചെയ്യാൻ വിടുന്നുമില്ല."
എന്നാൽ സർക്കാരിനു ഇതിൽ ഇടപെടാമെങ്കിലും സർക്കാർ അതിനുള്ള ശാശ്വതമായ പരിഹാരമൊന്നും കാണുന്നില്ല എന്ന പരാതി നിലനിൽക്കുന്നു. ഒരു സബ്ജെക്ട് കൂടി കിട്ടിയാൽ കൂടുതൽ പഠനത്തിനും ജോലിക്കും പോകാൻ പറ്റുന്ന ഒത്തിരി വിദ്യാർഥികൾ റിസൾട്ടിനു വേണ്ടി കാത്തിരുന്നിട്ട് അവർക്ക് പോകാൻ പറ്റാതെ ഭാവി തന്നെ അവതാളത്തിലായിരിക്കുകയാണ്. വിദ്യാർഥികളുടെ വിദ്യാഭ്യാസ അവകാശലങ്കനമാണ് കേരള യൂണിവേഴ്സിറ്റി നടത്തിക്കൊണ്ടിരിക്കുന്നത്.
2019 കഴിഞ്ഞു 2020 ലേക്ക് കടന്നപ്പോൾ കോവിഡ് എന്ന കാരണത്താൽ ഫീസ് എല്ലാം അടച്ചിട്ടും നടക്കേണ്ട എക്സാം എല്ലാം മാറ്റി വെച്ചു. അതോടുകൂടി ഈ വർഷത്തിൽ കിട്ടേണ്ടിയിരുന്ന ആകെ കിട്ടുന്ന സപ്പ്ളിമെന്ററി പരീക്ഷകളുടെ ഒരവസരം നഷ്ടമായിക്കൊണ്ടിരിക്കുന്നു. അവസരങ്ങൾ നഷ്ടമാകാതിരിക്കാൻ വൈസ് ചാൻസലർ, എക്സാം കൺട്രോളർ, ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, മുഖ്യമന്ത്രി, ഗവർണ്ണർ എല്ലാവർക്കും പരാതികൾ നൽകി. പക്ഷെ അനുകൂല നടപടികൾ ഒന്നും തന്നെ കിട്ടിയില്ല. കോവിഡ് എന്ന മഹാമാരിയിലും UGC എക്സാം നടത്താനുള്ള സർക്കുലർ ഇറക്കിയിട്ടുണ്ട്. ബിടെക് വിദ്യാർഥികളെ അവഗണിച്ചു കേരള യൂണിവേഴ്സിറ്റിയുടെ കീഴിലെ മറ്റു കോഴ്‌സുകളുടെ പരീക്ഷകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തി. അപ്പോഴും 2013 സ്‌കീമിലെ അഞ്ഞൂറോളം ബിടെക് വിദ്യാത്ഥികൾ അവഗണ മാത്രം നേരിട്ട് വെറും നോക്കുകുത്തികളായി നിക്കേണ്ടി വരുന്നു.