നിര്‍ഭയ കേസ്: ദയാഹർജി രാഷ്ട്രപതി തള്ളി
ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ട ബലാല്‍സംഗ കേസിലെ പ്രതി മുകേഷ് സിങ് സമര്‍പ്പിച്ച ദയാഹരജി രാഷ്ട്രപതി തള്ളി. വ്യാഴാഴ്ച രാത്രിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് ഹരജി കൈമാറിയത്.ദയാഹരജിക്കൊപ്പം അത് തള്ളണമെന്ന ശിപാര്‍ശയും ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ചിരുന്നു.
കേസിലെ മുകേഷ് അടക്കമുള്ള നാല് പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു. ഈമാസം 22ന് വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് മുകേഷ് ദയാഹരജി സമര്‍പ്പിച്ചത്. ഇതേ തുടര്‍ന്ന് വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചിരിക്കുകയാണ്.
ദയാഹരജി തള്ളണമെന്ന ശിപാര്‍ശയോടെയാണ് ഡല്‍ഹി ലഫ്റ്റനന്‍ഡ് ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയത്. ഡല്‍ഹി സര്‍ക്കാറും ദയാഹരജി തള്ളണമെന്ന ശിപാര്‍ശയാണ് നല്‍കിയിരിക്കുന്നത്. മുകേഷിന് പുറമേ വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത എന്നിവരാണ് കേസിലെ പ്രതികള്‍.